ആപ്പ്ജില്ല

പി എസ് സുപാലിനെ വരവേറ്റ് പുനലൂർ; വിജയം ആവർത്തിക്കുമെന്ന് സുപാൽ; പ്രവർത്തകർ ആവേശത്തിൽ, വീഡിയോ കാണാം

പുനലൂർ മണ്ഡലത്തിൽ പി എസ് സുപാലിനെ സ്ഥാനാർഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചു. 10 വർഷം പുനലൂരിലെ എംഎൽഎയായിരുന്ന സുപാൽ സിപിഐ നേതാവാണ്. കെ രാജുവായിരുന്നു പുനലൂരിലെ സിറ്റിങ് എംഎൽഎ.

Lipi 10 Mar 2021, 6:14 pm

ഹൈലൈറ്റ്:

  • പുനലൂരിൽ പി എസ് സുപാൽ എൽഡിഎഫ് സ്ഥാനാർഥി.
  • 10 വർഷം പുനലൂർ എംഎൽഎയായിരുന്നു.
  • സിപിഐ നേതാവാണ് പി എസ് സുപാൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മുൻ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ പി എസ് സുപാലാണ് പുനലൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി. പുനലൂരിൽ പി എസ് സുപാലിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്. സ്ഥാനാർഥി പ്രഖ്യാപനം വന്ന ഉടൻ തന്നെ നെട്ടയം ജംഗ്ഷനിലും പരിസരത്തും സുപാലിന് വേണ്ടി ചുവരെഴുത്ത് പ്രവർത്തനവും പൂർത്തികരിച്ചു.
ദിവ്യ നേരത്തെ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലെന്നും ബന്ധുക്കൾ; വീഡിയോ കാണാം

10 വർഷം പുനലൂരിലെ എംഎൽഎയായിരുന്ന പി എസ് സുപാൽ എന്ന പൊതുപ്രവർത്തകനെ മണ്ഡലത്തിലെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. ഇടതുമുന്നണിയിലെ യുവാക്കളുടെ ആവേശമാണ് പി എസ് സുപാൽ. 1996 ൽ പി കെ ശ്രീനിവാസൻ്റെ വേർപാടിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി എസ് സുപാൽ ആദ്യം മത്സരരംഗത്ത് എത്തിയതും വിജയിച്ചതും. 2001 ലെ നിയമസഭ തെരഞ്ഞെടുപ്പിലും സുപാൽ വിജയം നേടി.

കൊല്ലത്ത് അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നു

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ കെ രാജുവിനായിരിന്നു പാർട്ടി സീറ്റ് നൽകിയത്. മൂന്ന് ടേം വിജയിച്ച കെ രാജു പിണറായി വിജയൻ മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രിയായിരിന്നു. പ്രളയകാലത്തെ ജർമ്മൻ യാത്ര ഒഴിച്ചാൽ മന്ത്രിസഭയിൽ മിന്നുന്ന പ്രവർത്തനമാണ് മന്ത്രി കെ രാജു കാഴ്ച്ചവെച്ചത്. മൂന്ന് തവണ മത്സരിച്ചയാൾക്ക് സീറ്റ് കൊടുക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനമാണ് പി എസ് സുപാലിന് മത്സരിക്കാൻ അവസരം ഒരുങ്ങിയത്.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്