കൊല്ലം: തോക്കുമായി കടയിലെത്തി വ്യാപാരിക്ക് നേരെ യുവാവിൻ്റെ വധഭീഷണി. കൊല്ലം കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. തഴവ സ്വദേശി അന്‍സറാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചതോടെ പ്രതിഷേധം ശക്തമായി. തഴവയിയിൽ മൊബൈല്‍ ഷോപ്പ് നടത്തുന്ന മുകേഷിനെയാണ് തോക്കുമായെത്തിയ കടയിലെത്തിയ അന്‍സര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ മുകേഷ് നൽകിയ പരാതിയിൽ അൻസറിനെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. ആളുമാറിയാണ് മുകേഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസിന്റെ വാദം.
പരസ്യമായി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ അൻസറിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. ആളുമാറിയാണ് മുകേഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസിന്റെ വാദം.
പരസ്യമായി തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുകയാണെന്നും ആക്ഷേപം ശക്തമാണ്. മുകേഷിനു നേരെ ചൂണ്ടിയ തോക്കല്ല സ്റ്റേഷനില്‍ ഹാജരാക്കിയതെന്നും ആരോപണമുണ്ട്. എസ്ഡിപിഐ പ്രവർത്തകനാണ് അൻസർ.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പരസ്യമായി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ അൻസറിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. ആളുമാറിയാണ് മുകേഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസിന്റെ വാദം.
പരസ്യമായി തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുകയാണെന്നും ആക്ഷേപം ശക്തമാണ്. മുകേഷിനു നേരെ ചൂണ്ടിയ തോക്കല്ല സ്റ്റേഷനില്‍ ഹാജരാക്കിയതെന്നും ആരോപണമുണ്ട്. എസ്ഡിപിഐ പ്രവർത്തകനാണ് അൻസർ.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം