കാസർകോട്: പഴയകാല നാടക നടനും ആധാരം എഴുത്തുകാരനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തൃക്കരിപ്പൂരിലെ ടി പി ഭാസ്കര പൊതുവാൾ ഇനി ഓർമ്മകളിൽ ജീവിക്കും. രണ്ടുദിവസം മുമ്പ് തൃക്കരിപ്പൂർ തെക്കുംമ്പാട്ടെ വീട്ടുവളപ്പിൽ വെച്ചായിരുന്നു 80 കാരനായ ഭാസ്കരന് കടന്നൽ കുത്തേറ്റത്. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ യാത്ര പറയുകയായിരുന്നു. തൃക്കരിപ്പൂർ ദേശീയ കലാസമിതിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകഗാനരചയിതാവുമായിരുന്നു. പഴയകാല നാടക പ്രവർത്തകരെ കഴിഞ്ഞദിവസം തൃക്കരിപ്പൂർ കെഎംകെ സ്മാരക കലാസമിതി ആദരിക്കാൻ തീരുമാനിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് കടന്നൽ കുത്തേറ്റ് ഭാസ്കര പൊതുവാൾ ആശുപത്രിയിൽ ആയത്. പക്ഷേ നാടിന്റെ ആദരവ് ഏറ്റുവാങ്ങും മുമ്പ് വിടപറയേണ്ടി വന്നു.
Also Read: കമ്പ്യൂട്ടർ എത്തിയിട്ടും കയ്യൊഴിയാൻ മനസ്സ് വന്നില്ല; 76ാം വയസ്സിലും ടൈപ്പ് റൈറ്റിങ്ങുമായി ബാലൻ മാഷ്
60 കളിൽ തൃക്കരിപ്പൂരിലും പരിസരപ്രദേശങ്ങളിലും കോൺഗ്രസിന്റെ പ്രഭാഷണ മുഖമായിരുന്നു ഭാസ്കരൻ. ആഴവും പരപ്പമുള്ള വായനയും ആദർശത്തിൽ അധിഷ്ഠിതമായ നേതൃപാടവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. കോൺഗ്രസിൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനം വരെ പ്രവർത്തിച്ചു മുന്നേറിയ നേതാവായിരുന്നു. കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്ന ഇളമ്പച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കു വലിയ ത്യാഗം ചെയ്തിരുന്നു. രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ പരുഷമായ മാർഗം സ്വീകരിക്കാതെ തികച്ചും സൗമ്യനായും ഗാന്ധിയൻ ചിന്താധാരകളിൽ അടിയുറച്ചുനിന്ന് സിപിഎമ്മിനെ വെല്ലുവിളിച്ചു മുന്നേറി. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഭാസ്കർ ഒരു പുസ്തകം ആണെന്നാണ് പഴയ നേതാക്കൾ പറയുന്നത്.
Also Read: ആഫ്രിക്കൻ പന്നിപ്പനി, ഒരു ദിവസം കൊണ്ട് കൊന്നൊടുക്കിയത് 491 പന്നികളെ, അതീവ ജാഗ്രതയോടെ സംസ്കാരം
സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് തെക്കുമ്പാട് ശ്മശാനത്തിൽ നടക്കും. മൃതദേഹം വൈകുന്നേരം മൂന്നു മുതൽ തെക്കുമ്പാട് യുവജന ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിനു വെച്ചു. ഭാര്യ: നാണാട്ട് ജാനകി. മക്കൾ: സുനിത (കാങ്കോൽ), സുനിൽ, സുധാര (ഹൈദരാബാദ്), സുധീഷ് (ആധാരമെഴുത്ത്). മരുമക്കൾ: വി.ജയകുമാർ (വിമുക്തഭടൻ, കാങ്കോൽ), ടി പി ബിന്ദു, വേണുഗോപാലൻ കാമ്പ്രത്ത് (ഹൈദരാബാദ്) എം ഇ ശുഭ (ആധാരമെഴുത്ത്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാധ, രുഗ്മിണി, മധുസൂതനൻ, വനജ.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
Also Read: കമ്പ്യൂട്ടർ എത്തിയിട്ടും കയ്യൊഴിയാൻ മനസ്സ് വന്നില്ല; 76ാം വയസ്സിലും ടൈപ്പ് റൈറ്റിങ്ങുമായി ബാലൻ മാഷ്
60 കളിൽ തൃക്കരിപ്പൂരിലും പരിസരപ്രദേശങ്ങളിലും കോൺഗ്രസിന്റെ പ്രഭാഷണ മുഖമായിരുന്നു ഭാസ്കരൻ. ആഴവും പരപ്പമുള്ള വായനയും ആദർശത്തിൽ അധിഷ്ഠിതമായ നേതൃപാടവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. കോൺഗ്രസിൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനം വരെ പ്രവർത്തിച്ചു മുന്നേറിയ നേതാവായിരുന്നു. കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്ന ഇളമ്പച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കു വലിയ ത്യാഗം ചെയ്തിരുന്നു. രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ പരുഷമായ മാർഗം സ്വീകരിക്കാതെ തികച്ചും സൗമ്യനായും ഗാന്ധിയൻ ചിന്താധാരകളിൽ അടിയുറച്ചുനിന്ന് സിപിഎമ്മിനെ വെല്ലുവിളിച്ചു മുന്നേറി. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഭാസ്കർ ഒരു പുസ്തകം ആണെന്നാണ് പഴയ നേതാക്കൾ പറയുന്നത്.
Also Read: ആഫ്രിക്കൻ പന്നിപ്പനി, ഒരു ദിവസം കൊണ്ട് കൊന്നൊടുക്കിയത് 491 പന്നികളെ, അതീവ ജാഗ്രതയോടെ സംസ്കാരം
സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് തെക്കുമ്പാട് ശ്മശാനത്തിൽ നടക്കും. മൃതദേഹം വൈകുന്നേരം മൂന്നു മുതൽ തെക്കുമ്പാട് യുവജന ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിനു വെച്ചു. ഭാര്യ: നാണാട്ട് ജാനകി. മക്കൾ: സുനിത (കാങ്കോൽ), സുനിൽ, സുധാര (ഹൈദരാബാദ്), സുധീഷ് (ആധാരമെഴുത്ത്). മരുമക്കൾ: വി.ജയകുമാർ (വിമുക്തഭടൻ, കാങ്കോൽ), ടി പി ബിന്ദു, വേണുഗോപാലൻ കാമ്പ്രത്ത് (ഹൈദരാബാദ്) എം ഇ ശുഭ (ആധാരമെഴുത്ത്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാധ, രുഗ്മിണി, മധുസൂതനൻ, വനജ.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News