കാസര്‍കോട്: കടുത്തവേനലില്‍ വയലരികിലെ കിണറുകളും കുളങ്ങളും പോലും വറ്റിയിരിക്കുമ്പോഴും ജലസമൃദ്ധിയുമായി കുന്നിനുമുകളില്‍ ഒരു അല്‍ഭുത പാറക്കുളം. ക്ലായിക്കോട് മുഴക്കോം വെള്ളാട്ട് കുന്നിനുമുകളിലാണ് ഒരു ഏക്കര്‍ വിസ്തൃതിയില്‍ നിറയെ വെള്ളവുമായി കുളം കുളിര്‍കാഴ്ച പകരുന്നത്. ഇവിടെയുള്ള കുന്നിനുമുകളില്‍നിന്ന് പടിഞ്ഞാറോട്ടും കിഴക്കോട്ടും അതിമനോഹരമായ കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. Also Read: എത്രപേർക്ക് ഫിറോസ് കുന്നംപറമ്പിലിനെ അറിയാം? രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വീഡിയോ കാണാം
അസ്തമയസമയത്ത് അറബിക്കടലും കാര്യങ്കോട് പുഴയും ചേര്‍ന്നുള്ള കാഴ്ച ആരെയും പിടിച്ചിരുത്തും. മുഴക്കോം പാറമ്മല്‍ ദുര്‍ഗാപരമേശ്വരീ ക്ഷേത്രത്തിനും ഗോശാല ശ്രീകൃഷ്ണ ക്ഷേത്രത്തിനും ഇടയിലാണ് കുളം. ക്ഷേത്രങ്ങളിലെ പൂജ ആവശ്യത്തിന് ഇതില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. പാറക്കല്ലുകള്‍കൊണ്ട് മതില്‍ കെട്ടിയിട്ടുണ്ടെങ്കിലും വേനല്‍ക്കാലത്ത് നാല്‍ക്കാലികള്‍ ദാഹമകറ്റാന്‍ കുളത്തിന്‍ കരയില്‍ എത്താറുണ്ട്. നിരവധി പക്ഷികള്‍ക്കും കുളം കുടിനീര്‍ നല്‍കുന്നു. ക്ഷേത്രക്കുളമായിനാല്‍ ഇറങ്ങുന്നതും കുളിക്കുന്നതും വിലക്കുണ്ട്.
Also Read: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കേണ്ട; പ്രതികരണവുമായി കെ മുരളീധരന്‍
അത്യാവശ്യ കാര്യങ്ങള്‍ക്ക് വെള്ളം എടുത്താല്‍ തന്നെ കുളത്തിന് പുറത്തുവന്ന് ഉപയോഗിക്കാറാണ് പതിവ്. വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന കുളത്തിന്‍റ ആഴവും രഹസ്യവും പ്രകൃതിയുടെ വിസ്മയമായി തുടരുകയാണ്. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയും. മഴ മാറുമ്പോള്‍ ചുക്ക്, മങ്ങാറി, കാക്കപ്പൂവ്, തുമ്പ, അനേകതരം പുല്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഈ കുളത്തിന്റെ സമീപത്ത് പച്ചപ്പു നിറയ്ക്കും. ശലഭങ്ങളും ചെറുപ്രാണികളുമെല്ലാമെത്തുന്ന ആവാസവ്യവസ്ഥയ്ക്ക് ഈ പാറക്കുളം സാക്ഷിയാകും. വാഹനങ്ങളില്‍ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലത്തായതിനാല്‍ അവധി ദിവസങ്ങളിലും വിശേഷ അവസരങ്ങളിലും നിരവധി ആളുകള്‍ കുളത്തിന്‍റെ സൗന്ദര്യം നുകരാനെത്താറുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളം ഒരിക്കലും വറ്റിയിട്ടില്ലെന്ന് ക്ഷേത്രഭാരവാഹിയായ കൃഷ്ണന്‍ നായര്‍ പറയുന്നു.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
അസ്തമയസമയത്ത് അറബിക്കടലും കാര്യങ്കോട് പുഴയും ചേര്‍ന്നുള്ള കാഴ്ച ആരെയും പിടിച്ചിരുത്തും. മുഴക്കോം പാറമ്മല്‍ ദുര്‍ഗാപരമേശ്വരീ ക്ഷേത്രത്തിനും ഗോശാല ശ്രീകൃഷ്ണ ക്ഷേത്രത്തിനും ഇടയിലാണ് കുളം. ക്ഷേത്രങ്ങളിലെ പൂജ ആവശ്യത്തിന് ഇതില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. പാറക്കല്ലുകള്‍കൊണ്ട് മതില്‍ കെട്ടിയിട്ടുണ്ടെങ്കിലും വേനല്‍ക്കാലത്ത് നാല്‍ക്കാലികള്‍ ദാഹമകറ്റാന്‍ കുളത്തിന്‍ കരയില്‍ എത്താറുണ്ട്. നിരവധി പക്ഷികള്‍ക്കും കുളം കുടിനീര്‍ നല്‍കുന്നു. ക്ഷേത്രക്കുളമായിനാല്‍ ഇറങ്ങുന്നതും കുളിക്കുന്നതും വിലക്കുണ്ട്.
Also Read: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കേണ്ട; പ്രതികരണവുമായി കെ മുരളീധരന്‍
അത്യാവശ്യ കാര്യങ്ങള്‍ക്ക് വെള്ളം എടുത്താല്‍ തന്നെ കുളത്തിന് പുറത്തുവന്ന് ഉപയോഗിക്കാറാണ് പതിവ്. വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന കുളത്തിന്‍റ ആഴവും രഹസ്യവും പ്രകൃതിയുടെ വിസ്മയമായി തുടരുകയാണ്. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയും. മഴ മാറുമ്പോള്‍ ചുക്ക്, മങ്ങാറി, കാക്കപ്പൂവ്, തുമ്പ, അനേകതരം പുല്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഈ കുളത്തിന്റെ സമീപത്ത് പച്ചപ്പു നിറയ്ക്കും. ശലഭങ്ങളും ചെറുപ്രാണികളുമെല്ലാമെത്തുന്ന ആവാസവ്യവസ്ഥയ്ക്ക് ഈ പാറക്കുളം സാക്ഷിയാകും. വാഹനങ്ങളില്‍ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലത്തായതിനാല്‍ അവധി ദിവസങ്ങളിലും വിശേഷ അവസരങ്ങളിലും നിരവധി ആളുകള്‍ കുളത്തിന്‍റെ സൗന്ദര്യം നുകരാനെത്താറുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളം ഒരിക്കലും വറ്റിയിട്ടില്ലെന്ന് ക്ഷേത്രഭാരവാഹിയായ കൃഷ്ണന്‍ നായര്‍ പറയുന്നു.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ