കൊല്ലം (Kollam): പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച നാലുപേരെ അഞ്ചൽ ഏരൂർ പോലീസ് അറസ്റ്റു ചെയ്തു. ഏരൂർ സ്വദേശികളായ നജ്മൽ, അർഷാദ്, മണ്ണൂർ സ്വദേശി റോബിൻ, പത്തടി സ്വദേശി നിസാം എന്നിവരെയാണ് ഏരൂർ പോലീസ് അറസ്റ്റു ചെയ്തത്. എന്നാൽ അറസ്റ്റിലായ യുവാക്കളെ പോലീസ് ലോക്കപ്പിലിട്ട് മർദിച്ചു എന്നാരോപിച്ച് ഏരൂരിലെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സ്റ്റേഷനിലെത്തി പ്രതിഷേധവും സിഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരോട് വാക്കേറ്റവും നടത്തി.
കഴിഞ്ഞ 24 ന് രാത്രിയിലായിരുന്നു ഏരൂർ പത്തടി വർക്ക് ഷോപ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചത്. സംഭവ സ്ഥലത്ത് നിന്നും വർക്ക് ഷോപ്പ് ഉടമ ഷൈജുവിനെയും ഇയാളുടെ സുഹൃത്ത് ജെറിൻ ജോൺസനെയും അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികളായ
നൗഫൽ, വിബിൻ എന്നിവരാണ് ഒളിവിൽ പോയത്. ഇവരെ ഒളിവിൽ പോകാൻ സഹായിച്ച നാലുപേരെയാണ് ഏരൂർ പോലീസ് കഴിഞ്ഞ രാത്രി അറസ്റ്റു ചെയ്തതെന്നും ഇവരെ പോലീസ് മർദിച്ചുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും വേണമെങ്കിൽ പ്രതികളുടെ ബന്ധുക്കൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും ഏരൂർ എസ്ഐ ശരലാൽ പറഞ്ഞു.
പ്രതികളെ പോലീസ് മർദിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം രണ്ട് മണിക്കൂറോളം സ്റ്റേഷൻ പടിക്കൽ നീണ്ടുനിന്നു. യുവാക്കളെ ലോക്കപ്പിലിട്ടു മർദിച്ചുവെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും രംഗത്തെത്തി. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kollam News, Kollam Police Attack, Eroor Police
കഴിഞ്ഞ 24 ന് രാത്രിയിലായിരുന്നു ഏരൂർ പത്തടി വർക്ക് ഷോപ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചത്. സംഭവ സ്ഥലത്ത് നിന്നും വർക്ക് ഷോപ്പ് ഉടമ ഷൈജുവിനെയും ഇയാളുടെ സുഹൃത്ത് ജെറിൻ ജോൺസനെയും അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികളായ
നൗഫൽ, വിബിൻ എന്നിവരാണ് ഒളിവിൽ പോയത്. ഇവരെ ഒളിവിൽ പോകാൻ സഹായിച്ച നാലുപേരെയാണ് ഏരൂർ പോലീസ് കഴിഞ്ഞ രാത്രി അറസ്റ്റു ചെയ്തതെന്നും ഇവരെ പോലീസ് മർദിച്ചുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും വേണമെങ്കിൽ പ്രതികളുടെ ബന്ധുക്കൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും ഏരൂർ എസ്ഐ ശരലാൽ പറഞ്ഞു.
പ്രതികളെ പോലീസ് മർദിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം രണ്ട് മണിക്കൂറോളം സ്റ്റേഷൻ പടിക്കൽ നീണ്ടുനിന്നു. യുവാക്കളെ ലോക്കപ്പിലിട്ടു മർദിച്ചുവെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും രംഗത്തെത്തി. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kollam News, Kollam Police Attack, Eroor Police