കാസർകോട്: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. പ്രതികൾക്കൊപ്പം ഒരു വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളി കാസർകോട് പള്ളം സ്വദേശി ടിഎച്ച് റിയാസ് (40), ഭാര്യ കൂത്തുപറമ്പ് ആളൂർ റസിയ (35)എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്ത് വെച്ച് ഇവരെ പിന്തുടർന്ന് പിടികൂടിയത്. Also Read: വാട്സ് ആപ്പ് സന്ദേശമെത്തും, ഉടനെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കും, ദുരൂഹതകൾക്കും കെട്ടുകഥകൾക്കും വിട, പിന്നിൽ എട്ടാം ക്ലാസുകാരന്റെ 'തല'
ഇവർ സഞ്ചരിച്ച ടാറ്റാ അൽട്രോസ് കാർ നെടുംകണ്ടത്ത് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയിരുന്നില്ല. കോട്ടപ്പുറത്ത് തടഞ്ഞു നിർത്തി കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്നും 5.7ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി തലക്കടിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പോലിസ് ജീപ്പ് സ്റ്റേഷൻ മുറ്റത്തെത്തിയപ്പോൾ വാഹനത്തിൻ്റെ ടൂൾകിറ്റിലെ വീൽ സ്റ്റാൻ ഉപയോഗിച്ച് സ്വയം തലക്കടിച്ച് റിയാസ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Also Read: സരിത എസ് നായരെ കൊലപ്പെടുത്താൻ ശ്രമം, കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞു, കാലിന് സ്വാധീനകുറവ്, പിന്നിൽ മുൻ ഡ്രൈവറോ?
രക്തം വാർന്ന പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ റിയാസ് ചികിൽസക്ക് കൂട്ടാക്കിയില്ല. കൊലപാതകം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസെന്ന് പോലീസ് പറഞ്ഞു. മുലകുടി മാറാത്ത കുട്ടി ആയതിനാൽ പ്രതികൾക്കൊപ്പം കുഞ്ഞിനെയും ജയിലിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളതെന്നു പോലീസ് പറഞ്ഞു.
നീലേശ്വരം ഇൻസ്‌പെക്ടർ ശ്രീഹരി, എസ് ഐ ശ്രീജേഷ്, സിനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥ ശൈലജ, പോലീസുകാരായ മഹേഷ്, ഡ്രൈവർ മനു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ് എന്നിവരാണ് പ്രതിയെ പിടികൂടാൻ ഉണ്ടായത്. റിയാസിൻ്റെ പേരിൽ ആത്മഹത്യാശ്രമത്തിനുൾപ്പെടെയാണ് കേസ്. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഇവർ സഞ്ചരിച്ച ടാറ്റാ അൽട്രോസ് കാർ നെടുംകണ്ടത്ത് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയിരുന്നില്ല. കോട്ടപ്പുറത്ത് തടഞ്ഞു നിർത്തി കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്നും 5.7ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി തലക്കടിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പോലിസ് ജീപ്പ് സ്റ്റേഷൻ മുറ്റത്തെത്തിയപ്പോൾ വാഹനത്തിൻ്റെ ടൂൾകിറ്റിലെ വീൽ സ്റ്റാൻ ഉപയോഗിച്ച് സ്വയം തലക്കടിച്ച് റിയാസ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Also Read: സരിത എസ് നായരെ കൊലപ്പെടുത്താൻ ശ്രമം, കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞു, കാലിന് സ്വാധീനകുറവ്, പിന്നിൽ മുൻ ഡ്രൈവറോ?
രക്തം വാർന്ന പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ റിയാസ് ചികിൽസക്ക് കൂട്ടാക്കിയില്ല. കൊലപാതകം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസെന്ന് പോലീസ് പറഞ്ഞു. മുലകുടി മാറാത്ത കുട്ടി ആയതിനാൽ പ്രതികൾക്കൊപ്പം കുഞ്ഞിനെയും ജയിലിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളതെന്നു പോലീസ് പറഞ്ഞു.
നീലേശ്വരം ഇൻസ്‌പെക്ടർ ശ്രീഹരി, എസ് ഐ ശ്രീജേഷ്, സിനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥ ശൈലജ, പോലീസുകാരായ മഹേഷ്, ഡ്രൈവർ മനു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ് എന്നിവരാണ് പ്രതിയെ പിടികൂടാൻ ഉണ്ടായത്. റിയാസിൻ്റെ പേരിൽ ആത്മഹത്യാശ്രമത്തിനുൾപ്പെടെയാണ് കേസ്. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News