ആപ്പ്ജില്ല

യാത്ര വേളയിൽ അവൾക്ക് തണലായില്ല; ഷീ ലോഞ്ച് യാഥാർഥ്യമായില്ല

15 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച ഷീ ലോഞ്ച് കെട്ടിടം ഉദ്ഘാടനത്തിന് ശേഷം മൂന്നുവർഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം നിലവിൽ ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഹൈലൈറ്റ്:

  • ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം
  • ഷീ ലോഞ്ച് കെട്ടിടെ പ്രവർത്തന സജ്ജമായില്ല
  • നിർമ്മിച്ചത് 15 ലക്ഷം ചെലവഴിച്ച്

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസർകോട് : യാത്രാവേളയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഷീലോഞ്ച് പദ്ധതി അവതാളത്തിൽ. സ്ത്രീകൾക്ക് വിശ്രമിക്കുവാൻ വേണ്ടി നിർമ്മിച്ച ഷീ ലോഞ്ച് കെട്ടിടം ഉദ്ഘാടനത്തിന് ശേഷം മൂന്നുവർഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
ചെറുവത്തൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 2018 -19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷീ ലോഞ്ച് പദ്ധതി കാസർകോട് ജില്ലയിൽ ആദ്യമായി ആരംഭിച്ചത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രക്കിടയില്‍ വിശ്രമിക്കുന്നതിനോ, ഒരു രാത്രി താമസിക്കുന്നതിനോ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെച്ചത്.

Also Read : പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ആറ് പേർക്ക് പദ്മവിഭൂഷൺ, ഒൻപത് പേർക്ക് പദ്മഭൂഷൺ, 91 പേർക്ക് പദ്മശ്രീ

വിശ്രമമുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഷീലോഞ്ച്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് വളരെയടുത്തായി ഹൈവേയോട് ചേര്‍ന്നുനില്‍ക്കുന്ന പഞ്ചായത്ത് ബസ് സ്റ്റാന്‍റില്‍ ഒരുക്കുന്ന ഈ സൗകര്യം സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിധമാണ് പദ്ധതി കൊണ്ടുവന്നത്.

പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീലോഞ്ച് നിര്‍മ്മിക്കാൻ തീരുമാനമായത്. തുടർന്ന് 2019 ഫെബ്രുവരിയില്‍ നിര്‍മാണം ആരംഭിച്ചു ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും കൊവിഡ് മഹാമാരി തുടർ പ്രവർത്തനങ്ങൾക്ക് തടസ്സമായി.

Also Read : മരണശേഷം കുളിപ്പിച്ച് വസ്ത്രം മാറ്റി ക്ലിനിക്കിൽ കൊണ്ടുപോയത് എന്തിന്? ഡോ. ഷാനവാസിന്‍റെ ദുരൂഹമരണവും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കണം; വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയിലേക്ക്

സ്ഥാപനം നടത്തിപ്പിനായി ജീവനക്കാരിയെവരെ നിയമിച്ചുവെങ്കിലും പൂട്ടിക്കിടന്ന ഈ വിശ്രമ കേന്ദ്രം ഇന്നേവരെ തുറക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. എല്ലാ സൗകര്യവും ഉണ്ടായിട്ടും സ്ത്രീകൾക്ക് വേണ്ടി തുറന്നു കൊടുക്കുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധമുയരുന്നുണ്ട്.

സ്ഥാപനം പ്രവർത്തന സജ്ജമാകാത്തതിനാൽ 15 ലക്ഷത്തോളം ചെലവിൽ നിർമ്മിച്ചകെട്ടിടം ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അടുത്ത ഭരണസമിതി യോഗത്തിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്നും പഞ്ചായത്തംഗം രാജേന്ദ്രൻ പയ്യാടക്കത്ത് പറഞ്ഞു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്