ആപ്പ്ജില്ല

പിണങ്ങി നിന്ന ഭാര്യയെ വീട്ടിലേക്ക് കൂട്ടി; പിന്നീട് കേട്ടത് മരണ വാര്‍ത്ത, സരിതയുടെ മരണത്തില്‍ അടിമുടി ദുരൂഹത, ഉത്തരം തേടി മാതാപിതാക്കള്‍

ഭര്‍തൃവീട്ടില്‍ മകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നീതി തേടി പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ് ഒരു അച്ഛനും അമ്മയും. ട്രഷറി ജീവനക്കാരിയായിരുന്ന സരിതയെ 2020 സെപ്റ്റംബറിലാണ് കഴക്കൂട്ടത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലായി മൃതദേഹം.

Lipi 24 Nov 2021, 8:05 pm

ഹൈലൈറ്റ്:

  • മകളുടെ മരണത്തില്‍ നീതി നേടി മാതാപിതാക്കള്‍
  • സരിതയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2020 സെപ്റ്റംബറില്‍
  • പരാതി നല്‍കിയിട്ടും ഫലപ്രദമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

കൊല്ലം: ഭർതൃ വീട്ടിലെ മകളുടെ ദുരൂഹ മരണത്തിന് ഉത്തരം തേടി പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുകയാണ് കൊല്ലം കുടവട്ടൂരിൽ ഒരച്ഛനും അമ്മയും. മരണം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഒരു വർഷമായി കണ്ണുനീർ തോർന്നിട്ടില്ല ഈ അമ്മയുടെ കണ്ണുകളിൽ. 2020 സെപ്തംബർ 13 നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാഭായിയുടെയും മകൾ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കാണപ്പെട്ട രീതിയും സരിതയുടെ ഭർത്താവ് മുകേഷിന്റെ പെരുമാറ്റവും എല്ലാം സംശയാസ്പദമായിരുന്നെന്ന് ഈ മാതാപിതാക്കൾ പറയുന്നു.
Also Read: അഭയകേന്ദ്രങ്ങളിൽ കർശന പരിശോധന, വീഡിയോ

ട്രഷറി ജീവനക്കാരിയായിരുന്ന സരിതയും മുകേഷും തമ്മിലുള്ള വിവാഹം 2012ലായിരുന്നു. മദ്യപിച്ച ശേഷം മകളെ മുകേഷ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. നിരന്തര വഴക്കിനെത്തുടര്‍ന്ന് സരിത നാലുവയസുകാരി മകളേയും കൂട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

Also Read: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കുണ്ടറയില്‍ ഉപവാസം; ആഞ്ഞടിച്ച് വിഡി സതീശന്‍

മരണത്തിന് രണ്ടുമാസം മുമ്പു മുകേഷ് വീട്ടിലെത്തി നിര്‍ബന്ധിച്ചു കഴക്കൂട്ടത്തെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മുപ്പതുപവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനം നല്‍കിയതിനു പുറമേ വിവിധയാവശ്യങ്ങള്‍ക്കായി പലതവണ പിന്നെയും മുകേഷ് പണം വാങ്ങിയിരുന്നെന്നും ഇവര്‍ പറയുന്നു. ഡിജിപിയ്ക്കു വരെ പരാതി നൽകിയിട്ടും പൊലീസ് ഫലപ്രദമായ അന്വേഷണം നടത്താത്ത സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ നിസഹായരായി നിൽക്കുകയാണ് ഈ മാതാപിതാക്കൾ. മുകേഷിന്റെ ബന്ധുവായ പൊലീസുദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്