കാസര്‍കോട്: നൂറുകോടിയില്‍ താഴെ ചെലവിട്ട് പണിത പാലങ്ങളില്‍ ചുങ്കം പിരിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം ഇവിടെ നടപ്പാകില്ല. കാസര്‍കോട് ചെറുവത്തൂരിലെ റെയില്‍വേ മേല്‍പാലം കടക്കാന്‍ ചുങ്കം കൊടുത്തേ മതിയാകൂ. സര്‍ക്കാരിന്റെ തീരുമാനം വന്നിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും ചെറുവത്തൂരിന്റെ കാര്യത്തില്‍ ഒരു കുലുക്കവുമില്ല. പടന്നക്കാട്, പള്ളിക്കര റേയില്‍വേ മേല്‍പാലങ്ങളിലെ ചുങ്കം പിരിവ് നേരത്തേ നിര്‍ത്തി. ജില്ലയിലിപ്പോള്‍ ചുങ്കം പിരിവ് ചെറുവത്തൂരില്‍ മാത്രമാണ്. പാലം പണിയുന്നതിന് ചെറുവത്തൂര്‍ റെയില്‍വേ വികസന സമിതിയും ആര്.ബി.ഡി.സി.യും തമ്മിലുണ്ടാക്കിയ ധാരണാപത്രപ്രകാരമാണ് ചുങ്കം പിരിക്കുന്നത്. 2029 ഓഗസ്റ്റ് 15 വരെ പിരിക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഉദ്ഘാടനം കഴിഞ്ഞ അടുത്ത ദിവസം മുതല്‍ പിരിവ്
2014ല്‍ പാലം ഉദ്ഘാടനം ചെയ്ത് അടുത്ത ദിവസം മുതല്‍ ചുങ്കം പിരിവും തുടങ്ങിയിരുന്നു. ദേശീയപാതയില്‍ കുട്ടമത്തു നിന്ന് പടന്ന, വലിയപറമ്പ, മടക്കര, തുരുത്തി ഭാഗങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെറുവത്തൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് ജോലിക്കുപോകുന്നവരും റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനമായെത്താറുണ്ട്. 2018 മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോട്ടപ്പുറം അച്ചാംതുരുത്തി പാലം നാടിന് സമര്‍പ്പിച്ചതോടെ ദേശീയ പാതയിലെ കുരുക്കൊഴിവാക്കാന്‍ യാത്ര പലരും ഇതുവഴിയാക്കിരുന്നു.
സുഖയാത്രയ്ക്കും സമയലാഭത്തിനുമായി യാത്ര ദിവസവും ഇതുവഴിയാക്കിയാല് കീശ കാലിയാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. Also Read: ആ അമ്മയുടെ കണ്ണീരും നിലവിളിയും ഇനി എന്നാണ് തോരുക? എന്‍ഡോസള്‍ഫാന്‍ ഇര ബാദുഷയും വിടവാങ്ങി, ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ
ചെറുത്തൂരിലെ വ്യാപാരമേഖലയ്ക്ക് തളര്‍ച്ച
പലരും യാത്ര തിരിച്ചുവിട്ടതോടെ ചെറുവത്തൂരിലെ വ്യാപാര മേഖലയ്ക്കും ഇടിവ് വന്നു. പിലിക്കോട് തോട്ടം ഗേറ്റുവഴിയും പടന്ന എടച്ചാക്കൈ വഴിയും വാഹനങ്ങള്‍ പോവുകയാണിപ്പോള്‍. വര്‍ധിച്ചുവരുന്ന ഇന്ധനവിലയുടെ പശ്ചാത്തലത്തില്‍ ചുങ്കം അവസാനിപ്പിക്കണമെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.
ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ള വാഹനങ്ങളില്‍ നിന്നെല്ലാം ചുങ്കം ഈടാക്കുന്നുണ്ട്. നാലുചക്ര വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ചു രൂപയും മടക്കയാത്ര ഉള്‍പ്പെടെ 7.50 രൂപയും ആണ് ചുങ്കം. ചെറുകിട വ്യാപര,വ്യവസായിക വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് എട്ടുരൂപയും മടക്കയാത്ര ഉള്‍പ്പെടെ 12 രൂപയും. ബസ്, ട്രക്ക്, ടാങ്കര്‍ ലോറി എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 15 രൂപയും മടക്കയാത്ര ഉള്‍പ്പെടെ 22.50 രൂപയുമാണ് ദിവസം ഈടാക്കുന്നത്. പാലത്തിന്റെ ഇരുഭാഗങ്ങളിലെ വാര്‍ഡുകളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ നാലുചക്ര വാഹനഉടമകള്‍ക്ക് പഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്കിയതിനാല് ഇളവ് അനുവദിച്ചിരുന്നു.
Also Read: ക്യാൻവാസിലേക്ക് പകർന്ന കാവിലെ പച്ചപ്പ്, കാവുകളെ ക്യാന്‍വാസിലേക്ക് പകർത്തി ഒരുകൂട്ടം കലാകാരന്മാര്
മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി
511 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലുമാണ് പാലം. നിര്‍മാണം പൂര്‍ത്തിയായതോടെ 2014 ഓഗസ്റ്റ് 26നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിനായി സമര്‍പ്പിച്ചത്. റെയില്‍വേയ്ക്കു മുകളിലുള്ള ഭാഗം റെയില്‍വേ നേരിട്ടും സമീപ ഭാഗങ്ങള്‍ ആര്.ബി.ഡി.സി.കെ.യുമാണ് നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണം 2011ല്‍ ആണ് തുടങ്ങിയത്. പാലത്തിന്റെ നിര്‍മ്മാണത്തിന് ആര്.ബി.ഡി.സി.കെ. ആകെ 13.8 കോടി രൂപയും റെയില്‍വേ 5.32 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുളളത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 32ാമത്തെ റെയില്‍വേ മേല്‍പ്പാലമായിരുന്നു ഇത്.
ഉദ്ഘാടനം കഴിഞ്ഞ അടുത്ത ദിവസം മുതല്‍ പിരിവ്
2014ല്‍ പാലം ഉദ്ഘാടനം ചെയ്ത് അടുത്ത ദിവസം മുതല്‍ ചുങ്കം പിരിവും തുടങ്ങിയിരുന്നു. ദേശീയപാതയില്‍ കുട്ടമത്തു നിന്ന് പടന്ന, വലിയപറമ്പ, മടക്കര, തുരുത്തി ഭാഗങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെറുവത്തൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് ജോലിക്കുപോകുന്നവരും റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനമായെത്താറുണ്ട്. 2018 മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോട്ടപ്പുറം അച്ചാംതുരുത്തി പാലം നാടിന് സമര്‍പ്പിച്ചതോടെ ദേശീയ പാതയിലെ കുരുക്കൊഴിവാക്കാന്‍ യാത്ര പലരും ഇതുവഴിയാക്കിരുന്നു.
സുഖയാത്രയ്ക്കും സമയലാഭത്തിനുമായി യാത്ര ദിവസവും ഇതുവഴിയാക്കിയാല് കീശ കാലിയാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ചെറുത്തൂരിലെ വ്യാപാരമേഖലയ്ക്ക് തളര്‍ച്ച
പലരും യാത്ര തിരിച്ചുവിട്ടതോടെ ചെറുവത്തൂരിലെ വ്യാപാര മേഖലയ്ക്കും ഇടിവ് വന്നു. പിലിക്കോട് തോട്ടം ഗേറ്റുവഴിയും പടന്ന എടച്ചാക്കൈ വഴിയും വാഹനങ്ങള്‍ പോവുകയാണിപ്പോള്‍. വര്‍ധിച്ചുവരുന്ന ഇന്ധനവിലയുടെ പശ്ചാത്തലത്തില്‍ ചുങ്കം അവസാനിപ്പിക്കണമെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.
ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ള വാഹനങ്ങളില്‍ നിന്നെല്ലാം ചുങ്കം ഈടാക്കുന്നുണ്ട്. നാലുചക്ര വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ചു രൂപയും മടക്കയാത്ര ഉള്‍പ്പെടെ 7.50 രൂപയും ആണ് ചുങ്കം. ചെറുകിട വ്യാപര,വ്യവസായിക വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് എട്ടുരൂപയും മടക്കയാത്ര ഉള്‍പ്പെടെ 12 രൂപയും. ബസ്, ട്രക്ക്, ടാങ്കര്‍ ലോറി എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 15 രൂപയും മടക്കയാത്ര ഉള്‍പ്പെടെ 22.50 രൂപയുമാണ് ദിവസം ഈടാക്കുന്നത്. പാലത്തിന്റെ ഇരുഭാഗങ്ങളിലെ വാര്‍ഡുകളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ നാലുചക്ര വാഹനഉടമകള്‍ക്ക് പഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്കിയതിനാല് ഇളവ് അനുവദിച്ചിരുന്നു.
Also Read: ക്യാൻവാസിലേക്ക് പകർന്ന കാവിലെ പച്ചപ്പ്, കാവുകളെ ക്യാന്‍വാസിലേക്ക് പകർത്തി ഒരുകൂട്ടം കലാകാരന്മാര്
മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി
511 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലുമാണ് പാലം. നിര്‍മാണം പൂര്‍ത്തിയായതോടെ 2014 ഓഗസ്റ്റ് 26നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിനായി സമര്‍പ്പിച്ചത്. റെയില്‍വേയ്ക്കു മുകളിലുള്ള ഭാഗം റെയില്‍വേ നേരിട്ടും സമീപ ഭാഗങ്ങള്‍ ആര്.ബി.ഡി.സി.കെ.യുമാണ് നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണം 2011ല്‍ ആണ് തുടങ്ങിയത്. പാലത്തിന്റെ നിര്‍മ്മാണത്തിന് ആര്.ബി.ഡി.സി.കെ. ആകെ 13.8 കോടി രൂപയും റെയില്‍വേ 5.32 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുളളത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 32ാമത്തെ റെയില്‍വേ മേല്‍പ്പാലമായിരുന്നു ഇത്.