കൊല്ലം: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് യുവാവ് പിൻമാറിയതിൽ മനം നൊന്ത് കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത കേസിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണ സംഘത്തലവൻ എസ്പി കെജി സൈമൺ റംസിയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്ന് മൊഴിയെടുത്തു. വിവാഹ നിശ്ചയത്തിന് റംസിയുടെ കുടുംബം യുവാവിന് നൽകിയ പണയത്തിന്‍റെയും സമ്മാനമായി കൊടുത്ത വാച്ചിന്‍റെയും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡിവൈഎസ്പി കെ അനിൽകുമാർ ഉൾപ്പെടെ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും എസ്പിക്കൊപ്പമുണ്ടായിരുന്നു.
Also Read: ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാൻ കന്നി അയ്യപ്പനായി സന്നിധാനത്ത്... എസ് പി ബി എന്ന മനുഷ്യ സ്നേഹിയെ ഓര്‍ത്തെടുത്ത് പത്തനംതിട്ട
ദിവസങ്ങൾക്ക് മുമ്പാണ് ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണത്തിന്‍റെ ചുമതല കൈമാറിയത്. ഇത് അനുസരിച്ച് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആശ്രാമത്തെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അന്വേഷണ സംഘം കേസിന്‍റെ വിലയിരുത്തൽ നടത്തിയ ശേഷമാണ് റംസിയുടെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ റംസിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. ഗൗരവമായ അന്വേഷണം കേസിൽ ഉണ്ടാകുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എസ്പി കെജി സൈമൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: ജില്ലയിൽ ആദ്യമായി ഹോം ഐസോലേഷനില്‍ കൊവിഡ് ചികിത്സ നടത്തിയ കുടുംബം രോഗമുക്തി നേടി
കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പള്ളിമുക്ക് കൊല്ലൂർവിള ഇക്ബാൽനഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിസ്(24) ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹാരിസിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ പീഡനക്കുറ്റവും ഹാരിസിന് മേൽ സംഘം ചുമത്തിയിട്ടുണ്ട്. ഹാരിസിന്റെ മാതാവ്, സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് എന്നിവർ കേസിൽ ആരോപണ നിഴലിലാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാത സ്ഥലത്ത് നിന്ന് മാറിയ ഇവർ ഒളിവിലാണെന്ന നിഗമനത്തിലായിരുന്നു ആദ്യ അന്വേഷണ സംഘം. കഴിഞ്ഞ മൂന്നിന് വൈകിട്ടാണ് യുവതി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
എട്ട് വർഷത്തോളം പ്രണയത്തിലായിരുന്നു യുവതിയും ഹാരിസും. കഴിഞ്ഞ വർഷം ഇരു വീട്ടുകാരും ചേർന്ന് വളയിടൽ ചടങ്ങ് നടത്തി വിവാഹം ഉറപ്പിച്ചു. വിവാഹം നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഹാരിസ് പിന്നീട് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞ് മാറി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. തന്നെ ഉപേക്ഷിക്കരുതെന്ന അഭ്യർത്ഥനയുമായി നിലവിളികളോടെ ഹാരിസിനെയും ഹാരിസിന്‍റെ അമ്മയെയും യുവതി ഫോണിൽ വിളിക്കുന്നതിന്റെ ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹാരിസിന്‍റെ സഹോദരന്‍റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗിന് പോകുമ്പോൾ യുവതിയെയും ഒപ്പം കൂട്ടിയിരുന്നുവെന്നാണ് കുടുംബം പോലീസിന് നൽകിയ മൊഴി.
ഇത്തരം സന്ദർഭങ്ങളിലൊക്കെ ഹാരിസും കൂടെ പോയി പീഡിപ്പിച്ചുണ്ടെന്ന് തെളിവ് ലഭിച്ചതോടെയാണ് പീഡനക്കുറ്റം കൂടി ചുമത്തിയത്. പീഡനങ്ങളെ തുടർന്ന് യുവതി ഗർഭിണി ആയപ്പോൾ ഗർഭഛിദ്രത്തിനായി കൊല്ലത്തെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ല. ഒടുവിൽ സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയാണ് ഗർഭഛിദ്രം നടത്തിയതെന്ന തെളിവ് ലോക്കൽ പോലീസിന് ലഭിച്ചിരുന്നു.
കൊട്ടിയം പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. അന്വേഷണത്തിനെതിരെ പരാതികൾ ഉയർന്നപ്പോൾ കണ്ണനല്ലൂർ സി.ഐയെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. വീണ്ടും വിമർശനങ്ങൾ ഉയർന്നപ്പോഴാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകിയത്. തൃപ്തികരമല്ലെന്ന് കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാൻ കന്നി അയ്യപ്പനായി സന്നിധാനത്ത്... എസ് പി ബി എന്ന മനുഷ്യ സ്നേഹിയെ ഓര്‍ത്തെടുത്ത് പത്തനംതിട്ട
ദിവസങ്ങൾക്ക് മുമ്പാണ് ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണത്തിന്‍റെ ചുമതല കൈമാറിയത്. ഇത് അനുസരിച്ച് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആശ്രാമത്തെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അന്വേഷണ സംഘം കേസിന്‍റെ വിലയിരുത്തൽ നടത്തിയ ശേഷമാണ് റംസിയുടെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ റംസിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. ഗൗരവമായ അന്വേഷണം കേസിൽ ഉണ്ടാകുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എസ്പി കെജി സൈമൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: ജില്ലയിൽ ആദ്യമായി ഹോം ഐസോലേഷനില്‍ കൊവിഡ് ചികിത്സ നടത്തിയ കുടുംബം രോഗമുക്തി നേടി
കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പള്ളിമുക്ക് കൊല്ലൂർവിള ഇക്ബാൽനഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിസ്(24) ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹാരിസിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ പീഡനക്കുറ്റവും ഹാരിസിന് മേൽ സംഘം ചുമത്തിയിട്ടുണ്ട്. ഹാരിസിന്റെ മാതാവ്, സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് എന്നിവർ കേസിൽ ആരോപണ നിഴലിലാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാത സ്ഥലത്ത് നിന്ന് മാറിയ ഇവർ ഒളിവിലാണെന്ന നിഗമനത്തിലായിരുന്നു ആദ്യ അന്വേഷണ സംഘം. കഴിഞ്ഞ മൂന്നിന് വൈകിട്ടാണ് യുവതി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
എട്ട് വർഷത്തോളം പ്രണയത്തിലായിരുന്നു യുവതിയും ഹാരിസും. കഴിഞ്ഞ വർഷം ഇരു വീട്ടുകാരും ചേർന്ന് വളയിടൽ ചടങ്ങ് നടത്തി വിവാഹം ഉറപ്പിച്ചു. വിവാഹം നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഹാരിസ് പിന്നീട് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞ് മാറി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. തന്നെ ഉപേക്ഷിക്കരുതെന്ന അഭ്യർത്ഥനയുമായി നിലവിളികളോടെ ഹാരിസിനെയും ഹാരിസിന്‍റെ അമ്മയെയും യുവതി ഫോണിൽ വിളിക്കുന്നതിന്റെ ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹാരിസിന്‍റെ സഹോദരന്‍റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗിന് പോകുമ്പോൾ യുവതിയെയും ഒപ്പം കൂട്ടിയിരുന്നുവെന്നാണ് കുടുംബം പോലീസിന് നൽകിയ മൊഴി.
ഇത്തരം സന്ദർഭങ്ങളിലൊക്കെ ഹാരിസും കൂടെ പോയി പീഡിപ്പിച്ചുണ്ടെന്ന് തെളിവ് ലഭിച്ചതോടെയാണ് പീഡനക്കുറ്റം കൂടി ചുമത്തിയത്. പീഡനങ്ങളെ തുടർന്ന് യുവതി ഗർഭിണി ആയപ്പോൾ ഗർഭഛിദ്രത്തിനായി കൊല്ലത്തെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ല. ഒടുവിൽ സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയാണ് ഗർഭഛിദ്രം നടത്തിയതെന്ന തെളിവ് ലോക്കൽ പോലീസിന് ലഭിച്ചിരുന്നു.
കൊട്ടിയം പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. അന്വേഷണത്തിനെതിരെ പരാതികൾ ഉയർന്നപ്പോൾ കണ്ണനല്ലൂർ സി.ഐയെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. വീണ്ടും വിമർശനങ്ങൾ ഉയർന്നപ്പോഴാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകിയത്. തൃപ്തികരമല്ലെന്ന് കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ