ആപ്പ്ജില്ല

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; കൊല്ലത്ത് അതിവേഗ കോടതിക്ക് സാധ്യത, വിചാരണ വൈകാതെ തുടങ്ങും

ദുരന്തം നടന്ന് നാലര വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ പോലീസ് മേധാവി പിഎസ് സാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘ നൽകിയ കുറ്റപത്രവും മറ്റ് രേഖകളും നടപടി ക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജില്ലാ ആസ്ഥാനത്തെ വിചാരണ കോടതിയിലേക്ക് മാറ്റും.

Samayam Malayalam 21 Oct 2020, 10:58 am
കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്‍റെ വിചാരണ അതിവേഗത കോടതിയിലേക്ക് മാറ്റുന്നത് ഹൈക്കോടതിയുടെ പരിഗണനയിൽ.വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് കീഴ്‌ക്കോടതികളുടെ ചുമതലയുള്ള ഹൈക്കോടതി രജിസ്ട്രാർക്ക് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി മുമ്പ് കത്ത് നൽകിയിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകിയിരുന്നു.
Samayam Malayalam puttingal fireworks accident the trial will begin soon
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; കൊല്ലത്ത് അതിവേഗ കോടതിക്ക് സാധ്യത, വിചാരണ വൈകാതെ തുടങ്ങും


വിചാരണ കോടതിക്കായി നഗരത്തിൽ കെട്ടിടം നൽകാമെന്ന് കൊല്ലം കോർപറേഷനും അറിയിച്ചിരുന്നു. എന്നാൽ പ്രത്യേക കോടതിക്ക് നിലവിൽ സാധ്യത ഇല്ലെന്നാണ് വിവരം. കൊല്ലത്തെ ഏതെങ്കിലും വിചാരണ കോടതിയെ പുറ്റിങ്ങൽ കേസിന്‍റെ അതിവേഗ കോടതിയായി നിശ്ചയിക്കാനാകും സാധ്യത. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിചാരണ അനന്തമായി നീണ്ടുപോയാൽ കേസിനെ ബാധിക്കുമെന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്.

​ദുരന്തം നടന്ന് നാലര വർഷത്തിന് ശേഷം കുറ്റപത്രം

ദുരന്തം നടന്ന് നാലര വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ പോലീസ് മേധാവി പിഎസ് സാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘ നൽകിയ കുറ്റപത്രവും മറ്റ് രേഖകളും നടപടി ക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജില്ലാ ആസ്ഥാനത്തെ വിചാരണ കോടതിയിലേക്ക് മാറ്റും. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.10നാണ് 118 പേരുടെ ജീവനെടുക്കുകയും 720 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിക്കെട്ട് ദുരന്തമുണ്ടായത്. ക്ഷേത്രഭരണസമിതി അംഗങ്ങളും വെടിക്കെട്ട് കരാറുകാരും അവരുടെ തൊഴിലാളികളും ഉൾപ്പെടെ 59 പേരാണ് കേസിലെ പ്രതികൾ.

​കൊലക്കുറ്റം ചുമത്തിയത് 27 പേര്‍ക്കെതിരെ

ഇവരിൽ ഏഴ് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. കേസിലെ ഒന്നു മുതൽ 15 വരെ പ്രതികൾ ക്ഷേത്രഭരണസമിതി അംഗങ്ങളാണ്. ഇവരും വെടിക്കെട്ട് കരാറുകാരും അവരുടെ സ്ഥിരം തൊഴിലാളികളും ഉൾപ്പെടെ 27 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. മറ്റുള്ളവർക്ക് മേൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട്, പൊതുമുതൽ നശീകരണം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി. കരട് കുറ്റപത്രം രണ്ടര വർഷം മുമ്പ് തയ്യാറാക്കിയെങ്കിലും കോടതിയിൽ സമർപ്പിക്കുന്നത് വിവിധ കാരണങ്ങളാൽ നീണ്ടു പോയി. സുരക്ഷാ വീഴ്ചയും സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിലെ അലംഭാവവുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പറയുന്ന കുറ്റപത്രത്തിൽ പോലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീൻചിറ്റാണ് നൽകിയത്.

​നഷ്ടത്തിന്‍റെ കണക്ക് എടുക്കാൻ കഴിയാത്ത ദുരന്തം

118 പേർ ജീവൻ നഷ്ടമായെങ്കിൽ 720 പേർക്ക് ദുരന്തത്തിൽ സാരമായി പരിക്കേറ്റു. മരിച്ച് പോയ അഞ്ച് പേരെ നാലര വർഷത്തിന് ശേഷവും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ 720 പേരെയും വിചാരണ കോടതി കേൾക്കും. ഇവരുൾപ്പെടെ 1658 സാക്ഷികളുണ്ട് കേസിൽ. ഇരുന്നൂറോളം വീടുകളാണ് ദുരന്തത്തിൽ തകർനന്നടിഞ്ഞത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ, വെടിമരുന്ന്, മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങൾ എന്നിവ വീണ് നൂറോളം കിണറുകൾ പൂർണ്ണമായും ഉപയോഗ ശൂന്യമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്