ആപ്പ്ജില്ല

കത്രിക എടുത്ത് വന്ദനയെ കുത്തിയത് കാട്ടി സന്ദീപ്; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്

Kollam News: വന്ദന കൊലക്കേസിൽ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പ്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പുലർച്ചെയാണ് തെളിവെടുപ്പ് നടന്നത്.

Edited byദീപു ദിവാകരൻ | Lipi 19 May 2023, 11:02 am

ഹൈലൈറ്റ്:

  • പ്രതി സന്ദീപുമായി തെളിവെടുപ്പ്.
  • കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെയാണ് തെളിവെടുപ്പ് നടന്നത്.
  • നേരത്തെ പ്രതിയുടെ വീട്ടിലും സുഹൃത്തിൻ്റെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: വന്ദനാ കൊലക്കേസ് പ്രതി സന്ദീപിനെ പുലർച്ചയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഡോ. വന്ദനയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കൃത്യമായി സന്ദീപ് ക്രൈം ബ്രാഞ്ച് സംഘത്തോട് വിശദീകരിച്ചു. പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് പുലർച്ചെയാക്കിയത്.
നേരത്തെ പ്രതിയുടെ വീട്ടിലും സുഹൃത്തിൻ്റെ വീട്ടിലും സന്ദീപിനെ എത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കിരുന്നു. ആശുപത്രിയിൽ എത്തിച്ചതു മുതലുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ സന്ദീപ് വിശദീകരിക്കുന്നുണ്ടായിരുന്നു. ശേഷം കത്രിക എടുത്ത് ഡോക്ടറെ കുത്തിയത് എങ്ങനെയെന്നും പ്രതി കാട്ടിക്കൊടുത്തു. ഇതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വഴിയും കാട്ടി കൊടുത്തു.

കനാലിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; സഹോദരങ്ങളിൽ ഒരാൾക്ക് ദാരുണാന്ത്യം
പ്രതിയെ എത്തിച്ച സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ക്രൈം ബ്രാഞ്ച് സംഘം സഹകരിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെങ്കിൽ ആശുപത്രിയിലെ തെളിവെടുപ്പ് നിർണായകമാണെന്നും അവർ ഡോക്ടർമാരെ ബോധ്യപ്പെടുത്തി. ഇക്കാരണത്താൽ തന്നെ തൂലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തെളിവെടുപ്പ് സമയം പൂർണമായും സഹകരിച്ചു.

വില്ലനായത് ബ്ലീച്ചിംഗ് പൗഡറിൽ ഇടിമിന്നലേറ്റത്? മരുന്ന് സംഭരണശാലയിൽ തീപടർന്നത് എങ്ങനെ, പരിശോധന തുടരുന്നു
പുലർച്ചെ അഞ്ചുമണി വരെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം പ്രതിയെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യൽ ഇന്നും തുടരും. നാളെ ഉച്ചയ്ക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മുന്നേ പ്രതിയെ ഹാജരാക്കണം എന്നാണ് കോടതി നിർദേശം.

കൊല്ലം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്