കൊല്ലം: പാര്‍ട്ടി ഘടകങ്ങള്‍ ഫണ്ട് ശേഖരിക്കുന്നതു സംബന്ധിച്ച് വ്യക്തമായ പരിശോധന നടത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. ര്‍ട്ടി ഘടകങ്ങള്‍ ഫണ്ട് ശേഖരിക്കുന്നതുസംബന്ധിച്ചു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കീഴ്ഘടകങ്ങള്‍ പാലിക്കുന്നില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിമർശനം. മീപകാലത്തുണ്ടായ ഫണ്ട് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. Also Read: 'എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി, കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ'; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്, വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി 500 രൂപയിൽ കൂടുതൽ വാങ്ങിയാൽ മേൽ കമ്മറ്റിയെ അറിയിക്കണമെന്നാണ് ചട്ടം. ലോക്കല്‍ കമ്മിറ്റി 3,000 രൂപയിലും ഏരിയ കമ്മിറ്റി 10,000 രൂപയിലും കൂടുതല്‍ ഫണ്ട് ശേഖരിച്ചാല്‍ യഥാക്രമം ഏരിയ, ജില്ലാ കമ്മിറ്റികളെ അറിയിക്കണം. എന്നാൽ ഈ നിർദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
തദ്ദേശ, സഹകരണബാങ്ക് തിരഞ്ഞെടുപ്പുകളില്‍ ചില ദുഷ്പ്രവണതകള്‍ കണ്ടുവരുന്നതായും പാര്‍ട്ടി വിലയിരുത്തുന്നുണ്ട് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സഹകരണസ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവി ഒരാള്‍ക്ക് രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി നൽകരുതെന്നും പാർട്ടി വിലയിരുന്നു. ഒരുതവണ ജയിച്ചവര്‍ക്ക് സംവരണക്രമപ്രകാരം വാര്‍ഡില്‍ മാറ്റമുണ്ടായാല്‍ മറ്റൊരിടത്തുപോയി മത്സരിക്കാനുള്ള താത്പര്യം വര്‍ധിച്ചുവരുന്നുണ്ടെന്നും സിപിഎം സംസ്ഥാന നേതൃത്വം ചുണ്ടിക്കാട്ടുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ലോക്കൽ സെക്രട്ടറിമാര്‍ നിര്‍ബന്ധമായും മുഴുവന്‍സമയ പ്രവര്‍ത്തകരാകണം. ഇങ്ങനെയല്ലാത്ത ഇടങ്ങളില്‍ മൂന്നുമാസത്തിനുള്ളില്‍ സംഘടനാചര്‍ച്ച നടത്തി സെക്രട്ടറിമാരെ മാറ്റണം. തദ്ദേശസ്ഥാപനങ്ങളില്‍ ഭരണച്ചുമതലയില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടി സെക്രട്ടറിമാരായുള്ള സ്ഥലങ്ങളില്‍ പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കണമെന്നും സ്വന്തം ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍മാത്രം പ്രവര്‍ത്തിക്കുന്ന സെക്രട്ടറിക്ക് സംഘടനാ ഉത്തരവാദിത്വം നിറവേറ്റാനാകില്ലെന്നും നേതൃത്വത്തിന്റെ വിലയിരുത്തുന്നു.
കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്, വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി 500 രൂപയിൽ കൂടുതൽ വാങ്ങിയാൽ മേൽ കമ്മറ്റിയെ അറിയിക്കണമെന്നാണ് ചട്ടം. ലോക്കല്‍ കമ്മിറ്റി 3,000 രൂപയിലും ഏരിയ കമ്മിറ്റി 10,000 രൂപയിലും കൂടുതല്‍ ഫണ്ട് ശേഖരിച്ചാല്‍ യഥാക്രമം ഏരിയ, ജില്ലാ കമ്മിറ്റികളെ അറിയിക്കണം. എന്നാൽ ഈ നിർദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
തദ്ദേശ, സഹകരണബാങ്ക് തിരഞ്ഞെടുപ്പുകളില്‍ ചില ദുഷ്പ്രവണതകള്‍ കണ്ടുവരുന്നതായും പാര്‍ട്ടി വിലയിരുത്തുന്നുണ്ട് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സഹകരണസ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവി ഒരാള്‍ക്ക് രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി നൽകരുതെന്നും പാർട്ടി വിലയിരുന്നു. ഒരുതവണ ജയിച്ചവര്‍ക്ക് സംവരണക്രമപ്രകാരം വാര്‍ഡില്‍ മാറ്റമുണ്ടായാല്‍ മറ്റൊരിടത്തുപോയി മത്സരിക്കാനുള്ള താത്പര്യം വര്‍ധിച്ചുവരുന്നുണ്ടെന്നും സിപിഎം സംസ്ഥാന നേതൃത്വം ചുണ്ടിക്കാട്ടുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ലോക്കൽ സെക്രട്ടറിമാര്‍ നിര്‍ബന്ധമായും മുഴുവന്‍സമയ പ്രവര്‍ത്തകരാകണം. ഇങ്ങനെയല്ലാത്ത ഇടങ്ങളില്‍ മൂന്നുമാസത്തിനുള്ളില്‍ സംഘടനാചര്‍ച്ച നടത്തി സെക്രട്ടറിമാരെ മാറ്റണം. തദ്ദേശസ്ഥാപനങ്ങളില്‍ ഭരണച്ചുമതലയില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടി സെക്രട്ടറിമാരായുള്ള സ്ഥലങ്ങളില്‍ പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കണമെന്നും സ്വന്തം ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍മാത്രം പ്രവര്‍ത്തിക്കുന്ന സെക്രട്ടറിക്ക് സംഘടനാ ഉത്തരവാദിത്വം നിറവേറ്റാനാകില്ലെന്നും നേതൃത്വത്തിന്റെ വിലയിരുത്തുന്നു.