ആപ്പ്ജില്ല

കശുവണ്ടി ഫാക്ടറി ഉടമയുടെ ആത്മഹത്യ; കൊല്ലത്ത് പ്രതിഷേധം, ബാങ്കിനു മുന്നിൽ പ്രതീകാത്മക ആത്മഹത്യാ സമരം

കൊല്ലം നല്ലിലയിലാണ് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കിയത്. നിര്‍മ്മല മാതാ കശുവണ്ടി ഫാക്ടറി ഉടമയായ സൈമൺ മത്തായി (40) ആണ് മരിച്ചത്. കശുവണ്ടി വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു.

Samayam Malayalam 12 Jun 2020, 3:33 pm
കൊല്ലം: കൊല്ലം നല്ലിലയിൽ കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കശുവണ്ടി വ്യവസായികൾ. നിര്‍മ്മല മാതാ കശുവണ്ടി ഫാക്ടറി ഉടമയായ സൈമൺ മത്തായി (40) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹം വായ്‍പ എടുത്ത ബാങ്കിനു മുന്നിൽ കശുവണ്ടി വ്യവസായികൾ പ്രതീകാത്മക ആത്മഹത്യാ സമരം നടത്തി. സൈമണിൻ്റെ പിതാവ് മത്തായിയും സമരത്തിൽ പങ്കെടുത്തു.
Samayam Malayalam കശുവണ്ടി വ്യവസായികളുടെ പ്രതിഷേധം


Also Read: തൃത്താലയിൽ വിദ്യാർഥിനി ക്വാറിയിൽ മരിച്ചനിലയിൽ

കടക്കെണിയിൽ അകപ്പെട്ട മുഴുവൻ കശുവണ്ടി തൊഴിലാളികളെയും സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സമരത്തിൽ 50 ലധികം കശുവണ്ടി വ്യവസായികൾ പങ്കെടുത്തു. കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയും ഇവര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കടക്കണെയിൽ അകപ്പെട്ട് അഞ്ച് കശുവണ്ടി വ്യവസായികളാണ് ആത്മഹത്യ ചെയ്തത്. ഇനി ഒരു ആത്മഹത്യ സംഭവിക്കരുത്. സംസ്ഥാന സര്‍ക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Also Read: പികെ രാഗേഷ് വീണ്ടും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

ബുധനാഴ്ചയാണ് വീടിനു സമീപത്തെ ഫാക്ടറിയിൽ സൈമൺ മത്തായിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം നാല് കോടി രൂപ ബാങ്കിൽ നിന്ന് വായ്പ എടുത്താണ് സൈമൺ ഫാക്ടറി ആരംഭിച്ചത്. എന്നാൽ, 2015 ൽ സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഫാക്ടറി പൂട്ടുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ജപ്തി നടപടി സ്വീകരിച്ചു. ഇതോടെ സൈമൺ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തൻ്റെ മകൻ വലിയ കടക്കെണിയിൽ അകപ്പെട്ടുവെന്നും ബാങ്കിൽ നിന്ന് നിരവധി തവണ ജപ്തി ഭീഷണി നേരിട്ടിരുന്നുവെന്നും സൈമണിൻ്റെ പിതാവ് മത്തായി പറഞ്ഞു. അതേസമയം സൈമണിൻ്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.

Also Read: ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്; വടക്കേക്കാടും ചാവക്കാടും കര്‍ശന നിയന്ത്രണം, അതീവ ജാഗ്രതയിലേക്ക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്