കൊല്ലം: വെളിനെല്ലൂരിൽ കോഴി മാലിന്യ പ്ലാൻ്റിനെതിരായ സമരത്തെ ചൊല്ലി കോൺഗ്രസിൽ പോര്. സമരത്തിൽ നിന്ന് പിന്മാറാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന ആരോപണവുമായി കെഎസ്‍യു നേതാവ് കെപിസിസി പ്രസിഡൻ്റിനു പരാതി നൽകി. എന്നാൽ സമരം പൊളിക്കാനായി തനിക്കെതിരെ കളളപ്പരാതി നൽകിയിരിക്കുകയാണെന്ന് ആരോപണ വിധേയനായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പ്രതികരിച്ചു.
കെഎസ്‍യു സംസ്ഥാന ഭാരവാഹി ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് പരാതി നൽകിയത്. വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറചാലിൽ നിർമാണം നടക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാൻ്റ് ഉടമകളിൽ നിന്ന് 15 ലക്ഷം രൂപ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ആവശ്യപ്പെട്ടെന്നും അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നുമാണ് ആദർശിൻ്റെ പരാതി. ബാക്കി പണം നൽകാത്തതിൻ്റെ പേരിൽ നസീറിൻ്റെ നേതൃത്വത്തിൽ സമരം തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
പണം നൽകിയെന്ന വാദവുമായി പ്ലാൻ്റ് സംരഭകനും രംഗത്തെത്തി. എന്നാൽ ജനജീവിതം ദുസഹമാക്കുന്ന പ്ലാൻ്റിനെതിരെ സമരം നടത്തിയതിൻ്റെ പേരിൽ നസീറിനെതിരെ കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കളും കെപിസിസിയെ സമീപിച്ചിട്ടുണ്ട്. പ്ലാൻ്റുടമകളിൽ നിന്ന് എം എം നസീർ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്നും കെഎസ്‍യു നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ആരോപിക്കും വിധം പണം ആവശ്യപ്പെടുന്ന സംഭാഷണങ്ങളൊന്നും ഇപ്പോൾ പുറത്തുവന്ന ഫോൺ രേഖയിൽ ഇല്ല.
വിവാദങ്ങൾക്കു പിന്നിൽ സിപിഎം ആണെന്നാണ് എം എം നസീറിൻ്റെ വിശദീകരണം. പരാതി അന്വേഷിക്കാൻ കൊല്ലത്തിൻ്റെ ചുമതലയുള്ള ജനറൽ സെകട്ടറി പഴകുളം മധുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കെപിസിസി.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കെഎസ്‍യു സംസ്ഥാന ഭാരവാഹി ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് പരാതി നൽകിയത്. വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറചാലിൽ നിർമാണം നടക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാൻ്റ് ഉടമകളിൽ നിന്ന് 15 ലക്ഷം രൂപ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ആവശ്യപ്പെട്ടെന്നും അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നുമാണ് ആദർശിൻ്റെ പരാതി. ബാക്കി പണം നൽകാത്തതിൻ്റെ പേരിൽ നസീറിൻ്റെ നേതൃത്വത്തിൽ സമരം തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
പണം നൽകിയെന്ന വാദവുമായി പ്ലാൻ്റ് സംരഭകനും രംഗത്തെത്തി. എന്നാൽ ജനജീവിതം ദുസഹമാക്കുന്ന പ്ലാൻ്റിനെതിരെ സമരം നടത്തിയതിൻ്റെ പേരിൽ നസീറിനെതിരെ കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കളും കെപിസിസിയെ സമീപിച്ചിട്ടുണ്ട്. പ്ലാൻ്റുടമകളിൽ നിന്ന് എം എം നസീർ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്നും കെഎസ്‍യു നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ആരോപിക്കും വിധം പണം ആവശ്യപ്പെടുന്ന സംഭാഷണങ്ങളൊന്നും ഇപ്പോൾ പുറത്തുവന്ന ഫോൺ രേഖയിൽ ഇല്ല.
വിവാദങ്ങൾക്കു പിന്നിൽ സിപിഎം ആണെന്നാണ് എം എം നസീറിൻ്റെ വിശദീകരണം. പരാതി അന്വേഷിക്കാൻ കൊല്ലത്തിൻ്റെ ചുമതലയുള്ള ജനറൽ സെകട്ടറി പഴകുളം മധുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കെപിസിസി.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ