കൊല്ലം: ജില്ലയിലെ നാല് സ്വകാര്യ ലാബുകൾക്ക് കൊവിഡ് പരിശോധനയ്ക്ക് അനുമതി ലഭിച്ചു. കൊല്ലം ദേവി ക്ലിനിക്കൽ ലബോറട്ടറി, കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്, കൊട്ടിയം ഹോളിക്രോസ് ആശുപത്രി, കൊല്ലം അയത്തിൽ മെഡിട്രീന ആശുപത്രി ലബോറട്ടറി എന്നിവർക്കാണ് അനുമതി ലഭിച്ചത്.
സംസ്ഥാനത്താകെ 88 സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതി ലഭിച്ചിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആധുനിക കൊവിഡ് പരിശോധനാ കേന്ദ്രം കഴിഞ്ഞ ആഴ്ച മന്ത്രി കെകെ ഷൈലജ വീഡിയോ കോൺഫൻസ് വഴി ഉദ്ഘാടനം ചെയ്തിരുന്നു. സ്വകാര്യ ലാബുകൾ കൊവിഡ് പരിശോധനകൾക്കായി സർക്കാർ നിശ്ചയിച്ച നിരക്കാണ് ഈടാക്കുക.
Also Read: കൊല്ലം കളക്ടറുടെ നിരീക്ഷണം അവസാനിച്ചു; കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നയാളുടെ പരിശോധനാ ഫലം നെഗറ്റീവ്
അതിനിടെ കൊല്ലം ജില്ലാ ജയിലിലെ 13 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 141 അന്തേവാസികളില്‍ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. റേഷന്‍ കട ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം, നേതാജി, മുവാസരി, നെടുങ്കയം വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ