കൊല്ലം: നാലാം തവണയും ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എഎ അസീസ് തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി പദത്തിനായ് ഷിബു ബേബി ജോൺ പക്ഷം തർക്കം ഉന്നയിച്ചെങ്കിലും ഭൂരിപക്ഷം പ്രതിനിധികളും അസീസ് തുടരട്ടെ എന്ന് അഭിപ്രായം മുന്നോട്ട് വച്ചതോടെ ഷിബു ബേബീ ജോൺ വിഭാഗം പിന്മാറുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തിനായി ഷിബു ബേബി ജോൺ പക്ഷം അവകാശവാദം ഉന്നയിച്ചെങ്കിലും പ്രേമചന്ദ്രൻ വിഭാഗം അസീസിനൊപ്പം ചേർന്നതോടെ ഭൂരിപക്ഷം അസീസിനായി. സെക്രട്ടറി സ്ഥാനത്തിനായ് മത്സരം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും ഷിബു ബേബി ജോൺ മത്സരത്തിന് തയ്യാറായിരുന്നില്ല. ഷിബു പിന്മാറിയതോടെ അസീസ് വീണ്ടും സെക്രട്ടറി പദത്തിലെത്തി. 78 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തപ്പോൾ ഷിബു ബേബി ജോൺ തന്നെ അസീസിൻറെ പേര് സെക്രട്ടറിയേറ്റിൽ നിർദേശിച്ചു.
കൊല്ലം ഉമയനല്ലൂർ സ്വദേശിയായ അസീസ് ഇരവിപുരം മുൻ എംഎൽഎയാണ്. ആർഎസ്പി ജില്ലാ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ സമിതി അംഗം, യുടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള കാഷ്യുനട്ട് ഫാക്‌ടറി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര രാഷ്ട്രീയ മുന്നണിയിൽ ഉറച്ചുനിൽക്കാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു, സംസ്ഥാനത്ത് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് അസീസ് പറഞ്ഞു.
കൊല്ലം ഉമയനല്ലൂർ സ്വദേശിയായ അസീസ് ഇരവിപുരം മുൻ എംഎൽഎയാണ്. ആർഎസ്പി ജില്ലാ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ സമിതി അംഗം, യുടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള കാഷ്യുനട്ട് ഫാക്‌ടറി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര രാഷ്ട്രീയ മുന്നണിയിൽ ഉറച്ചുനിൽക്കാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു, സംസ്ഥാനത്ത് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് അസീസ് പറഞ്ഞു.