തൃക്കരിപ്പൂർ: അസുഖബാധിതനായ ഭർത്താവിനെ പരിചരിക്കാനെന്ന രീതിയിൽ ഒപ്പം കൂടി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ. ബന്ധുവായ യുവതിക്കും ഭർത്താവിനൊപ്പമാണ് ഇയാൾ സഹായിക്കാനെന്ന വ്യാജേന കൂടിയത്. ചന്ദേര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. Also Read: രാഘവൻ ഇനി ഭാഗ്യപരീക്ഷണത്തിനില്ല; അഞ്ച് പതിറ്റാണ്ടിനിടെ എടുത്തത് മൂന്നരക്കോടിയുടെ ലോട്ടറി ടിക്കറ്റ്
തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസ് എന്ന 42കാരനാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് രോഗബാധിതനായപ്പോൾ മുതലാണ് പ്രതി ഇവർക്കൊപ്പം കൂടിയത്. പ്രതി യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താൻ തുടങ്ങി. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നാണ് പരാതി. തന്റെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
Also Read: മങ്കി പോക്‌സ് സംശയം; കാസര്‍കോട് ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
യുവതി ഇതിനിടെ ഗർഭിണിയായി പ്രസവിച്ചപ്പോൾ കുഞ്ഞിനെ വേണമെന്ന് ഇയാൾ വാശി പിടിച്ചു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മഹാരാഷ്ട്രയിൽ ബിസിനസാണ് ഹാരിസിന് ജോലിയെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്രയിൽ ബിജെപി എംപിയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് ഇയാൾ പലരോടും പറയാറുണ്ടെന്നും റിപ്പോർട്ടുണ്ട്. പലരെയും ഈ പേര് പറഞ്ഞ് വിരട്ടാറുണ്ടെന്നും പരാതിയുണ്ട്.
Read Latest Local News and Malayalam News
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസ് എന്ന 42കാരനാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് രോഗബാധിതനായപ്പോൾ മുതലാണ് പ്രതി ഇവർക്കൊപ്പം കൂടിയത്. പ്രതി യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താൻ തുടങ്ങി. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നാണ് പരാതി. തന്റെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
Also Read: മങ്കി പോക്‌സ് സംശയം; കാസര്‍കോട് ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
യുവതി ഇതിനിടെ ഗർഭിണിയായി പ്രസവിച്ചപ്പോൾ കുഞ്ഞിനെ വേണമെന്ന് ഇയാൾ വാശി പിടിച്ചു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മഹാരാഷ്ട്രയിൽ ബിസിനസാണ് ഹാരിസിന് ജോലിയെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്രയിൽ ബിജെപി എംപിയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് ഇയാൾ പലരോടും പറയാറുണ്ടെന്നും റിപ്പോർട്ടുണ്ട്. പലരെയും ഈ പേര് പറഞ്ഞ് വിരട്ടാറുണ്ടെന്നും പരാതിയുണ്ട്.
Read Latest Local News and Malayalam News
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം