ആപ്പ്ജില്ല

നാലുവര്‍ഷം മുമ്പ് മരിച്ച ഒമ്പതാംക്ലാസുകാരന്‍റേത് കൊലപാതകമെന്ന് സംശയം, തെളിവായി വാട്‌സാപ്പ് സന്ദേശം

പ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു

Samayam Malayalam 3 Sept 2022, 7:56 am
കൊല്ലം: നാലുവര്‍ഷം മുമ്പ് മരിച്ച ഒമ്പതാംക്ലാസുകാരന്റേത് കൊലപാതകമെന്ന് സംശയം. കൊല്ലം പുനലൂരില്‍ വെഞ്ചേമ്പ് മംഗലത്ത് പുത്തന്‍വീട്ടില്‍ എസ് അനിലാല്‍ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24 നാണ് വീട്ടില്‍ നിന്നു നാല് കിമീ അകലെ കനാലില്‍ മരിച്ചതായി കണ്ടത്. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിനു അയച്ച വാട്‌സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നത്.
Samayam Malayalam Jishnulal
ജിഷ്ണുലാല്‍


Also Read: ട്രൗസറിൽ മൂത്രം ഒഴിച്ചു; മൂന്ന് വയസുകാരന്‍റെ ജനനേന്ദ്രിയത്തിൽ അങ്കണവാടി ജീവനക്കാരി പൊള്ളലേൽപ്പിച്ചു

മകനെ സഹപാഠികള്‍ കൊലപ്പെടുത്തിയതാണെന്നാണു മാതാപിതാക്കള്‍ ആരോപിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ജിഷ്ണുവിനെ വീട്ടിലെത്തി മര്‍ദിച്ചു. മര്‍ദനത്തിനിടെ കമ്പിവടി ജിഷ്ണുവിന്റെ നെഞ്ചില്‍ കൊണ്ടതായും പിന്നീട് ജിഷ്ണിവിനെ കനാലില്‍ ഇട്ടതായുമാണ് പുറത്തുവന്ന വാട്‌സാപ് സന്ദേശം.

undefined

Also Read: പിസി ചാക്കോ തുടരുമോ? എൻസിപി സംസ്ഥാന പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന്

കരവാളൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മകന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ 29 മുതല്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്