ആപ്പ്ജില്ല

ആശ്രാമത്തെ സ്ഥിരം ചന്ദന കള്ളന്മാർ ഒടുവിൽ കുടുങ്ങി; പിടിയിലാകുമ്പോൾ കൈവശം 540 കിലോ ചന്ദന തടി

കൊല്ലത്ത് ചന്ദന മരങ്ങൾ കടത്തിയ നാലുപേരെ പോലീസ് പിടികൂടി. ആശ്രാമം മൈതാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു ഇവർ ചന്ദന മരങ്ങൾ മോഷ്ടിച്ച് കടത്തിയിരുന്നത്.

Lipi 13 Aug 2020, 12:33 am
കൊല്ലം: ആശ്രാമം മൈതാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊവിഡും ലോക്ക് ഡൗണും മറയാക്കി ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam പിടിയിലായ നാലുപേർ

കണ്ണനല്ലൂർ ഷാനിഫാ മൻസിലിൽ ഷഹനാസ് (35), തഴുത്തല പളളിവടക്കതിൽ വീട്ടിൽ അൽബാഖാൻ (36), നെടുമ്പന ഇടപ്പാൻത്തോട് മുണ്ടയ്ക്കാവ് അൻസിയ മൻസിലിൽ അൻവർ (29), കണ്ണനല്ലൂർ കുരിശടിമുക്ക് ഷാഫി മൻസിൽ മുഹമ്മദ് ഷാഫി (35) എന്നിവരാണ് പിടിയിലായത്.

Also Read: മാര്‍ക്കറ്റുകളും ഇനി പോലീസ് നിയന്ത്രിക്കും; കൊല്ലത്ത് പ്രത്യേക സ്‌ക്വാഡ്‌

ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഗവ. ഗസ്റ്റ് ഹൗസ്, ആശ്രാമം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ചന്ദന മരങ്ങളുടെ മോഷണം പതിവായിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഈസ്റ്റ് പോലീസ്, ഡാൻസാഫ് സംഘം, സൈബർ സെൽ എന്നിവരെ യോജിപ്പിച്ച് സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചത്.

Also Read: മത്സ്യബന്ധന യാനങ്ങള്‍ വീണ്ടും കടലിലേക്ക്; ഒറ്റ- ഇരട്ട അക്ക നിയന്ത്രണം

പിടിയിലായവരിൽ നിന്ന് 540 കിലോ ചന്ദന തടികൾ, ചന്ദന മരം മുറിയ്ക്കാൻ ഉപയോഗിച്ച കട്ടർ, വാൾ, വെട്ടുകത്തി, മഴു, കോടാലി തുടങ്ങിയവ പിടിച്ചെടുത്തു. ഈസ്റ്റ് സിഐ എ നിസാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം.

Also Read: പളളിക്കലാറും ഇത്തിക്കരയാറും കരകവിഞ്ഞൊഴുകുന്നു; നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്