ആപ്പ്ജില്ല

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

അധ്യാപകൻ പീഡിപ്പിച്ചെന്ന വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ പെൺകുട്ടിയെ കൗൺസിലിങ് ചെയ്തത്. ഇയാളെ നാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Samayam Malayalam 20 Jun 2020, 12:21 pm
അഞ്ചൽ: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശേരി വാഴവിള വീട്ടിൽ നാസറുദ്ദീനെ(50)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: രാഹുല്‍ ഗാന്ധിയുടെ ജന്മദിന സമ്മാനം; നിലമ്പൂര്‍ ഉള്‍വനത്തിലെ ആദിവാസികള്‍ക്ക് പുതിയ നടപ്പാലം

പെൺകുട്ടി വീട്ടിൽ മാതാപിതാക്കളെ പീഡനവിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയെ കൗൺസിലിങിന് വിധേയയാക്കി. ഇതിനു ശേഷമാണ് മദ്രസ അധ്യാപകനായ നാസറുദ്ദീനെ അറസ്റ്റ് ചെയ്തത്. അഞ്ചൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പുനലൂര്‍ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Also Read:
ചൈനയെ പ്രകോപിപ്പിച്ചത് ഈ നിർമ്മാണം; ഇന്ത്യൻ സൈന്യം അതിർത്തിയിലേക്ക് കുതിച്ചെത്തും, പാലം പണി പൂർത്തിയായി

മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാര്‍ഥിനിയാണ് ലൈംഗികപീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെൺകുട്ടിയെ കൗൺസിലിങിന് വിധേയയാക്കിയ ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ക്ക് ഇയാള്‍ക്കെതിരെ വിവരം ലഭിച്ചതോടെ കേസ് അഞ്ചൽ പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്