കൊല്ലം: ശക്തികുളങ്ങരയിൽ ഫുട്ബോൾ ആരാധകർ തമ്മിൽ കൂട്ടയടി. ലോകകപ്പിലെ വരവേൽക്കാൽ ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെയാണ് സംഘർഷമുണ്ടായത്. ബ്രസീൽ ആരാധരും അർജൻ്റീന ആരാധകരും തമ്മിലാണ് റോഡിൽ വെച്ച് സംഘർഷമുണ്ടായത്.
കൊടി കെട്ടാൻ ഉപയോഗിക്കുന്ന കമ്പുകൾ ഉപയോഗിച്ച് ഇരു വിഭാഗവും പരസ്പരം അടിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായെങ്കിലും പ്രശ്നം അതിവേഗം പരിഹരിച്ചെങ്കിലും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൻ്റെ തീവ്രത വ്യക്തമായത്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ശക്തികുളങ്ങര പോലീസ് വ്യക്തമാക്കിയെങ്കിലും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. കൊല്ലത്ത് പലയിടങ്ങളിലും യുവാക്കളുടെ നേതൃത്വത്തില്‍ ലോകകപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങള്‍ നടന്നിരുന്നു.
പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ പോലീസിന് നേരെ കല്ലെറിഞ്ഞ കേസിൽ 22 പേർ അറസ്റ്റിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. കല്ലേറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
അർജൻ്റീന ഫുട്ബോൾ ആരാധകർ തമ്മിലടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എറണാകുളം കളമശേരിയിൽ ഇന്നലെ രാത്രിയാണ് ചേരിതിരിഞ്ഞ് ആരാധകർ ഏറ്റുമുട്ടിയത്. അർജൻ്റീന കളിക്കാരുടെ പേരിൽ ആരംഭിച്ച തർക്കം തമ്മിലടിയിലേക്കും വീട് കയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരമായ ഇക്വഡോർ - ഖത്തർ മത്സരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രദേശത്തെ ഒരു ബാറിന് സമീപത്ത് വെച്ചാണ് തർക്കം ആരംഭിച്ചത്. ഗിരീഷ് എന്ന യുവാവിനെ സമീപത്ത് ഉണ്ടായിരുന്ന ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളി. ഇക്വഡോർ - ഖത്തർ മത്സരം അവസാനിച്ചതിന് പിന്നാലെ ഗിരീഷ് സുഹൃത്തുക്കളുമായി എത്തുകയും തന്നെ പിടിച്ച് തള്ളിയ വ്യക്തിയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഗിരീഷും സുഹൃത്തുക്കളും ചേർന്ന് പിടിച്ചു തള്ളിയ വ്യക്തിയുടെ മൂക്കിൻ്റെ പാലം ഇടിച്ചു തകർത്തു. തടസം പിടിക്കാൻ എത്തിയ ബന്ധുവിനെയും സംഘം കയ്യേറ്റം ചെയ്തതോടെ യുവാവിൻ്റെ മാതാവ് കുഴഞ്ഞു വീണു. യുവാവിൻ്റെ അമ്മയെയും മർദനമേറ്റ ബന്ധുവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Latest Local News and Malayalam News
കൊടി കെട്ടാൻ ഉപയോഗിക്കുന്ന കമ്പുകൾ ഉപയോഗിച്ച് ഇരു വിഭാഗവും പരസ്പരം അടിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായെങ്കിലും പ്രശ്നം അതിവേഗം പരിഹരിച്ചെങ്കിലും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൻ്റെ തീവ്രത വ്യക്തമായത്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ശക്തികുളങ്ങര പോലീസ് വ്യക്തമാക്കിയെങ്കിലും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. കൊല്ലത്ത് പലയിടങ്ങളിലും യുവാക്കളുടെ നേതൃത്വത്തില്‍ ലോകകപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങള്‍ നടന്നിരുന്നു.
പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ പോലീസിന് നേരെ കല്ലെറിഞ്ഞ കേസിൽ 22 പേർ അറസ്റ്റിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. കല്ലേറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
അർജൻ്റീന ഫുട്ബോൾ ആരാധകർ തമ്മിലടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എറണാകുളം കളമശേരിയിൽ ഇന്നലെ രാത്രിയാണ് ചേരിതിരിഞ്ഞ് ആരാധകർ ഏറ്റുമുട്ടിയത്. അർജൻ്റീന കളിക്കാരുടെ പേരിൽ ആരംഭിച്ച തർക്കം തമ്മിലടിയിലേക്കും വീട് കയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരമായ ഇക്വഡോർ - ഖത്തർ മത്സരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രദേശത്തെ ഒരു ബാറിന് സമീപത്ത് വെച്ചാണ് തർക്കം ആരംഭിച്ചത്. ഗിരീഷ് എന്ന യുവാവിനെ സമീപത്ത് ഉണ്ടായിരുന്ന ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളി. ഇക്വഡോർ - ഖത്തർ മത്സരം അവസാനിച്ചതിന് പിന്നാലെ ഗിരീഷ് സുഹൃത്തുക്കളുമായി എത്തുകയും തന്നെ പിടിച്ച് തള്ളിയ വ്യക്തിയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഗിരീഷും സുഹൃത്തുക്കളും ചേർന്ന് പിടിച്ചു തള്ളിയ വ്യക്തിയുടെ മൂക്കിൻ്റെ പാലം ഇടിച്ചു തകർത്തു. തടസം പിടിക്കാൻ എത്തിയ ബന്ധുവിനെയും സംഘം കയ്യേറ്റം ചെയ്തതോടെ യുവാവിൻ്റെ മാതാവ് കുഴഞ്ഞു വീണു. യുവാവിൻ്റെ അമ്മയെയും മർദനമേറ്റ ബന്ധുവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Latest Local News and Malayalam News