കൊല്ലം: 23 വർഷം മുൻപ് കാണാതായ മകനായി കാത്തിരിപ്പ് തുടരുകയാണ് ഒരമ്മ. 76 കാരിയായ സരസമ്മയാണ് മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്. അഞ്ചൽ ഏറം കൊല്ലി കാവിന് സമീപം ബാബു വിലാസത്തിൽ ബാബുവിനെയാണ് കാണാതായത്.
35-ാം വയസിലാണ് ബാബുവിനെ കാണാതാകുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ബാബു ചെന്നൈലെത്തി അതുവഴി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് ഒടുവിൽ വീട്ടുകാരെ അറിയിച്ചത്. എന്നാൽ 23 വർഷം കഴിഞ്ഞിട്ടും മകനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് സരസമ്മ പറയുന്നു. മകനെ കാണാതായ ദുഖത്തിൽ ജീവിതം തള്ളിനീക്കിയ പിതാവ് തങ്കപ്പൻ മൂന്നു വർഷം മുൻപാണ് മരണപ്പെട്ടത്.
മരണത്തിന് മുൻപെങ്കിലും മകനെ ഒരുനോക്ക് കാണണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം. മകൻ്റെ തിരിച്ചുവരവിനായി സരസമ്മ ഇന്നും പ്രാർഥനയിലാണ്. ബാബുവിൻ്റെ തിരോധാനം സംബന്ധിച്ച് അഞ്ചൽ പോലീസിൽ പരാതി നൽകിയതായി സരസമ്മയുടെ ഓർമ്മയിലുണ്ട്. തുടർന്ന് യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നും പറയുന്നു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
35-ാം വയസിലാണ് ബാബുവിനെ കാണാതാകുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ബാബു ചെന്നൈലെത്തി അതുവഴി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് ഒടുവിൽ വീട്ടുകാരെ അറിയിച്ചത്. എന്നാൽ 23 വർഷം കഴിഞ്ഞിട്ടും മകനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് സരസമ്മ പറയുന്നു. മകനെ കാണാതായ ദുഖത്തിൽ ജീവിതം തള്ളിനീക്കിയ പിതാവ് തങ്കപ്പൻ മൂന്നു വർഷം മുൻപാണ് മരണപ്പെട്ടത്.
മരണത്തിന് മുൻപെങ്കിലും മകനെ ഒരുനോക്ക് കാണണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം. മകൻ്റെ തിരിച്ചുവരവിനായി സരസമ്മ ഇന്നും പ്രാർഥനയിലാണ്. ബാബുവിൻ്റെ തിരോധാനം സംബന്ധിച്ച് അഞ്ചൽ പോലീസിൽ പരാതി നൽകിയതായി സരസമ്മയുടെ ഓർമ്മയിലുണ്ട്. തുടർന്ന് യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നും പറയുന്നു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ