ആപ്പ്ജില്ല

മദ്യക്കുപ്പിയെച്ചൊല്ലി ഭാര്യയെ കുത്താനൊരുങ്ങിയത് ബാങ്ക് ഉദ്യോഗസ്ഥന്‍; കൊല്ലത്ത് നടന്നത്, വീഡിയോ

കൊട്ടരക്കരയില്‍ മദ്യക്കുപ്പി എടുത്ത് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഭാര്യ നഗരസഭ കൗണ്‍സിലറുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ബിജു നായരാണ് ഭാര്യയെ ആക്രമിച്ചത്

Lipi 29 Nov 2021, 1:28 pm

ഹൈലൈറ്റ്:

  • മദ്യക്കുപ്പി എടുത്ത് നല്‍കാത്തതിന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു
  • സംഭവം കൊട്ടാരക്കരയിലെ പുലമണ്ണില്‍
  • നഗരസഭ കൗണ്‍സിലറുടെ വീട്ടില്‍ അഭയം പ്രാപിച്ച് ഭാര്യ

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: കൊട്ടാരക്കര പുലമണ്ണിൽ മദ്യക്കുപ്പി നോക്കി എടുത്തു കൊടുക്കാത്തതിന് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചെന്ന് പരാതി. രാത്രിയിൽ വീട് വിട്ട് ഓടിയ യുവതി നഗരസഭ കൗണ്‍സിലറുടെ
വീട്ടിൽ അഭയം തേടി. പുലമണ് ഈയം കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ഗീതയാണ് ഭർത്താവിന്റെ മർദനത്തിന് ഇരയായത്. ബാങ്ക് ഉദ്യോഗസ്ഥനായ ബിജു നായർ കഴിഞ്ഞ അഞ്ചു വർഷമായി സ്ഥിരമായി മർദിക്കാറുണ്ടെന്ന് ഗീത പൊലീസിന് മൊഴി നൽകി.
മദ്യക്കുപ്പി നോക്കി എടുത്ത് നൽകാത്തതിന് ആയിരുന്നു കഴിഞ്ഞ ദിവസത്തെ മർദനം. തറയിൽ ഇട്ടു ചവിട്ടി. തല ഭിത്തിയിൽ ഇടിച്ചു. കത്തി എടുത്ത് വെട്ടാൻ ശ്രമിച്ചപ്പോൾ വീടിന്റെ പിൻവാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രിയിൽ നഗരസഭ കൗണ്‍സിലർ പവിജ പത്മജന്റെ വീട്ടിൽ അഭയം തേടി. തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. സംഭവം അറിയിച്ചിട്ടും പോലീസ് സ്ഥലത്ത് എത്താൻ വൈകി എന്നും ആരോപണം ഉണ്ട്. യുവതിയുടെ പരാതിയിൽ ഭർത്താവ് ബിജു നായർക്ക് എതിരെ കേസ് എടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പൊലീസ് ചമഞ്ഞ് കടയിലെത്തി പണം അപഹരിച്ചു


പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ മത്സ്യവില്‍പന കേന്ദ്രത്തില്‍ എത്തിയ ആള്‍ പണം അപഹരിച്ച്‌ കടന്നതായി പരാതി. പട്ടകടവ് കാഷ്യൂ ഫാക്ടറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗ്ലോറിയ മത്സ്യവില്‍പന കേന്ദ്രത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. തോപ്പില്‍മുക്ക് ഭാഗത്ത് നിന്ന് ബൈക്കില്‍ എത്തിയ ആള്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന്‌ പരിചയപ്പെടുത്തി ഏറെ നേരം കടയില്‍ നിന്ന് സംസാരിച്ചു.

കാക്കി പാന്‍റ്സ് ധരിച്ചിരുന്നതിനാല്‍ പൊലീസുകാരനാെണന്ന് കട ഉടമ ഗ്ലോറിയ വിശ്വസിച്ചു. മത്സ്യവിപണനം നടത്തുന്നതിനിടെ കടക്കുള്ളില്‍ പ്രവേശിച്ച ഇയാള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 78,500 രൂപ അപഹരിച്ച്‌ തോപ്പില്‍ മുക്ക് ഭാഗത്തേക്ക് തന്നെ മടങ്ങിപ്പോവുകയുമായിരുന്നു. പിന്നീടാണ് പണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. തുടര്‍ന്ന് ശാംസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്