Please enable javascript.Artist Vysakh,സഹതപിച്ചവർക്ക് മുന്നിൽ കഴിവ് തെളിയിച്ച് വൈശാഖ്, വീഡിയോ കാണാം - report on vaishakh from kasargod with record achievement for painting - Samayam Malayalam

സഹതപിച്ചവർക്ക് മുന്നിൽ കഴിവ് തെളിയിച്ച് വൈശാഖ്, വീഡിയോ കാണാം

Lipi 10 Jul 2021, 5:19 pm
Subscribe

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൻ്റെ യൂട്യൂബ് ചാനലിന് വേണ്ടി കമ്മ്യൂണിസ്റ്റ് പച്ച ചെടി കൊണ്ട് ക്യാൻവാസിൽ വരച്ച എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് വൈശാഖ് കരുതികാണില്ല.

ഹൈലൈറ്റ്:

  • കാലുകളെ കൈകളാക്കി ചിത്ര രചനയിൽ റോക്കോർഡുകൾ വാരികൂട്ടുകയാണ്വൈശാഖ് എന്ന ഇരുപത്തി ആറുകാരൻ.
  • വിധിയെ നാണിപ്പിക്കുന്ന ജീവിതമാണ് വൈശാഖിന്റേത്.
  • ജന്മനാ കൈകൾ ഇല്ലാത്ത വൈശാഖിന് കൈകൾ കൂടിയാവുകയാണ് തന്റെ രണ്ട് കാലുകൾ.
കാസർകോട്: കാലുകളെ കൈകളാക്കി ചിത്ര രചനയിൽ റോക്കോർഡുകൾ വാരികൂട്ടുകയാണ് കാസർഗോഡ് ജില്ലയിലെ ഏറ്റുകുടക്ക സ്വദേശിയായ വൈശാഖ് എന്ന ഇരുപത്തി ആറുകാരൻ. വിധിയെ നാണിപ്പിക്കുന്ന ജീവിതമാണ് വൈശാഖിന്റേത്. ജന്മനാ കൈകൾ ഇല്ലാത്ത വൈശാഖിന് കൈകൾ കൂടിയാവുകയാണ് തന്റെ രണ്ട് കാലുകൾ.
Also Read: വീണ്ടും ട്വിസ്റ്റ്... രേഷ്മ ഒരേസമയം പ്രണയിച്ചത് 2 അനന്തുമാരെ?

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൻ്റെ യൂട്യൂബ് ചാനലിന് വേണ്ടി കമ്മ്യൂണിസ്റ്റ് പച്ച ചെടി കൊണ്ട് ക്യാൻവാസിൽ വരച്ച എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് വൈശാഖ് കരുതികാണില്ല. എന്നാൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർട്സിലും, ഏഷ്യാ ബുക്ക്സ് ഓഫ് റെക്കോർട്സിലും ഇടം പിടിച്ചിരിക്കയാണ് കാൽ വിരലുകൾ കൊണ്ടുള്ള ആ വര. ചിത്രം വരയിൽ ഇതിനോടകം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അംഗീകാരം ആദ്യമായിട്ടാണെന്ന് വൈശാഖ് പറയുന്നു.

Also Read: "ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി", ഡിങ്കനെ മറന്നു കാണില്ല ആരും... വീഡിയോ കാണാം

നേഴ്‌സറി കാലം തൊട്ട് മറ്റ് കുട്ടികൾ കൈകൊണ്ട് ചിത്രം വരയ്ക്കുന്നത് കണ്ടപ്പോൾ ആണ് തന്റെ കാലുകൾ കൊണ്ട് വൈശാഖ് വരക്കാൻ തുടങ്ങുന്നത്. ആദ്യമൊക്കെ പ്രയാസം തോന്നി എങ്കിലും പിന്നീട് വര ജീവിതത്തിന്റെ ഭാഗമായി. കണ്ണെത്തുന്നിടത്തു മനസ്സും മനസ്സെത്തുന്നിടത്തു കാലുകളും എത്താൻ തുടങ്ങിയതോടെ കാലുകൾ കൊണ്ട് വേഗത്തിൽ എഴുതാനും വരയ്ക്കാനും തുടങ്ങി. കുടുംബം കൂടെ നിന്നതോടെ പഠനവും വരയും ഒരേ പോലെ മുന്നോട്ട് പോയി. ഇപ്പോഴും ശാസ്ത്രീയമായി ചിത്രം വരയ്ക്കാൻ പഠിച്ചിട്ടില്ല വൈശാഖ്. ജന്മസിദ്ധമാണ് വരയ്ക്കാനുള്ള കഴിവ്.

ചെറുപ്പത്തിൽ ആളുകൾ സഹതാപത്തോടെ ആണ് നോക്കിയിരുന്നതെങ്കിലും ഇപ്പോൾ സ്ഥിതി അങ്ങനെ അല്ല. എനിക്ക് എന്തെങ്കിലും കുറവുകൾ ഉള്ളതായിട്ട് ഒരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. മറ്റുള്ളവരുടെ മുറുമുറുക്കലുകളെ ഞാൻ ഒരിക്കലും മൈൻഡ് ചെയ്തിട്ടുമില്ല. അത് കൊണ്ട് തന്നെ എനിക്കൊരിക്കലും ആരെങ്കിലും എന്നെ കുറിച്ചെന്തെങ്കിലും പറയുന്നത് കേട്ട് വിഷമിക്കേണ്ടി വന്നിട്ടില്ലെന്ന് വൈശാഖ് പറയുമ്പോൾ പരിമിതികളിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാവുകയാണ് ഈ ഇരുപത്തിയാറുകാരൻ.

പയ്യന്നൂർ കോളേജിൽ നിന്ന് ഡിഗ്രിയും മാടായി കോളേജിൽ നിന്ന് പിജിയും കഴിഞ്ഞ വൈശാഖ് ഇപ്പോൾ മുഴുവൻ സമയവും വരകൾക്കും വീട്ടിലെ വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. കൊവിഡ് ഒക്കെ മാറിയിട്ട് കാലുകൾ കൊണ്ട് വരച്ച അയ്യായിരത്തിലധികം ചിത്രങ്ങളുടെ വലിയ പ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് വൈശാഖ് ഇപ്പോൾ.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ