ആപ്പ്ജില്ല

നീലേശ്വരം കരുവാച്ചേരി വളവില്‍ അപകടം തുടര്‍ക്കഥയാകുന്നു

ജില്ലയിലെ 17 സ്ഥലങ്ങളില്‍ അതീവ അപകടമേഖലകളാണെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയ സ്ഥലമായിരുന്നു കരുവാച്ചേരി വളവ്. പതിവായ അപകടങ്ങളെ തുടര്‍ന്ന് നീലേശ്വരം നഗരസഭ മാര്‍ക്കറ്റുമുതല്‍ കരുവാച്ചേരി വളവ് വരെ ഡിവൈഡര്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയിരുന്നു.

Samayam Malayalam 17 Jun 2021, 8:30 pm
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന കരുവാച്ചേരി വളവില്‍ വീണ്ടും വാഹനാപകടം. ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ആളപായമില്ല. ഗ്യാസ് ടാങ്ക് ലോറിയില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അപകടം. ഗ്യാസ് ചോര്‍ച്ച ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. മംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡില്‍ നിന്നും താഴെ കുഴിയിലേക്ക് പതിച്ചത്. കൊടും വളവില്‍ നിയന്ത്രം നഷ്ടപ്പെട്ട് മരത്തിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടേ മറിയുകയായിരുന്നു.

Also Read: 13കാരന്‍റെ ആനവണ്ടി കാണാം, പ്രശംസയുമായി കെഎസ്ആർടിസി! വീഡിയോ

രാവിലെ പതിനൊന്നോടെ ക്രൈയിനുകളെത്തി അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയെ നീക്കം ചെയ്തു. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തി മറിഞ്ഞ ടാങ്കര്‍ ലോറി സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെയും നിരവധി വാഹനാപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആരോഗ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേരാണ് മരണപ്പെട്ടത്. ഒഴിഞ്ഞ ടാങ്കുമായി പോയ ഗ്യാസ് ടാങ്കര്‍ ലോറിയും മറിഞ്ഞിരുന്നു. 2015 ല്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക്‌ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 15 പേര്‍ക്ക് പരിക്കേറ്റ അപകടവും നടത്തത് ഇവിടെയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസ്സും എതിരെവരികയായിരുന്ന ചരക്ക്‌ലോറിയുമാണ് കൂട്ടിയിടിച്ചത്.

Also Read: മദ്യശാലകള്‍ തുറന്നു; ആശ്വാസമായെന്ന് മദ്യപാനികള്‍, വീഡിയോ കാണാം

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. നാല് വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് 40 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍മന്ത്രി ഇ.പി ജയരാജന്‍ സഞ്ചരിച്ച കാറും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. മറ്റു ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ പതിവാണ്. അപകടക്കെണിയൊരുക്കുന്ന രണ്ട് വളവുകളാണ് ഇവിടെയുള്ളത്. ഡിവൈഡറുകളില്ലാത്തതാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡ് സുഖമമാക്കിയതിനാല്‍ വാഹനങ്ങള്‍ അമിത വേഗതിയിലാണ് ഇതുവഴി ചീറിപ്പായുന്നത്.

ജില്ലയിലെ 17 സ്ഥലങ്ങളില്‍ അതീവ അപകടമേഖലകളാണെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയ സ്ഥലമായിരുന്നു കരുവാച്ചേരി വളവ്. പതിവായ അപകടങ്ങളെ തുടര്‍ന്ന് നീലേശ്വരം നഗരസഭ മാര്‍ക്കറ്റുമുതല്‍ കരുവാച്ചേരി വളവ് വരെ ഡിവൈഡര്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ വളവുകള്‍ നീക്കിയുള്ള ദേശീയ പാത വികസന പദ്ധതി വരുന്നതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്