കൊല്ലം: മരിച്ചവർക്കും ക്ഷേമ പെൻഷൻ നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. കൊല്ലം കിഴക്കേകല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് മരിച്ചവർക്കും പെൻഷൻ നൽകിയതായി കണ്ടെത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ധനവകുപ്പ് ഓഡിറ്റ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. എൽഡിഎഫ് ഭരണത്തിലുള്ളതാണ് ബാങ്ക്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ മരിക്കുന്നത്. തങ്കമ്മക്ക് വിധവാ പെൻഷൻ നൽകിയിരുന്നത് കിഴക്കേകല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നായിരുന്നു. തങ്കമ്മ മരണപ്പെട്ടതിനാൽ 2019 ഡിസംബർ മുതൽ 2020 ജൂൺ വരെയുള്ള പെൻഷൻ നൽകിയിട്ടില്ല. എന്നാൽ 2020 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ പെൻഷൻ 2600 രൂപ തങ്കമ്മ കൈപ്പറ്റിയതായി ഓഡിറ്റിങ്ങിൽ കണ്ടെത്തി. ഇതേ രീതിയിൽ 2018 മെയ് 27 ന് മരിച്ച സെലീന എന്ന ഗുണഭോക്താവിന് 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെയുള്ള 2400 രൂപ പെൻഷൻ മരണശേഷം നേരിട്ട് വിതരണം നടത്തിയെന്ന തരത്തിലെ രേഖയും കണ്ടെത്തി.
ഈ തുകകൾ ബാങ്കിലെ തന്നെ താൽക്കാലിക ജീവനക്കാരി വിതരണം നടത്തിയതായാണ് കാണിച്ചിട്ടുള്ളത്. ക്രമക്കേടിൽ പോലീസിൽ പരാതി നൽകണമെന്നും ബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിൽ വിശദമായ പരിശോധന നടത്തണമെന്നും തുടർ വിവരം ഭരണ വകുപ്പ് വഴി സർക്കാർ ശ്രദ്ധയിൽ പെടുത്തണമെന്നും പഞ്ചായത്തിന് നൽകിയ റിപ്പോർട്ടിൽ ഓഡിറ്റിങ് വിഭാഗം പറയുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതു കൂടാതെ മരണപ്പെട്ട നാലു ഗുണഭോക്താക്കളുടെ പെൻഷൻ വിതരണത്തിനായി 67600 രൂപ കിഴക്കേ കല്ലടയിലെ സഹകരണ ബാങ്കുകൾക്ക് സർക്കാർ അനുവദിച്ചതായും ഈ തുക തിരിച്ചു അടച്ചതായി ഉറപ്പുവരുത്തണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പും കിഴക്കേ കല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ ലോൺ എഴുതി തള്ളുന്നതിലും പലിശ സബ്‌സിഡി നൽകുന്നതിലും 33 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. നിലവിൽ ഈ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ മരിക്കുന്നത്. തങ്കമ്മക്ക് വിധവാ പെൻഷൻ നൽകിയിരുന്നത് കിഴക്കേകല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നായിരുന്നു. തങ്കമ്മ മരണപ്പെട്ടതിനാൽ 2019 ഡിസംബർ മുതൽ 2020 ജൂൺ വരെയുള്ള പെൻഷൻ നൽകിയിട്ടില്ല. എന്നാൽ 2020 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ പെൻഷൻ 2600 രൂപ തങ്കമ്മ കൈപ്പറ്റിയതായി ഓഡിറ്റിങ്ങിൽ കണ്ടെത്തി. ഇതേ രീതിയിൽ 2018 മെയ് 27 ന് മരിച്ച സെലീന എന്ന ഗുണഭോക്താവിന് 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെയുള്ള 2400 രൂപ പെൻഷൻ മരണശേഷം നേരിട്ട് വിതരണം നടത്തിയെന്ന തരത്തിലെ രേഖയും കണ്ടെത്തി.
ഈ തുകകൾ ബാങ്കിലെ തന്നെ താൽക്കാലിക ജീവനക്കാരി വിതരണം നടത്തിയതായാണ് കാണിച്ചിട്ടുള്ളത്. ക്രമക്കേടിൽ പോലീസിൽ പരാതി നൽകണമെന്നും ബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിൽ വിശദമായ പരിശോധന നടത്തണമെന്നും തുടർ വിവരം ഭരണ വകുപ്പ് വഴി സർക്കാർ ശ്രദ്ധയിൽ പെടുത്തണമെന്നും പഞ്ചായത്തിന് നൽകിയ റിപ്പോർട്ടിൽ ഓഡിറ്റിങ് വിഭാഗം പറയുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതു കൂടാതെ മരണപ്പെട്ട നാലു ഗുണഭോക്താക്കളുടെ പെൻഷൻ വിതരണത്തിനായി 67600 രൂപ കിഴക്കേ കല്ലടയിലെ സഹകരണ ബാങ്കുകൾക്ക് സർക്കാർ അനുവദിച്ചതായും ഈ തുക തിരിച്ചു അടച്ചതായി ഉറപ്പുവരുത്തണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പും കിഴക്കേ കല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ ലോൺ എഴുതി തള്ളുന്നതിലും പലിശ സബ്‌സിഡി നൽകുന്നതിലും 33 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. നിലവിൽ ഈ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ