ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഘട്ടങ്ങളിലായി പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷന് മുന്നിലുള്ള റോഡിൽ നിർത്തിയിട്ടത് റോഡിലൂടെയുള്ള യാത്രകൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി പരാതി. തൃക്കരിപ്പൂർ, മാടക്കാൽ, വലിയപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുന്ന യാത്രകൾക്ക് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡിനോട് ചേർന്ന് ചന്തേര പോലീസ് സ്റ്റേഷന് മുന്നിലാണ് മാസങ്ങളായി പിടിച്ചെടുത്ത വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.
വാഹനങ്ങൾ വരിവരിയായി നിർത്തിയിട്ടത് കാരണം ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് എതിർദിശയിൽ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ ഭാഗത്തെ റോഡ് വളഞ്ഞു കിടക്കുന്നത് കൂടി ആണെന്നത് തടസ്സം കുറെ കൂടി വർധിപ്പിക്കുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. തൊട്ടടുത്ത വളപ്പിൽ സമാനമായ രീതിയിൽ പോലീസ് തൊണ്ടിയായി പിടിച്ചെടുത്ത ഒട്ടേറെ വാഹനങ്ങൾ തുരുമ്പു പിടിച്ചു നശിക്കുന്നുമുണ്ട്. വർഷങ്ങളായി പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കാട് കയറി തുരുമ്പെടുത്തു നശിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇതിനകത്ത് ഇനിയും വാഹനങ്ങൾ നിർത്തിയിടാൻ ഉള്ള സ്ഥലമില്ലാതെ വന്നപ്പോഴാണ് പിന്നീട് പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിൽ നിർത്തിയിടേണ്ടി വന്നത്.
മണൽ കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മണൽ നിറച്ച വണ്ടികളാണ് ഇവയിൽ കൂടുതലും എന്നത് കൊണ്ട് തന്നെ റവന്യൂ വകുപ്പിന്റെ കൂടി അനുമതി കിട്ടിയാൽ മാത്രമേ ഈ വാഹനങ്ങൾ ഉടമയ്ക്ക് വിട്ട് നൽകാനോ, ലേലം ചെയ്ത് ഒഴിവാക്കാനോ പോലീസിന് സാധിക്കുകയുള്ളൂ. ജനങ്ങളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുക എന്ന ഉദ്ദേശം തങ്ങൾക്കില്ലെന്നും, പരിമിതമായ സ്ഥലത്തു പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്വന്തമായിട്ടൊരു ഡമ്പിങ് യാർഡ് ഇല്ലാത്തത് കാരണമാണ് സ്റ്റേഷന് മുന്നിലുള്ള റോഡിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നത് എന്നുമാണ് ചന്തേര പോലീസ് സ്റ്റേഷനിൽ നിന്ന് കിട്ടുന്ന പ്രതികരണം.
കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ മാത്രം പതിനെട്ടോളം മണൽ കടത്തു ലോറികൾ പിടിച്ചെടുത്തിട്ടുണ്ട് എന്നും ഇവയൊക്കെ എവിടെയാണ് നിർത്തിയിടേണ്ടത് എന്നുമുള്ള ആശങ്കയും പോലീസ് സ്റ്റേഷൻ അധികൃതർ പങ്കുവയ്ക്കുന്നു. പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ ലേലം ചെയ്ത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിൽ കേസ് നടന്ന് കൊണ്ടിരിക്കുന്ന വിഷയത്തിലെ തൊണ്ടി മുതലുകളായ ഇവ കോടതി വിധിയും, റവന്യൂ വകുപ്പിന്റെ സമ്മതവും കിട്ടിയിട്ടേ നീക്കം ചെയ്യാനോ വിട്ട് നൽകാനോ പോലീസിന് സാധിക്കുകയുള്ളൂ.
വാഹനങ്ങൾ വരിവരിയായി നിർത്തിയിട്ടത് കാരണം ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് എതിർദിശയിൽ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ ഭാഗത്തെ റോഡ് വളഞ്ഞു കിടക്കുന്നത് കൂടി ആണെന്നത് തടസ്സം കുറെ കൂടി വർധിപ്പിക്കുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. തൊട്ടടുത്ത വളപ്പിൽ സമാനമായ രീതിയിൽ പോലീസ് തൊണ്ടിയായി പിടിച്ചെടുത്ത ഒട്ടേറെ വാഹനങ്ങൾ തുരുമ്പു പിടിച്ചു നശിക്കുന്നുമുണ്ട്. വർഷങ്ങളായി പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കാട് കയറി തുരുമ്പെടുത്തു നശിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇതിനകത്ത് ഇനിയും വാഹനങ്ങൾ നിർത്തിയിടാൻ ഉള്ള സ്ഥലമില്ലാതെ വന്നപ്പോഴാണ് പിന്നീട് പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിൽ നിർത്തിയിടേണ്ടി വന്നത്.
മണൽ കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മണൽ നിറച്ച വണ്ടികളാണ് ഇവയിൽ കൂടുതലും എന്നത് കൊണ്ട് തന്നെ റവന്യൂ വകുപ്പിന്റെ കൂടി അനുമതി കിട്ടിയാൽ മാത്രമേ ഈ വാഹനങ്ങൾ ഉടമയ്ക്ക് വിട്ട് നൽകാനോ, ലേലം ചെയ്ത് ഒഴിവാക്കാനോ പോലീസിന് സാധിക്കുകയുള്ളൂ. ജനങ്ങളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുക എന്ന ഉദ്ദേശം തങ്ങൾക്കില്ലെന്നും, പരിമിതമായ സ്ഥലത്തു പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്വന്തമായിട്ടൊരു ഡമ്പിങ് യാർഡ് ഇല്ലാത്തത് കാരണമാണ് സ്റ്റേഷന് മുന്നിലുള്ള റോഡിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നത് എന്നുമാണ് ചന്തേര പോലീസ് സ്റ്റേഷനിൽ നിന്ന് കിട്ടുന്ന പ്രതികരണം.
കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ മാത്രം പതിനെട്ടോളം മണൽ കടത്തു ലോറികൾ പിടിച്ചെടുത്തിട്ടുണ്ട് എന്നും ഇവയൊക്കെ എവിടെയാണ് നിർത്തിയിടേണ്ടത് എന്നുമുള്ള ആശങ്കയും പോലീസ് സ്റ്റേഷൻ അധികൃതർ പങ്കുവയ്ക്കുന്നു. പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ ലേലം ചെയ്ത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിൽ കേസ് നടന്ന് കൊണ്ടിരിക്കുന്ന വിഷയത്തിലെ തൊണ്ടി മുതലുകളായ ഇവ കോടതി വിധിയും, റവന്യൂ വകുപ്പിന്റെ സമ്മതവും കിട്ടിയിട്ടേ നീക്കം ചെയ്യാനോ വിട്ട് നൽകാനോ പോലീസിന് സാധിക്കുകയുള്ളൂ.