കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നത് സംബന്ധിച്ച് ധാരണയായി. വള്ളങ്ങൾക്ക് മുൻ നിശ്ചയ പ്രകാരം ആഗസ്റ്റ് അഞ്ചു മുതലും ബോട്ടുകൾക്ക് പത്ത് മുതലും മത്സ്യബന്ധനത്തിന് പോകാൻ അനുമതി നൽകുമെന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. യാനങ്ങളും ബോട്ടുകളും അതിലെ മുഴുവൻ തൊഴിലാളികളും കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് അനുസരിച്ചാണ് അനുമതി നൽകുക. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത ആരെയും കടലിൽ പോകാൻ അനുവദിക്കില്ല.
Also Read: കാസർകോട് ഒരു കുടുംബത്തിലെ 4 പേരെ സഹോദരൻ വെട്ടിക്കൊന്നു!
ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകുന്ന ജീവനക്കാർക്ക് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലാണ് ബോട്ടുകൾ കടലിൽ പോകാൻ പത്താം തീയതി നിശ്ചയിച്ചത്. നീണ്ടകര, ശക്തികുളങ്ങര, വാടി, തങ്കശേരി ഹാർബറുകളിലെ ബോട്ടുടമകളുടെ പ്രതിനിധികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കണ്ടയിൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അഴീക്കൽ ഹാർബറിന് പ്രവർത്തനാനുമതിയില്ല.
ഹാർബറുകളിലേക്കുള്ള പ്രവേശനവും പുറത്തു കടക്കലും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ലേല ഹാളിലേക്കും എത്തുന്ന വാഹനങ്ങളുടെയും അടുക്കുന്ന വള്ളങ്ങളുടെയും എണ്ണം ക്രമപ്പെടുത്തും. വള്ളങ്ങൾക്കും വാഹനങ്ങൾക്കും നൽകുന്ന പാസിൽ തീയതി, ഹാർബറിനുള്ളിൽ തങ്ങാനുള്ള സമയം, അടുക്കേണ്ട ലാൻഡിംഗ് സെന്‍റർ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും. നിലവിൽ ഹാർബറിലേക്ക് പ്രവേശിക്കാവുന്ന യാനങ്ങളുടെ എണ്ണവും മത്സ്യത്തൊഴിലാളികളുടെ എണ്ണവും ആകെയുള്ളതിന്‍റെ പകുതിയായിരിക്കും. ലേലവും അനുവദിക്കില്ല. വീട്ടാവശ്യത്തിനായി മത്സ്യം വങ്ങാനെത്തുന്നവർക്ക് ഹാർബറിലേക്ക് പ്രവേശനമില്ല.
Also Read: തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടര്‍ക്ക് കൊവിഡ്; ജാഗ്രതയില്‍ ആശുപത്രി, വാര്‍ഡുകള്‍ അടച്ചു
ലേല ഹാളിൽ വള്ളങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൗണ്ടറുകൾ ക്രമീകരിച്ച് വിലവിവരം പ്രദർശിപ്പിക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം ഉറപ്പ് വരുത്തി മത്സ്യബന്ധനം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കൊല്ലം ആർഡിഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം 24 മണിക്കൂറും സമയ ബന്ധിതമായി കാര്യങ്ങൾ നിയന്ത്രിക്കും. നിർദേശങ്ങൾ പാലിക്കാത്ത യാനങ്ങളുടെയും ബോട്ടുകളുടെയും ലൈസൻസ് റദ്ദാക്കി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
Also Read: കാസർകോട് ഒരു കുടുംബത്തിലെ 4 പേരെ സഹോദരൻ വെട്ടിക്കൊന്നു!
ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകുന്ന ജീവനക്കാർക്ക് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലാണ് ബോട്ടുകൾ കടലിൽ പോകാൻ പത്താം തീയതി നിശ്ചയിച്ചത്. നീണ്ടകര, ശക്തികുളങ്ങര, വാടി, തങ്കശേരി ഹാർബറുകളിലെ ബോട്ടുടമകളുടെ പ്രതിനിധികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കണ്ടയിൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അഴീക്കൽ ഹാർബറിന് പ്രവർത്തനാനുമതിയില്ല.
ഹാർബറുകളിലേക്കുള്ള പ്രവേശനവും പുറത്തു കടക്കലും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ലേല ഹാളിലേക്കും എത്തുന്ന വാഹനങ്ങളുടെയും അടുക്കുന്ന വള്ളങ്ങളുടെയും എണ്ണം ക്രമപ്പെടുത്തും. വള്ളങ്ങൾക്കും വാഹനങ്ങൾക്കും നൽകുന്ന പാസിൽ തീയതി, ഹാർബറിനുള്ളിൽ തങ്ങാനുള്ള സമയം, അടുക്കേണ്ട ലാൻഡിംഗ് സെന്‍റർ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും. നിലവിൽ ഹാർബറിലേക്ക് പ്രവേശിക്കാവുന്ന യാനങ്ങളുടെ എണ്ണവും മത്സ്യത്തൊഴിലാളികളുടെ എണ്ണവും ആകെയുള്ളതിന്‍റെ പകുതിയായിരിക്കും. ലേലവും അനുവദിക്കില്ല. വീട്ടാവശ്യത്തിനായി മത്സ്യം വങ്ങാനെത്തുന്നവർക്ക് ഹാർബറിലേക്ക് പ്രവേശനമില്ല.
Also Read: തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടര്‍ക്ക് കൊവിഡ്; ജാഗ്രതയില്‍ ആശുപത്രി, വാര്‍ഡുകള്‍ അടച്ചു
ലേല ഹാളിൽ വള്ളങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൗണ്ടറുകൾ ക്രമീകരിച്ച് വിലവിവരം പ്രദർശിപ്പിക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം ഉറപ്പ് വരുത്തി മത്സ്യബന്ധനം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കൊല്ലം ആർഡിഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം 24 മണിക്കൂറും സമയ ബന്ധിതമായി കാര്യങ്ങൾ നിയന്ത്രിക്കും. നിർദേശങ്ങൾ പാലിക്കാത്ത യാനങ്ങളുടെയും ബോട്ടുകളുടെയും ലൈസൻസ് റദ്ദാക്കി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.