ആപ്പ്ജില്ല

കെഎസ്ആർടിസിക്കും ലോറിക്കും നേരെ കല്ലെറിഞ്ഞത് ബാസിത് ആൽവി; പിന്നാലെ ഒളിവിൽ പോയി, അറസ്റ്റ്

പിഎഫ്ഐ ഹർത്താൽ ദിനത്തിലെ കല്ലേറിൽ സൂത്രധാരൻ അറസ്റ്റിൽ. പിഎഫ്ഐ പ്രവർത്തകൻ ബാസിത് ആൽവിയാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

Samayam Malayalam 3 Oct 2022, 10:22 pm
കൊല്ലം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കല്ലേറ് നടത്തിയ സംഭവത്തിൽ സൂത്രധാരൻ അറസ്റ്റിൽ. പിഎഫ്ഐ പ്രവർത്തകനും കാര്യറ സ്വദേശിയുമായ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25) ആണ് അറസ്റ്റിലായത്. ഇയാൾക്ക് പിഎഫ്ഐ ജില്ലാ നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ളതായി പോലീസ് അറിയിച്ചു.
Samayam Malayalam police arrested basith alvy in popular front harthal incident case
കെഎസ്ആർടിസിക്കും ലോറിക്കും നേരെ കല്ലെറിഞ്ഞത് ബാസിത് ആൽവി; പിന്നാലെ ഒളിവിൽ പോയി, അറസ്റ്റ്



​കല്ലേറ്, ഒളിവിൽ പോയി

ഹർത്താൽ ദിനത്തിൽ മാവിളയിൽ വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെ കല്ലെറിഞ്ഞ് നഷ്ടമുണ്ടാക്കിയിരുന്നു. ഈ സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെയും കല്ലേറുണ്ടായി. ഈ സംഭവങ്ങളിൽ സൂത്രധാരൻ ബാസിത് ആൽവിയാണെന്നാണ് പോലീസ് പറയുന്നത്. പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

​സിസിടിവിയിൽ കുടുങ്ങി

പുനലൂർ ഡിവൈഎസ്പി വിനോദ് കേസന്വേഷണത്തിന്റെ മേൽനോട്ടം ഏറ്റെടുത്തിരുന്നു. ഡിവൈഎസ്പിയുടെ നിർദേശാനുസരണം പുനലൂർ പോലീസ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കിഴക്കൻ മേഖലയിലെ എൺപതോളം വരുന്ന സിസിടിവി ക്യാമറകൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. കല്ലേറിൽ കെഎസ്ആർടിസിക്ക് മൂന്നു ലക്ഷം രൂപയുടെയും ലോറികൾക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായി പറയുന്നു.

മുമ്പ് പ്രകോപനപരമായ പ്രസം​ഗം

നേരത്തെ പിഎഫ്ഐ പൊതുയോഗത്തിൽ പ്രകോപനപരമായ പ്രസംഗം മുഴക്കിയ സംഭവത്തിൽ പ്രാസംഗികനായ ബാസിത് ആൽവിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിഎഫ്ഐ നാദാപുരം മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയിലായിരുന്നു പ്രകോപനപരമായ പ്രസംഗം. ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരി എന്നിവർ എല്ലാ കാലവും ഇതുപോലെ നടക്കുകയില്ലെന്നും ആർഎസ്എസിന്റെ അധികാരങ്ങൾ നഷ്ടപ്പെട്ടാൽ ഷാൻ സാഹിബിന്റെ വിധി നടപ്പിലാക്കുമെന്നും ഭീഷണിപ്പെടുത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന പരാതിയിലായിരുന്നു ബാസിത്തിനെതിരെ കേസെടുത്തിരുന്നത്.

​എൻഐഎ നിരീക്ഷണം

പ്രതി ബാസിത് ആൽവിക്ക് പിഎഫ്ഐ ജില്ലാ നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ളതായി പോലീസ് അറിയിച്ചു. പ്രതി അറസ്റ്റിലായതിനെ തുടർന്ന് കേസിൽ എൻഐഎ നിരീക്ഷണം നടത്തിവരുന്നതായി സൂചന ഉണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Video-ഹർത്താലിനിടെ കല്ലേറ് നടത്തിയ സംഭവത്തിൽ സൂത്രധാരൻ അറസ്റ്റിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്