കൊല്ലം: നീണ്ടകര ആശുപത്രിയിൽ ചികിൽസ ലഭിച്ചില്ലെന്നാരോപിച്ച് ആയുധങ്ങളുമായി ആശുപത്രിയിൽ കയറി ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. നീണ്ടകര സ്വദേശികളായ വിഷ്ണു,രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. നീണ്ടകര താലൂക്ക് ആശുപത്രി അടിച്ച് തകർക്കുകയും, ആരോഗ്യ പ്രവർത്തരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ശേഷം ഒളിയിൽ പോയ പ്രതികളാണ് പിടിയിലായത്.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ഓപി ബഹിഷ്ക്കരിച്ചിരുന്നു. പ്രതികൾ പിടിയിലായതോടെ കെജിഎംഒ. നടത്തി വന്ന സമരം അവസാനിപ്പിച്ചു. ആശുപത്രിയിൽ പൊലീസ്എയ്ഡ് പോസ്റ്റ് സ്ഥാപിക്കാമെന്ന് മുഖ്യമന്ത്രിയുംആരോഗ്യ വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയതായും കെ.ജി.എം.ഒ ഭാരവാഹികൾ പറഞ്ഞു.
മൃഗസംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ടായി പുതിയ ആംബുലൻസുകൾ
അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ മുഖേന കര്‍ഷകരുടെ വീട്ടുമുറ്റത്ത് വെറ്ററിനറി സേവനങ്ങളെത്തിക്കുന്നതിന് തുടക്കമായി. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ചു. ആംബുലന്‍സിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ജില്ലാ കളക്ടർക്ക് നൽകി നിര്‍വഹിച്ചു.
കെ.സോമപ്രസാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ജില്ലാ വെറ്ററിനറി കേന്ദ്രത്തിനായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് നടത്തി. മൃഗസംരക്ഷണ മേഖലയിലുള്ളവരെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ഇത്തരത്തില്‍ വെറ്ററിനറി ആംബുലന്‍സ് സേവനം ആരംഭിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ കര്‍ഷകരുടെ വീടുകളിലേക്ക് വെറ്ററിനറി സേവനം എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.