ചെറുവത്തൂർ: വിനോദ സഞ്ചാര മേഖലയിൽ ചെറുവത്തൂരിന്റെ വിദൂര പ്രതീക്ഷകളെ കൂടി ഇല്ലാതാക്കി കൊണ്ട് വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ. താത്ക്കാലിക സംഭരണ കേന്ദ്രമാണെന്നാണ് അധികൃതർ അവകാശപ്പെടുന്നതെങ്കിലും വൻകിട ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നതും, ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ചെറുവത്തൂർ കോട്ട സ്ഥിതിചെയ്യുന്നതുമായ സ്ഥലത്ത് മാലിന്യം സംഭരിക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉയർന്ന് വരുന്നത്. Also Read: മുൻസിപ്പൽ സെക്രട്ടറി ആവേണ്ടെന്ന് അസി. എഞ്ചിനിയർ, പന്തളത്ത് പന്തം കൊളുത്തി പട! ഭരണ പ്രതിസന്ധി തുടരുന്നു!! വീഡിയോ കാണാം
വീരമലയിലെ ആശ്വാസ കേന്ദ്രത്തിന്റെ രണ്ട് കെട്ടിടങ്ങളിൽ ആണ് നിലവിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വേസ്റ്റുകൾ സംഭരിച്ചിരിക്കുന്നത്. വാതിലുകളോ ജനലുകളോ ഇല്ലാത്ത കെട്ടിടത്തിനുള്ളിൽ മാലിന്യങ്ങൾ കുന്ന് കൂടിയതോടെ കാക്കകളും, തെരുവ് നായ്ക്കളും, കുറുക്കന്മാരും മാലിന്യങ്ങൾ വലിച്ച് പുറത്തിടുന്നത് പതിവായിരിക്കുകയാണ്. തൊട്ടടുത്തു വീടുകൾ ഇല്ലാത്തത് മാത്രമാണ് ആകെ ആശ്വാസമെന്നാണ് നാട്ടുകാർ പറയുന്നത്. എങ്കിലും മീറ്ററുകൾക്ക് അപ്പുറം ജനവാസ മേഖല ആയതിനാൽ തന്നെ ഭാവിയിൽ ഇത് നാട്ടുകാരെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു.
Also Read: സീതത്തോട് ബാങ്ക് തട്ടിപ്പ്; തട്ടിപ്പിന് ചുക്കാൻ പിടിച്ചത് ജെനീഷ് കുമാർ എംഎൽഎ? സിപിഎമ്മിനെ പ്രതികൂട്ടിലാക്കി കോൺഗ്രസ്
വാഹനങ്ങൾ പോകാത്ത വീരമലയിലേക്കുള്ള റോഡ് മാലിന്യങ്ങൾ കൊണ്ട് വരുന്ന വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ വേണ്ടി നിലവിൽ മണ്ണിട്ട് നികത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട് പഞ്ചായത്ത്. സംഭരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത സേനയിലെ വളണ്ടിയർമാർ തരം തിരിച്ച് പിന്നീട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറും എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി പ്രമീള പറയുന്നത്. എന്നാൽ റെയിൻബോ വില്ലേജ് അടക്കമുള്ള വൻകിട ടൂറിസം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മാലിന്യം സംഭവിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഡച്ചുകാർ നിർമിച്ചതെന്ന് പറയപ്പെടുന്ന ചെറുവത്തൂർ കോട്ടയുടെ അവശേഷിപ്പികൾ ഉള്ള വീരമലയിൽ പഞ്ചായത്ത് അധികൃതർ തന്നെ മാലിന്യം കൊണ്ട് വന്നിട്ടാൽ മറ്റുള്ളവരും ഇത് പിന്തുടരും എന്ന് നാട്ടുകാർ ആരോപിക്കുന്നു. മാത്രവുമല്ല അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും നാട്ടുകാരും കുട്ടികളുമടക്കമുള്ളവർ സമയം ചിലവഴിക്കാൻ എത്തുന്ന വിജനമായ സ്ഥലത്തെ ഇത്തരത്തിൽ നശിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വീരമലയിലെ ആശ്വാസ കേന്ദ്രത്തിന്റെ രണ്ട് കെട്ടിടങ്ങളിൽ ആണ് നിലവിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വേസ്റ്റുകൾ സംഭരിച്ചിരിക്കുന്നത്. വാതിലുകളോ ജനലുകളോ ഇല്ലാത്ത കെട്ടിടത്തിനുള്ളിൽ മാലിന്യങ്ങൾ കുന്ന് കൂടിയതോടെ കാക്കകളും, തെരുവ് നായ്ക്കളും, കുറുക്കന്മാരും മാലിന്യങ്ങൾ വലിച്ച് പുറത്തിടുന്നത് പതിവായിരിക്കുകയാണ്. തൊട്ടടുത്തു വീടുകൾ ഇല്ലാത്തത് മാത്രമാണ് ആകെ ആശ്വാസമെന്നാണ് നാട്ടുകാർ പറയുന്നത്. എങ്കിലും മീറ്ററുകൾക്ക് അപ്പുറം ജനവാസ മേഖല ആയതിനാൽ തന്നെ ഭാവിയിൽ ഇത് നാട്ടുകാരെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു.
Also Read: സീതത്തോട് ബാങ്ക് തട്ടിപ്പ്; തട്ടിപ്പിന് ചുക്കാൻ പിടിച്ചത് ജെനീഷ് കുമാർ എംഎൽഎ? സിപിഎമ്മിനെ പ്രതികൂട്ടിലാക്കി കോൺഗ്രസ്
വാഹനങ്ങൾ പോകാത്ത വീരമലയിലേക്കുള്ള റോഡ് മാലിന്യങ്ങൾ കൊണ്ട് വരുന്ന വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ വേണ്ടി നിലവിൽ മണ്ണിട്ട് നികത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട് പഞ്ചായത്ത്. സംഭരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത സേനയിലെ വളണ്ടിയർമാർ തരം തിരിച്ച് പിന്നീട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറും എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി പ്രമീള പറയുന്നത്. എന്നാൽ റെയിൻബോ വില്ലേജ് അടക്കമുള്ള വൻകിട ടൂറിസം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മാലിന്യം സംഭവിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഡച്ചുകാർ നിർമിച്ചതെന്ന് പറയപ്പെടുന്ന ചെറുവത്തൂർ കോട്ടയുടെ അവശേഷിപ്പികൾ ഉള്ള വീരമലയിൽ പഞ്ചായത്ത് അധികൃതർ തന്നെ മാലിന്യം കൊണ്ട് വന്നിട്ടാൽ മറ്റുള്ളവരും ഇത് പിന്തുടരും എന്ന് നാട്ടുകാർ ആരോപിക്കുന്നു. മാത്രവുമല്ല അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും നാട്ടുകാരും കുട്ടികളുമടക്കമുള്ളവർ സമയം ചിലവഴിക്കാൻ എത്തുന്ന വിജനമായ സ്ഥലത്തെ ഇത്തരത്തിൽ നശിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ