ആപ്പ്ജില്ല

കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ: സീരിയൽ നടി ലക്ഷ്മി പ്രമോദിൻ്റെ ജാമ്യം റദ്ദാകുമോ?

നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫ ബീവി എന്നിവരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് റംസിയുടെ കുടുംബം. ഇതുസംബന്ധിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് മൂവർക്കും മുൻകൂർ ജാമ്യം ലഭിച്ചത്.

Samayam Malayalam 15 Oct 2020, 12:14 am
കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിൻ്റെയും കുടുംബത്തിൻ്റെയും മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫ ബീവി എന്നിവരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റംസിയുടെ കുടുംബമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെടുന്നു.
Samayam Malayalam Lakshmi Pramod Bail
റംസി, ലക്ഷ്മി പ്രമോദ് (ചിത്രം: Times Of India)


Also Read: കേരളത്തിന്റെ ശുദ്ധജലം വരണ്ടുണങ്ങുന്നു; ഈ തടാകത്തിന്റെ ആയുസ് ഇനി എത്രനാള്‍

കഴിഞ്ഞ ദിവസമാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂവര്‍ക്കും ഉപാധികളോടെ മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ജാമ്യം നൽകരുതെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനു വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട എസ്പി കെ ജി സൈമണിൻ്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Also Read: ഡോ. അനൂപിന്റെ ആത്മഹത്യയ്ക്ക് കാരണം എന്ത്? എങ്ങുമെത്താതെ അന്വേഷണം

സെപ്റ്റംബര്‍ മൂന്നിനാണ് 24 കാരിയായ റംസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് യുവതി ജീവനൊടുക്കിയത്. കേസിൽ പ്രതിശ്രുത വരൻ ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു.


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്