ആപ്പ്ജില്ല

സിഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഉണ്ണി ഒടുവില്‍ പിടിയില്‍; കുടുക്കിയത് പോലീസിന്റെയും നാട്ടുകാരുടെയും രഹസ്യ നീക്കം

പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കടയുടമയില്‍ നിന്നും പണം തട്ടിയയാള്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി ഉണ്ണിയാണ് പിടിയിലായത്. വിദേശമദ്യം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വന്നതാണെന്നും കട പരിശോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം കടയിലുണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞു.

Lipi 21 Jan 2021, 1:55 pm

ഹൈലൈറ്റ്:

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് തട്ടിപ്പ്വണ്ടിപ്പെരിയാര്‍ സ്വദേശി ഉണ്ണി അറസ്റ്റില്‍കട പരിശോധിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നു

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പത്തനാപുരം: പോലീസ് സർക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് പുത്തൻതറയിൽ ഉണ്ണി(35)യാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പട്ടാഴി വടക്കേക്കര കടുവാത്തോട് റേഷൻ കടയ്ക്ക് സമീപം ഗോപിയുടെ സ്റ്റേഷനറി കടയിലാണ് ഓട്ടോയിൽ എത്തിയ ഉണ്ണി പോലീസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയശേഷം തട്ടിപ്പ് നടത്തിയത്.

വിദേശമദ്യ കച്ചവടം നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും കട പരിശോധിക്കണമെന്നും ഗോപിയോട് ആവശ്യപെട്ടു. കടയിൽ പരിശോധന നടത്തിയ ശേഷം മേശയിലുണ്ടായിരുന്ന 2200 രൂപ ഉണ്ണി കൈവശപ്പെടുത്തി. നോട്ടുകളിൽ കള്ളനോട്ടുണ്ടെന്നും പരിശോധനയ്ക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് വന്ന ഓട്ടോയിൽ ഉണ്ണി സ്ഥലം വിട്ടു. കടയുടമ സംഭവം നാട്ടുകാരോടും പത്തനാപുരം പോലീസിലും അറിയിച്ചപ്പോഴാണ് തട്ടിപ്പാണെന്നറിയുന്നത്.

വാതിൽ തുറന്ന് കിടന്നു, മുറിയിൽ മകൻ മരിച്ച നിലയിൽ; അന്വേഷണം വേണമെന്ന് പിതാവ്

ഇന്ന് വീണ്ടും കടുവാത്തോട്ടിലെത്തിയ ഉണ്ണിയെ ചില ഓട്ടോക്കാർ തിരിച്ചറിഞ്ഞ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും ഗോപിയും എത്തി പ്രതിയെ തിരിച്ചറിഞ്ഞു. ഉണ്ണി കുറെ നാളായി പട്ടാഴി വടക്കേക്കരയിൽ അമ്മയും ഭാര്യയും മക്കളുമായി വാടകയ്ക്ക് താമസിച്ച് വരികയാണ്. ചില അനാഥാലയങ്ങൾക്ക് വേണ്ടി സാമ്പത്തിക പിരിവ് നടത്തുന്ന ജോലി ചെയ്തു വരികയായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഉണ്ണി പറഞ്ഞു.

സമാനമായ രീതിയിലോ മറ്റ് കേസുകളിലോ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വഷിക്കുന്നുണ്ട്. പത്തനാപുരം പോലീസ് സി ഐ എൻ സുരേഷ് കുമാർ, എസ്.ഐമാരായ സുബിൻ തങ്കച്ചൻ, ഷിബു,സുധാകരൻ, എ എസ് ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്