കൊല്ലം: പത്തനാപുരം പാടത്തെ കശുമാവിൻ തോട്ടത്തിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററും ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പോലീസും മേഖലയിൽ പരിശോധന നടത്തിയത്. എന്നാൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. നേരത്തെ യൂ പി പോലീസിൻറെ ,പിടിയിലായ തീവ്രവാദ സ്വഭാവമുള്ള സംഘടനയിലെ മലയാളികൾ നടത്തിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
മേഖലയിൽ തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പിൻറെ സാന്നിധ്യം ഉണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് കേരള പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. എല്ലാ വശങ്ങളും പരിശോധിക്കുന്നെന്ന് സ്ഥലത്തെത്തിയ തിരുവനന്തപുരം റേഞ്ച് ഡിഐജി ഗുരുദിന്‍ പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടരുകയാണ്. അപരിചിതരായ ചിലരെ പ്രദേഷത്ത് കണ്ടിരുന്നതായി നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകി. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ ഫോറൻസിക് പരിശോധിക്കുകയാണ്. നേരത്തെ കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെടുത്തിയ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മേഖലയിൽ തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പിൻറെ സാന്നിധ്യം ഉണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് കേരള പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. എല്ലാ വശങ്ങളും പരിശോധിക്കുന്നെന്ന് സ്ഥലത്തെത്തിയ തിരുവനന്തപുരം റേഞ്ച് ഡിഐജി ഗുരുദിന്‍ പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടരുകയാണ്. അപരിചിതരായ ചിലരെ പ്രദേഷത്ത് കണ്ടിരുന്നതായി നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകി. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ ഫോറൻസിക് പരിശോധിക്കുകയാണ്. നേരത്തെ കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെടുത്തിയ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.