ആപ്പ്ജില്ല

'പാട്ട് കേട്ട് എസ്പിബി ആരാധകര്‍ പോലും ബന്ധപ്പെട്ടിരുന്നു'; വേര്‍പാടിന്റെ വേദനയില്‍ ഡെനീഷ്‌

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദവുമായുളള സാമ്യമാണ് ഡെനീഷ് കുര്യനെ ശ്രദ്ധേയനാക്കിയത്. ഡെനീഷ് പാടിയ എസ്പിബിയുടെ പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെന്നൈയിലെ എസ്പിബി ആരാധകരും ഡെനീഷിനെ ബന്ധപ്പെട്ടിരുന്നു.

| Edited by Samayam Desk | Lipi 26 Sept 2020, 10:12 am
Samayam Malayalam denish kurian
ഡെനീഷ് കുര്യന്‍


കാസര്‍കോട്: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം നീലേശ്വരം കോളംകുളത്തെ ഓട്ടോ ഡ്രൈവര്‍ ഡെനീഷ് കുര്യനില്‍ തീര്‍ത്ത ആഘാതം ചെറുതല്ല. ഗായകനായ ഈ ഓട്ടോ ഡ്രൈവര്‍
എസ്പിബിയുടെ കടുത്ത ആരാധകനായിരുന്നു. ഗാനമേള വേദികളില്‍ ശബ്ദത്തിലും ഭാവത്തിലും എസ്.പി സുബ്രഹ്മമണ്യത്തിന്റെ അപരനായാണ് ഡെനീഷിനെ അറിയപ്പെട്ടിരുന്നത്. പ്രിയ ഗായകന് കൊവിഡ് ബാധിച്ച വാര്‍ത്ത കേട്ടതുമുതല്‍ സങ്കടത്തിലായിരുന്നു ഡെനീഷ്.

തന്റെ ആരാധനാ മൂര്‍ത്തിയായ ഗന്ധര്‍വ ഗായകനെ ഇനി കാണാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തിലാണ് ഡെനീഷിപ്പോള്‍. രോഗശയ്യയില്‍ കിടക്കുന്ന എസ്പിബിയുടെ അവസ്ഥകണ്ട ഡെനീഷ്'ശങ്കരാഭരണ'ത്തിലെ പ്രസിദ്ധമായ 'ശങ്കരാ നാദശരീരാപരാ' എന്ന കീര്‍ത്തനം അതേ ഭാവത്തില്‍ ആലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയാണ് ആദ്യം ചെയ്തത്. കൊവിഡില്‍നിന്നും എസ്.പി ബാലസുബ്രഹ്മണ്യന്‍ സുഖം പ്രാപിക്കുന്നതിന്റെ സന്തോഷത്തിനൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ ഡെനീഷിന്റെ ഗാനവും സൂപ്പര്‍ഹിറ്റായിമാറിയിരുന്നു.

Also Read: പ്രശസ്ത തെയ്യം കലാകാരന്‍റെ ജീവനെടുത്ത് കൊവിഡ്, കാസര്‍കോട് 24 മണിക്കൂറിനിടെ 4 മരണം

കേള്‍ക്കുന്നവര്‍ അന്വേഷിച്ച് അഭിനന്ദിച്ചിരുന്നു. എസ്പിബിയുടെ അതേസ്വരമുള്ള ഈ പാട്ടുകാരന്‍ ആലപിച്ച 'ലിംഗാഷ്ടക'വും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. എല്ലാവരും അദ്ദേഹത്തിന്റെ കൂടുതല്‍ പാട്ടുകള്‍ ചോദിക്കുന്നുണ്ട്. തമിഴിലും മറ്റുഭാഷകളിലും അദ്ദേഹം പാടിയ പാട്ടുകളാണ് ഡെനീഷ് ഇപ്പോള്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഗാനമേളകളില്‍ എസ്പിബിയുടെ സ്വരം അനുകരിച്ചുപാടിയത്‌
അതേ ആവേശത്തോടെയായിരുന്നു.

ചെന്നൈയിലെ എസ്പിബി ആരാധകരും ഡെനീഷിനെ ബന്ധപ്പെട്ടിരുന്നു. ഐടിഐ മെക്കാനിക് ട്രേഡ് കഴിഞ്ഞ ഡെനീഷ് കാര്യമായി സംഗീതം പഠിച്ചിട്ടില്ല. ചെറുപ്പത്തില്‍ ചില കീര്‍ത്തനങ്ങള്‍ അഭ്യസിച്ചിട്ടുണ്ട്. ജീവിതപ്രയാസം മൂലം സര്‍ഗമേഖലയില്‍ തുടരാനായില്ല. എങ്കിലും സംഗീതം ഉള്ളിലുണ്ടായിരുന്നു. ന്യൂ വോയ്‌സ്, ടാലന്റ് മ്യൂസിക് എന്നീ ട്രൂപ്പുകളില്‍ പാടിയിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചൈത്രവാഹിനി കലാക്ഷേത്രത്തിനൊപ്പം നാലുവര്‍ഷവും പാടിയിട്ടുണ്ട്. ചില ചാനലുകളില്‍ അവസരം ലഭിച്ചെങ്കിലും കൊവിഡ് ബാധ എല്ലാം മുടക്കി. സംഗീതലോകത്ത് കൂടുതല്‍ അവസരം ലഭിക്കുന്നത് കാത്തിരിക്കുകയാണ് ഈ യുവാവ്. ഭാര്യ. സന്ധ്യ. മക്കള്‍. അമല്‍, അമയ.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്