കാസര്‍കോട്: ലോകം ഭയപ്പെടുന്ന ഐഎസ് ഭീകരവാദികളില്‍ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരോ?
കാസര്‍കോട് പടന്നയിലെ നാട്ടുകാര്‍ക്ക് ഇപ്പോഴും ഇജാസിനെയും കുടുംബത്തെക്കുറിച്ചുള്ള അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ആതുരമേഖലയിലെ സൗമ്യമുഖം എങ്ങെ ഭീകരവാദത്തിലെത്തിയെന്നത് നാട്ടുകാര്‍ക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. നാല് വര്‍ഷം മുമ്പാണ് മലയാളികളുടെ ഐ.സ് ബന്ധം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
Also Read: കൊറോണയെ 'പിടിച്ചുകെട്ടാന്‍' പോലീസുകാര്‍ക്ക് രണ്ടാഴ്ചത്തെ സമയപരിധി; കര്‍ശന നടപടിയുമായി സിറ്റി പോലീസ് കമ്മിഷണര്‍!
അഫ്ഗാനിലേക്ക് കടക്കുന്നതിന് മുമ്പ് കല്ലുകെട്ടിയ പുരയില്‍ ഡോ.ഇജാസ് കോഴിക്കോട് തിരുവള്ളൂര്‍ മെഡിക്കല്‍ സെന്‍ററില്‍ ജോലിചെയ്തിരുന്നു. ആസമയത്തു തന്നെ ഭീകരവാദ ആശങ്ങളോടായിരുന്നു ഇജാസിന് താല്‍പര്യം. സൗമ്യനായി പെരുമാറിയിരുന്ന ഡോക്ടറെക്കുറിച്ച് സ്ഥാപനയുടമ ഉള്‍പ്പെടെ നേരിട്ടറിയാവുന്നവര്‍ക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പുറമേയുള്ളവരോട് അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇതിനായി ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രവര്‍ത്തിച്ചിരുന്നു.
2016 മെയ് ജൂണ്‍ മാസങ്ങളിലാണ് കാസര്‍കോട് നിന്ന് പടന്ന സ്വദേശികളായ റാഷിദും ഇജാസും ഭാര്യ റിഹൈലയും അടക്കം 16 പേരും കണ്ണൂരില്‍ നിന്ന് 21 പേരും അഫ്ഗാനിലേക്ക് ഐഎസില്‍ ചേരാന്‍ പോയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐ.എസില്‍ ചേര്‍ന്നത്. നാല്‍പ്പതോളം പേര്‍. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ആളുകള്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ട്.
ഐഎസില്‍ ചേര്‍ന്ന നിമിഷ എന്ന ഫാത്തിമ തിരുവനന്തപുരം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയുടെ സഹപാഠിയാണ് ഇജാസിന്റെ ഭാര്യയായ റിഹൈല. കാസര്‍കോട് പൊയ് നാച്ചി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. അജാസും റാഷിദുമാണ് കേരളത്തിലുള്ളവരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്. നിമഷയെ മതം മാറ്റി വിവാഹം കഴിപ്പിച്ചതും ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിച്ചതും ഇജാസായിരുന്നു. സംഘം ആദ്യം ഹൈദരബാദ് വഴി മസ്‌കറ്റിലേക്ക് പോവുകയും പിന്നീട് അഫ്ഗാനിലേക്ക് പോവുകയുമായിരുന്നു. സിറിയയിലും ഇറാഖിലും ഭരണകൂടങ്ങള്‍ക്കെതിരേ പോരാടുകയായിരുന്നു ഐഎസ് ലക്ഷ്യം വച്ചിരുന്നത്. അതിനിടേ കുറച്ചുപേരെ കാണാതായതായി ഇന്‍റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.
അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യംചെയ്യുന്നതിനിടയിലാണ് കാസര്‍കോട് സ്വദേശികള്‍ ഐ.എസില്‍ എത്തിയെന്ന കാര്യം എന്‍.ഐ.എ.ക്കു വിവരം ലഭിച്ചത്. കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവര്‍ സിറിയയില്‍ നിന്ന് വീട്ടുകാര്‍ക്കയച്ച ശബ്ദസന്ദേശങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതില്‍ നിന്നുമാണ് നിരവധി സ്ത്രീകളും, കുട്ടികളും ഐ.എസില്‍ ഉണ്ടെന്ന് വ്യക്തമായത്. പിന്നീട് എന്‍ഐഎ ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ജലാലാബാദ് ജയിലില്‍ നടന്ന ഭീകരാക്രമണത്തിന് പുറമേ അഫ്ഗാനില്‍ നടന്ന പല ആക്രമണങ്ങളിലും പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: കോലഞ്ചേരിയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവം; പുകയിലയും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, ക്രൂരത നടന്നത് ഓമനയുടെ വീട്ടില്‍
അതേസമയം ഇജാസിന്റെ ഭാര്യ റിഹൈല അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. നേരത്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇജാസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഇജാസിന്റെ ഭാര്യ ഡോ. റിഹൈല ആറ് മാസമായി കാബൂള്‍ സൈന്യത്തിന്റെ പിടിയിലാണ്. മറ്റ് ആറ് വനിതകളും തടവിലുണ്ട്. നാല് പാലക്കാട് സ്വദേശികളുള്‍പ്പെടെ 23 പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ പ്രധാനി അബ്ദുള്‍ റാഷിദ് ഉള്‍പ്പെടെ ആറുപേര്‍ അമേരിക്കന്‍ സൈനിക ആക്രമണത്തില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
കാസര്‍കോട് പടന്നയിലെ നാട്ടുകാര്‍ക്ക് ഇപ്പോഴും ഇജാസിനെയും കുടുംബത്തെക്കുറിച്ചുള്ള അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ആതുരമേഖലയിലെ സൗമ്യമുഖം എങ്ങെ ഭീകരവാദത്തിലെത്തിയെന്നത് നാട്ടുകാര്‍ക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. നാല് വര്‍ഷം മുമ്പാണ് മലയാളികളുടെ ഐ.സ് ബന്ധം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
Also Read: കൊറോണയെ 'പിടിച്ചുകെട്ടാന്‍' പോലീസുകാര്‍ക്ക് രണ്ടാഴ്ചത്തെ സമയപരിധി; കര്‍ശന നടപടിയുമായി സിറ്റി പോലീസ് കമ്മിഷണര്‍!
അഫ്ഗാനിലേക്ക് കടക്കുന്നതിന് മുമ്പ് കല്ലുകെട്ടിയ പുരയില്‍ ഡോ.ഇജാസ് കോഴിക്കോട് തിരുവള്ളൂര്‍ മെഡിക്കല്‍ സെന്‍ററില്‍ ജോലിചെയ്തിരുന്നു. ആസമയത്തു തന്നെ ഭീകരവാദ ആശങ്ങളോടായിരുന്നു ഇജാസിന് താല്‍പര്യം. സൗമ്യനായി പെരുമാറിയിരുന്ന ഡോക്ടറെക്കുറിച്ച് സ്ഥാപനയുടമ ഉള്‍പ്പെടെ നേരിട്ടറിയാവുന്നവര്‍ക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പുറമേയുള്ളവരോട് അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇതിനായി ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രവര്‍ത്തിച്ചിരുന്നു.
2016 മെയ് ജൂണ്‍ മാസങ്ങളിലാണ് കാസര്‍കോട് നിന്ന് പടന്ന സ്വദേശികളായ റാഷിദും ഇജാസും ഭാര്യ റിഹൈലയും അടക്കം 16 പേരും കണ്ണൂരില്‍ നിന്ന് 21 പേരും അഫ്ഗാനിലേക്ക് ഐഎസില്‍ ചേരാന്‍ പോയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐ.എസില്‍ ചേര്‍ന്നത്. നാല്‍പ്പതോളം പേര്‍. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ആളുകള്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ട്.
ഐഎസില്‍ ചേര്‍ന്ന നിമിഷ എന്ന ഫാത്തിമ തിരുവനന്തപുരം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയുടെ സഹപാഠിയാണ് ഇജാസിന്റെ ഭാര്യയായ റിഹൈല. കാസര്‍കോട് പൊയ് നാച്ചി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. അജാസും റാഷിദുമാണ് കേരളത്തിലുള്ളവരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്. നിമഷയെ മതം മാറ്റി വിവാഹം കഴിപ്പിച്ചതും ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിച്ചതും ഇജാസായിരുന്നു. സംഘം ആദ്യം ഹൈദരബാദ് വഴി മസ്‌കറ്റിലേക്ക് പോവുകയും പിന്നീട് അഫ്ഗാനിലേക്ക് പോവുകയുമായിരുന്നു. സിറിയയിലും ഇറാഖിലും ഭരണകൂടങ്ങള്‍ക്കെതിരേ പോരാടുകയായിരുന്നു ഐഎസ് ലക്ഷ്യം വച്ചിരുന്നത്. അതിനിടേ കുറച്ചുപേരെ കാണാതായതായി ഇന്‍റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.
അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യംചെയ്യുന്നതിനിടയിലാണ് കാസര്‍കോട് സ്വദേശികള്‍ ഐ.എസില്‍ എത്തിയെന്ന കാര്യം എന്‍.ഐ.എ.ക്കു വിവരം ലഭിച്ചത്. കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവര്‍ സിറിയയില്‍ നിന്ന് വീട്ടുകാര്‍ക്കയച്ച ശബ്ദസന്ദേശങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതില്‍ നിന്നുമാണ് നിരവധി സ്ത്രീകളും, കുട്ടികളും ഐ.എസില്‍ ഉണ്ടെന്ന് വ്യക്തമായത്. പിന്നീട് എന്‍ഐഎ ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ജലാലാബാദ് ജയിലില്‍ നടന്ന ഭീകരാക്രമണത്തിന് പുറമേ അഫ്ഗാനില്‍ നടന്ന പല ആക്രമണങ്ങളിലും പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: കോലഞ്ചേരിയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവം; പുകയിലയും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, ക്രൂരത നടന്നത് ഓമനയുടെ വീട്ടില്‍
അതേസമയം ഇജാസിന്റെ ഭാര്യ റിഹൈല അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. നേരത്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇജാസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഇജാസിന്റെ ഭാര്യ ഡോ. റിഹൈല ആറ് മാസമായി കാബൂള്‍ സൈന്യത്തിന്റെ പിടിയിലാണ്. മറ്റ് ആറ് വനിതകളും തടവിലുണ്ട്. നാല് പാലക്കാട് സ്വദേശികളുള്‍പ്പെടെ 23 പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ പ്രധാനി അബ്ദുള്‍ റാഷിദ് ഉള്‍പ്പെടെ ആറുപേര്‍ അമേരിക്കന്‍ സൈനിക ആക്രമണത്തില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.