ആപ്പ്ജില്ല

കനത്ത മഴയില്‍ മണ്ണിടിച്ചില്‍! തകര്‍ന്ന വീടുകള്‍ക്കടിയില്‍പ്പെട്ട് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു, സംഭവം മംഗളൂരുവിൽ

മംഗളൂരുവിനടുത്ത് ബംഗ്ലഗുഡെയിൽ ഞായറാഴ്ച പുലർച്ചെയണ് അപകടം. സംഭവത്തിൽ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. പത്തോളം വീടുകള്‍ മണ്ണിനടിയിൽ.

Lipi 5 Jul 2020, 11:47 pm
മംഗളൂരു: കനത്ത മഴയില്‍ പരക്കെ മണ്ണിടിച്ചില്‍. മംഗളൂരുവിനടുത്ത് ബംഗ്ലഗുഡെയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. ഗുരുപുരയിലെ സഫ്വാന്‍ (16), സഹല (10) എന്നിവരാണ് മരിച്ചത്. പോലീസും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Samayam Malayalam മണ്ണിടിച്ചിൽ


Also Read: മംഗളൂരുവില്‍ നിന്ന് കാസര്‍കോടേക്ക് കൊവിഡ് വ്യാപനം? ജില്ലയിൽ കൂടുതല്‍ കേസുകള്‍! ആശങ്ക

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. കനത്ത മഴയില്‍ കുന്നുകള്‍ ഇടിഞ്ഞ് താഴ്വാരത്തേക്ക് വീഴുകയായിരുന്നു. ഇടയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. പത്തോളം വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. രാവിലെ കുന്നിടിഞ്ഞു വീഴുന്നത് കണ്ട വീട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള മറ്റ് നിരവധി വീടുകള്‍ ഇനിയും അപകടത്തിലാണ്. അപകടാവസ്ഥയിലുള്ള 14 വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

Also Read: സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 2 സ്ത്രീകള്‍ക്ക് സമ്പര്‍ക്കത്തിലുടെ കൊവിഡ്! കാസര്‍കോട് 28 പേർക്ക് രോഗം

അഗ്‌നിശമന സേനാംഗങ്ങളും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട ഒരു ഓട്ടോറിക്ഷയും നീക്കം ചെയ്തു. അഞ്ച് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Also Read: തലസ്ഥാനത്ത് ഇനി ട്രിപ്പിൾ ലോക്ക് ഡൗൺ! അറിയേണ്ട കാര്യങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്