കൊല്ലം: ശക്തമായ ജനരോഷം കാരണമാണ് മുഖ്യമന്ത്രിക്ക് താത്കാലിക നിയമനങ്ങൾ നിർത്തിവെക്കേണ്ടിവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താത്കാലിക നിയമനങ്ങൾ സംവരണതത്വം അട്ടിമറിക്കുകയാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ മുഴുവൻ താത്കാലിക നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പത്തനാപുരത്ത് പറഞ്ഞു.
'അധികാരത്തിലെത്തിയാൽ താത്കാലിക നിയമനം തുടരുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. സിപിഎം-ബിജെപി അന്തർധാര കേരളത്തിൽ സജീവമായിരിക്കുന്നു. ആർഎസ്എസിൻ്റെ മെഗാ ഫോണാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫിൻ്റേത് പീപ്പിൾസ് മാനിഫെസ്റ്റോണ്.' അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ജില്ലാ അതിർത്തിയായ പത്തനാപുരത്ത് ഡിസിസി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ സ്വീകരണം നൽകി. പുനലൂര്‍, കൊട്ടാരക്കര, ചടയമംഗലം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് യാത്രക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. നാളെയും ജില്ലയിൽ യാത്ര പര്യടനം തുടരും.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
'അധികാരത്തിലെത്തിയാൽ താത്കാലിക നിയമനം തുടരുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. സിപിഎം-ബിജെപി അന്തർധാര കേരളത്തിൽ സജീവമായിരിക്കുന്നു. ആർഎസ്എസിൻ്റെ മെഗാ ഫോണാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫിൻ്റേത് പീപ്പിൾസ് മാനിഫെസ്റ്റോണ്.' അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ജില്ലാ അതിർത്തിയായ പത്തനാപുരത്ത് ഡിസിസി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ സ്വീകരണം നൽകി. പുനലൂര്‍, കൊട്ടാരക്കര, ചടയമംഗലം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് യാത്രക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. നാളെയും ജില്ലയിൽ യാത്ര പര്യടനം തുടരും.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ