Also Read: കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും; നഷ്ടക്കണക്കുകള്‍ നിരത്തി ചെറുകിട വസ്ത്ര വ്യാപാരികള്‍, വീഡിയോ കാണാം
കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ അശ്വിന് ഏറെ ഇഷ്ടമായിരുന്നു. നടനോടുള്ള ആരാധന കൊണ്ട് ഓര്‍മ ദിനത്തിനായി എന്തെങ്കിലും വരക്കണമെന്ന ആലോചനയിലാണ് വരികള്‍ ഉപയോഗിച്ചുള്ള ചിത്ര ആശയം മനസിലുദിച്ചത്. പിന്നെ ഒന്നും നോക്കിയില്ല. രാത്രി തന്നെ വര ആരംഭിച്ചു. ഈ ടിപ്പോഗ്രാഫിക്ക് പോര്‍ട്രെയ്റ്റ് ചെയ്യാന്‍ അശ്വിന്‍ എടുത്ത സമയം കേവലം 15 മിനുട്ടായിരുന്നു. കലാകാരന്മാരായ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരമാണ് അശ്വിന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിനായി അപേക്ഷ നല്‍കിയത്.
Also Read: അംഗീകാര നിറവിൽ തലയെടുപ്പോടെ കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം, വീഡിയോ കാണാം
ഏപ്രില്‍ 29 ഓടെയാണ് പ്രഖ്യാപനം വന്നത്. കഴിഞ്ഞ ദിവസമാണ് കൊറിയറില്‍ പുരസ്‌കാരം വീട്ടിലെത്തിയത്. കുട്ടിക്കാലം മുതല്‍ തന്നെ പഠനത്തോടൊപ്പം ചിത്രരചനയിലും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ പത്താംതരം തൊട്ടാണ് കൂടുതല്‍ വരച്ചുതുടങ്ങിയത്. ലോക്ഡൗണില്‍ ഏറെ സമയം ലഭിച്ചതോടെ വ്യക്തികളുടെ ചിത്രം വരക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മോഹന്‍ലാല്‍, തുടങ്ങീ നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ അശ്വിന്റെ രചനയില്‍ വിരിഞ്ഞിട്ടുണ്ട്.
മുട്ടത്തോടിലും ചുമരിലുമടക്കം വ്യത്യസ്ത ക്യാന്‍വാസുകളില്‍ ഈ കലാകാരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെ പഠിച്ച ചെറിയാക്കരയിലെ ജി.എല്‍.പി സ്‌കൂളിലെ ചുമരിലും അശ്വിന്റെ രചന കാണാം. പൂര്‍വ വിദ്യാര്‍ഥിയുടെ രചനാ വൈഭവം തിരിച്ചറിഞ്ഞ അധ്യാപകനായ മഹേഷിന്റെ നിര്‍ദേശ പ്രകാരമാണ് സ്‌കൂളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ചത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ അശ്വിന്‍ ചെറിയാക്കരയിലെ എന്‍ ടി ശശിധരന്‍, അനിത ദമ്പതികളുടെ മകനാണ്. കയ്യൂര്‍ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും അനുജനുമായ അഭിഷേകിനും വരയില്‍ കമ്പമുണ്ട്. ലോക്ഡൗണ്‍ കാലത്തെ വിരസതമാറ്റാന്‍ ഇരുവരും ഇപ്പോള്‍ വരയില്‍ മുഴുകിയിരിക്കുകയാണ്. കടകള്‍ തുറക്കാത്തതിനാല്‍ വരക്കാനുള്ള സാമഗ്രികള്‍ കിട്ടാത്ത വിഷമത്തിലാണ് ഇരുകലാകാരന്മാരും.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ