കൊല്ലം: പത്തനാപുരം പാടം വനമേഖലയിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ എന്നിവയാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൽ വനമേഖലയിൽ എത്തിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് വനം വകുപ്പിൻ്റെ തന്നെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ കശുമാവിൻ തോട്ടത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. പോലീസും ബോംബ് സ്വക്വാഡും സ്ഥലത്ത് പരിശോധന നടത്തി. തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
ഉൾവന പ്രദേശങ്ങളിൽ തെരച്ചിൽ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കിൻ്റെയും ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് വനം വകുപ്പിൻ്റെ തന്നെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ കശുമാവിൻ തോട്ടത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. പോലീസും ബോംബ് സ്വക്വാഡും സ്ഥലത്ത് പരിശോധന നടത്തി. തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
ഉൾവന പ്രദേശങ്ങളിൽ തെരച്ചിൽ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കിൻ്റെയും ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ