ആപ്പ്ജില്ല

ഉത്ര കൊലക്കേസില്‍ സുഹൃത്തുക്കളുടെ നിര്‍ണായക മൊഴി; കൊലപാതക വിവരം അറിഞ്ഞിരുന്നു!

സൂരജിൻ്റെ മൂന്ന് സുഹൃത്തുക്കൾ, ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോര്‍ ഉടമ, ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേഷണ സംഘം ശേഖരിച്ചത്. ചോദ്യം ചെയ്യൽ തുടരുന്നു.

Samayam Malayalam 29 May 2020, 10:35 am
കൊല്ലം: അഞ്ചൽ ഉത്ര കൊലപാതകത്തിൽ നിര്‍ണായ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി സൂരജിൻ്റെ സുഹൃത്ത്. ഡിവൈഎസ്‍പി എ അശോകൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജിൻ്റെ സുഹൃത്തുക്കൾ മൊഴി നൽകിയത്. സൂരജിൻ്റെ മൂന്ന് സുഹൃത്തുക്കൾ, ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോര്‍ ഉടമ, ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേഷണ സംഘം ശേഖരിച്ചത്.
Samayam Malayalam investigation team takes statement of sooraj friends in kollam uthra murder case
ഉത്ര കൊലക്കേസില്‍ സുഹൃത്തുക്കളുടെ നിര്‍ണായക മൊഴി; കൊലപാതക വിവരം അറിഞ്ഞിരുന്നു!



​മൂന്ന് സുഹൃത്തുക്കളുടെ മൊഴി

ഇന്നലെ സൂരജിൻ്റെ മൂന്ന് സുഹൃത്തുക്കളുടെ മൊഴിയാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഇതിൽ ഒരാൾ സൂരജിൻ്റെ സഹോദരിയുടെ സഹപാഠിയും മറ്റ് രണ്ടുപേര്‍ അടൂര്‍ പറക്കോട് സ്വദേശികളുമാണ്. സൂരജുമായുള്ള സൗഹൃദം, ഉത്രയുമായുള്ള വിവാഹം, പാമ്പ് പിടുത്തക്കാരൻ സുരേഷുമായുള്ള അടുപ്പം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. ഇവരെ സൂരജിൻ്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

'​കൊലപ്പടുത്തിയ വിവരം അറിയിച്ചു'

പാമ്പിനെ കൊണ്ട് കൊത്തിച്ച് ഉത്രയെ കൊലപ്പെടുത്തിയ വിവരം തന്നെ അറിയിച്ചിരുന്നതായി ഒരു സുഹൃത്ത് മൊഴി നൽകി. ഉത്രയുടെ കൊലപാതകത്തിൻ്റെ അന്വേഷണം ഊര്‍ജിതമായതോടെ സൂരജ് ഭയപ്പെട്ടിരുന്നു. ഭയം എന്തിനെന്ന് ചോദിച്ചപ്പോളാണ് കൊലപാതക വിവരം സൂരജ് വെളിപ്പെടുത്തുന്നത്. അറസ്റ്റിന് മുന്നോടിയായി മുൻകൂര്‍ ജാമ്യത്തിനുള്ള ശ്രമം നടന്നുവെന്നും സുഹൃത്ത് അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

​അന്വേഷണ സംഘത്തിൻ്റെ സംശയങ്ങൾ

ഉത്രയെ കൊലപ്പെടുത്താൻ ഭര്‍ത്താവ് സൂരജിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇതിനു പുറമേ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിനു മുൻപ് അബോധാവസ്ഥയിൽ എത്തിക്കാൻ ഉറക്കഗുളികയ്‍ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു നൽകിയോ എന്നും പോലീസ് സംശിയിക്കുന്നുണ്ട്. സൂരജിൻ്റെ അറസ്റ്റിനുശേഷം മാധ്യമങ്ങൾക്കു മുന്നിലുള്ള വികാര പ്രകടനങ്ങളും പോലീസ് സംശയിക്കുന്നു. നിരപരാധി ചമയാൻ സൂരജിന് പരിശീലനം ലഭിച്ചോയെന്ന് അന്വേഷണ ഉദ്യോഗസ്ഥ‍ര്‍ സംശയിക്കുന്നുണ്ട്.

​ചോദ്യം ചെയ്യൽ തുടരുന്നു

സൂരജിൻ്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ ഇന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എ അശോകിൻ്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും. ഇവരോട് കൊട്ടാരക്കര ഓഫീസിലേക്ക് എത്താൻ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്