ആപ്പ്ജില്ല

തീരം കാണാം, മീൻ പിടിക്കാം; ചങ്ങാടവീട് നിർമ്മിച്ച് ഇരട്ട സഹോദരന്മാർ

ആഡംബര ബോട്ടിനെ പോലെ തോന്നിപ്പിക്കുന്ന ചങ്ങാടവീട് നിർമ്മിച്ച് ഇരട്ട സഹോദരന്മാർ. കാസർകോട് ജില്ലയിലെ മുണ്ടപ്പള്ളം സ്വദേശികളായ ആദർശും ആകാശും ആണ് മുളച്ചങ്ങാടത്തിനു പിന്നിൽ.

guest M.P-Devidasan | Lipi 27 Feb 2023, 9:17 pm

ഹൈലൈറ്റ്:

  • മുളച്ചങ്ങാടം നിർമ്മിച്ചു ഇരട്ട സഹോദരന്മാർ.
  • ആദർശും ആകാശും ആണ് മുളച്ചങ്ങാടത്തിനു പിന്നിൽ.
  • കാസർകോട് മുണ്ടപ്പള്ളം സ്വദേശികളാണ് ഇവർ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസർകോട്‌: സംഗതി ഇത് ചങ്ങാടം തന്നെ, പക്ഷേ ഒരു ആഡംബര ബോട്ടിലെ എല്ലാ സൗകര്യവും ഇതിലുണ്ട്. അഞ്ചു മീറ്റർ നീളത്തിലും രണ്ടു മീറ്റർ ഉയരത്തിലും വീതിയിലും നിർമ്മിച്ച ഈ ചങ്ങാടവീട് ഇപ്പോൾ മധുവാഹിനി പുഴയിൽ ഒരു കൗതുകമാണ്. കാസർകോട് മല്ലം മുണ്ടപ്പള്ളം സ്വദേശികളും ഇരട്ടകളായ ആദർശും ആകാശും ആണ് ഈ മുളച്ചങ്ങാടം നിർമ്മിച്ചത്.
പ്ലസ് വൺ വിദ്യാർഥികളായ ഇവർ എല്ലാ വർഷവും വാഴത്തണ്ടുകൊണ്ട് ചങ്ങാടം നിർമ്മിക്കാറുണ്ട്. പുഴയുടെ ഇരുവശത്തുമുള്ള പറമ്പിലെ തേങ്ങയും അടക്കയും ശേഖരിക്കാൻ ചങ്ങാടത്തെയാണ് ഇവർ ആശ്രയിക്കുന്നത്. ഇക്കുറി ഒരു വെറൈറ്റി ആകട്ടെ എന്ന് കരുതിയാണ് ഒരുമാസംകൊണ്ട് മുളച്ചങ്ങാട വീട് നിർമ്മിച്ചതെന്ന് ഇവർ പറയുന്നു.

Also Read: 'എസ്എഫ്ഐയുടെ നേതൃത്വത്തിൽ അനാശാസ്യ പ്രവർത്തനം', ഗുരുതര ആരോപണവുമായി മുൻ പ്രിൻസിപ്പൽ, കാസർകോട് കോളേജിൽ നടന്നതെന്ത്?

വാഴത്തടയും കവുങ്ങിൻ കഷ്ണവും ഉപയോഗിച്ചാണ്‌ രണ്ടുവർഷം മുമ്പ് ആദ്യ ചങ്ങാടം നിർമ്മിച്ചു പരീക്ഷണം നടത്തിയത്‌. രണ്ടാൾ പൊക്കം വെള്ളമുള്ള പുഴയിൽ ഇതു സുരക്ഷിതമല്ലെന്നു തോന്നിയതിനാലാണ്‌ മുളകൊണ്ടുള്ള ചങ്ങാടം നിർമ്മിക്കാൻ തീരുമാനിച്ചത്. സുഹൃത്തുക്കളായ അമിത്തും അഭിലാഷും ഇവർക്ക് സഹായങ്ങൾ നൽകി.

Also Read: ചികിത്സ മാത്രമല്ല, ഇവിടെ കൃഷിയും വിളയും, ആശുപത്രി മട്ടുപ്പാവ് പച്ചക്കറി തോട്ടമാക്കിയപ്പോൾ

കാട്ടിലെ മഞ്ഞമുളയും പാഴ്‌വസ്‌തുക്കളും ഉപയോഗിച്ചാണ് തങ്ങളുടെ ആശയവും കോർത്തിണക്കി ചങ്ങാടം നിർമ്മിച്ചത്‌. 20 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന 20 പ്ലാസ്‌റ്റിക്‌ ബോട്ടിലുകളാണ് ചങ്ങാടത്തിനടിയിൽ കെട്ടിവെച്ചത്. 10 പേർക്കുവരെ ഒരേസമയം ചങ്ങാടത്തിൽ സഞ്ചരിക്കാനാകും. മാതാപിതാക്കളായ ബാലകൃഷ്‌ണനും ഗീതയും ഇവരുടെ പരിശ്രമത്തിന് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട്. ആദർശ്‌ ചെർക്കള ജിഎച്ച്‌എസിലെയും ആകാശ്‌ എടനീർ ജിഎസ്‌എച്ച്‌എസിലെയും വിദ്യാർഥികളാണ്.

കാസ‍ര്‍കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്