കൊല്ലം (Kollam): ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ബാസിത് ആൽവിയെ കുടുക്കിയത് കൂട്ടുപ്രതികളുടെ മൊഴി (Basith Alvy Case). അക്രമത്തിൽ അറസ്റ്റിലായ പ്രതികളാണ് സംഭവത്തിൽ ബാസിത് ആൽവിയ്ക്കും പങ്കുള്ളതായി വെളിപ്പെടുത്തിയത്. വാഹനങ്ങൾ ആക്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകനാണ് അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25). കെഎസ്ആർടിസിക്കും ലോറിക്കും നേരെ കല്ലെറിഞ്ഞത് ബാസിത് ആൽവി; പിന്നാലെ ഒളിവിൽ പോയി, അറസ്റ്റ്
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂർ സ്‌റ്റേഷൻ പരിധിയിൽ കെഎസ്ആർടിസി ബസിനും മറ്റ് വാഹനങ്ങൾക്കും നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു. കേസിൽ ബാസിത്തിനൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് ആരിഫ്, സെയ്ഫുദ്ദീൻ, അനീഷ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരാണ് ബാസിത് ആൽവിയ്‌ക്കെതിരെ മൊഴി നൽകിയത്. ഹർത്താലിൻ്റെ മറവിൽ വ്യാപക ആക്രമണം നടത്താൻ ബാസിത് ആൽവിയാണ് നേതൃത്വം നൽകിയത് എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി.
കൊല്ലം ജില്ലയിലെ പുനലൂർ, തെന്മല, കുന്നിക്കോട് എന്നിവിടങ്ങളിലായിരുന്നു ബാസിത് ആൽവിയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ബാസിത് ആൽവി ഒളിവിൽ പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലായിരുന്നു മറ്റു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആദ്യം അറസ്റ്റിലായത് അനീഷ് ആയിരുന്നു. അനീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മറ്റ് പ്രതികളെ പോലീസ് പിടികൂടിയത്. ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവായിരുന്ന ആൽവി പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലും സജീവമായിരുന്നു. കല്ലേറിനു ശേഷം ഒളിവിൽ പോയ ബാസിത്തിനെ പുനലൂർ പോലീസ് ആണ് അറസ്റ്റു ചെയ്തത്.
Read Latest Local News and Malayalam News
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂർ സ്‌റ്റേഷൻ പരിധിയിൽ കെഎസ്ആർടിസി ബസിനും മറ്റ് വാഹനങ്ങൾക്കും നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു. കേസിൽ ബാസിത്തിനൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് ആരിഫ്, സെയ്ഫുദ്ദീൻ, അനീഷ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരാണ് ബാസിത് ആൽവിയ്‌ക്കെതിരെ മൊഴി നൽകിയത്. ഹർത്താലിൻ്റെ മറവിൽ വ്യാപക ആക്രമണം നടത്താൻ ബാസിത് ആൽവിയാണ് നേതൃത്വം നൽകിയത് എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി.
കൊല്ലം ജില്ലയിലെ പുനലൂർ, തെന്മല, കുന്നിക്കോട് എന്നിവിടങ്ങളിലായിരുന്നു ബാസിത് ആൽവിയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ബാസിത് ആൽവി ഒളിവിൽ പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലായിരുന്നു മറ്റു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആദ്യം അറസ്റ്റിലായത് അനീഷ് ആയിരുന്നു. അനീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മറ്റ് പ്രതികളെ പോലീസ് പിടികൂടിയത്. ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവായിരുന്ന ആൽവി പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലും സജീവമായിരുന്നു. കല്ലേറിനു ശേഷം ഒളിവിൽ പോയ ബാസിത്തിനെ പുനലൂർ പോലീസ് ആണ് അറസ്റ്റു ചെയ്തത്.
Read Latest Local News and Malayalam News