കുന്നത്തൂർ: കൊല്ലം കുന്നത്തൂരിൽ ഗുരുതരക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫീസർക്കെതിരെ കടയുടമ. കേടുവന്നതിനെതുടർന്ന് മാറ്റിയ 13 ചാക്ക് അരി ഉൾപ്പെടുത്താതെയാണ് സ്റ്റോക്കിന്റെ കണക്കെടുത്തതെന്നാണ് കടയുടമയുടെ ആരോപണം. സിപിഐ നേതാവ് പ്രിയൻകുമാർ ലൈസൻസിയായുള്ള കടയാണ് സസ്പെൻഡ് ചെയ്തത്.
21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കുന്നത്തൂരിലെ റേഷൻ കട സസ്പെൻഡ് ചെയ്തത്. കട തുറക്കുന്നില്ലെന്നും സാധനങ്ങൾ നൽകുന്നില്ലെന്നും നേരത്തെ പരാതിയുണ്ടായിരുന്നു.
പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ സുജയുടെ നേതൃത്വത്തിലായിരുന്നു നടപടി. അതേസമയം നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്ന് പ്രിയൻകുമാർ പ്രതികരിച്ചു. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന മാറ്റിയിരുന്നു. ഇത് കണക്കിൽ പെടുത്തിയില്ലെന്ന് പ്രിയൻകുമാർ പറഞ്ഞു.
സ്ഥിരമായി കട തുറക്കാറുണ്ടെന്ന് തെളിയിക്കുന്ന ഇ പോസ് മെഷീൻ രേഖകളും ഇയാൾ പുറത്തുവിട്ടു. സംഘടനാ പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർക്കെതിരെ ഇയാൾ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകി. എന്നാൽ ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയെടുത്തതെന്ന നിലപാടിൽ തുടരുകയാണ് താലൂക്ക് സപ്ലൈ ഓഫീസർ.
Read Latest Local News and Malayalam News
21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കുന്നത്തൂരിലെ റേഷൻ കട സസ്പെൻഡ് ചെയ്തത്. കട തുറക്കുന്നില്ലെന്നും സാധനങ്ങൾ നൽകുന്നില്ലെന്നും നേരത്തെ പരാതിയുണ്ടായിരുന്നു.
പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ സുജയുടെ നേതൃത്വത്തിലായിരുന്നു നടപടി. അതേസമയം നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്ന് പ്രിയൻകുമാർ പ്രതികരിച്ചു. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന മാറ്റിയിരുന്നു. ഇത് കണക്കിൽ പെടുത്തിയില്ലെന്ന് പ്രിയൻകുമാർ പറഞ്ഞു.
സ്ഥിരമായി കട തുറക്കാറുണ്ടെന്ന് തെളിയിക്കുന്ന ഇ പോസ് മെഷീൻ രേഖകളും ഇയാൾ പുറത്തുവിട്ടു. സംഘടനാ പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർക്കെതിരെ ഇയാൾ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകി. എന്നാൽ ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയെടുത്തതെന്ന നിലപാടിൽ തുടരുകയാണ് താലൂക്ക് സപ്ലൈ ഓഫീസർ.
Read Latest Local News and Malayalam News