കൊല്ലം: ആയൂരിൽ മകളോട് മോശമായി സംസാരിച്ച മദ്യപസംഘത്തെ ചോദ്യം ചെയ്ത പിതാവിന് ക്രൂര മർദനം. തൊട്ടുപിന്നാലെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് അന്വേഷണം തുടങ്ങി. മർദന വിവരം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. Also Read: ജീനയും പഠിച്ച കള്ളി തന്നെ, ആന്റണിയെ പറ്റിക്കാനും നോക്കി, നിർണായക വിവരങ്ങൾ ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോലീസ്, എല്ലാം ബിനാമി പേരിൽ
ബുധനാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിൽ നിന്നും മകളെയും കൂട്ടി വീട്ടിലേക്ക് വരികയായിരുന്നു അജയകുമാർ. വീടിന് സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന നാലംഗ സംഘം മകളെ അനാവശ്യം പറഞ്ഞു. മകളെ വീട്ടിൽ കൊണ്ടാക്കിയശേഷം മടങ്ങിയെത്തിയ അജയകുമാർ മദ്യപസംഘത്തെ ചോദ്യം ചെയ്തു. ക്ഷുഭിതരായ സംഘം പിതാവിനെ അതിക്രൂരമായി മർദ്ദിച്ചു.
Also Read: റോഡിലിറക്കിയത് കരിമ്പുലി മുതൽ ചീറ്റപ്പുലിയെ വരെ, ഇയാളൊരു പുലി തന്നെ, അവാർഡി തിളക്കത്തിൽ പുലി നാരായണൻ
അജയകുമാറിന്റെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റു. മാനസികമായി തകർന്ന പിതാവിനെ തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിൽ പരാതി നൽകാൻ കുടുംബം തയ്യാറായെങ്കിലും മൊഴി പറയാൻ ആരും തയ്യാറിയില്ല. മരണത്തിന് കാരണക്കാരായ നാല് പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് അജയകുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു.
ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അജയകുമാറിന് മർദനമേറ്റെന്ന് വ്യക്തമാക്കി ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തി നടപടി സ്വീകരിക്കും. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ടാപ്പിംഗ് തൊഴിലാളിയാണ് അജയകുമാർ.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ബുധനാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിൽ നിന്നും മകളെയും കൂട്ടി വീട്ടിലേക്ക് വരികയായിരുന്നു അജയകുമാർ. വീടിന് സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന നാലംഗ സംഘം മകളെ അനാവശ്യം പറഞ്ഞു. മകളെ വീട്ടിൽ കൊണ്ടാക്കിയശേഷം മടങ്ങിയെത്തിയ അജയകുമാർ മദ്യപസംഘത്തെ ചോദ്യം ചെയ്തു. ക്ഷുഭിതരായ സംഘം പിതാവിനെ അതിക്രൂരമായി മർദ്ദിച്ചു.
Also Read: റോഡിലിറക്കിയത് കരിമ്പുലി മുതൽ ചീറ്റപ്പുലിയെ വരെ, ഇയാളൊരു പുലി തന്നെ, അവാർഡി തിളക്കത്തിൽ പുലി നാരായണൻ
അജയകുമാറിന്റെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റു. മാനസികമായി തകർന്ന പിതാവിനെ തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിൽ പരാതി നൽകാൻ കുടുംബം തയ്യാറായെങ്കിലും മൊഴി പറയാൻ ആരും തയ്യാറിയില്ല. മരണത്തിന് കാരണക്കാരായ നാല് പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് അജയകുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു.
ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അജയകുമാറിന് മർദനമേറ്റെന്ന് വ്യക്തമാക്കി ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തി നടപടി സ്വീകരിക്കും. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ടാപ്പിംഗ് തൊഴിലാളിയാണ് അജയകുമാർ.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News