കൊല്ലം: ജില്ലയിലെ കനാല്‍ റോഡുകള്‍ തകർന്ന നിലയിൽ. പത്തനാപുരം, പിറവന്തൂർ, കലഞ്ഞൂർ തുടങ്ങിയ പഞ്ചായത്തുകളിലെ റോഡുകൾക്കാണ് ഈ ദുരവസ്ഥ. അവസാന അറ്റകുറ്റ പണി നടത്തിയത് 15 വര്‍ഷം മുമ്പ്. കല്ലട ജലസേചനപദ്ധതിയുടെ കനാല്‍ റോഡുകള്‍ തകര്‍ച്ചയിലായിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. പത്തനാപുരം , പിറവന്തൂർ കലഞ്ഞൂര്‍ തുടങ്ങിയ പഞ്ചായത്ത് കളിലൂടെ കടന്നു പോകുന്ന റോഡാണ് ഒരു ദശാബ്ദത്തിലേറെയായി തകര്‍ച്ച നേരിടുന്നത്. 2004-2006 കാലഘട്ടത്തിലാണ് അവസാനമായി അറ്റകുറ്റപണി നടന്നത്.
അപകടകരമായ റോഡിലൂടെ കാല്‍നടയാത്രപോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ എല്ലാ ഭാഗവും തകര്‍ന്ന് ടാറിങ് പൂര്‍ണമായും ഇളകിമാറി വലിയ കുഴികള്‍തന്നെ രൂപപ്പെട്ടു. അരികുകള്‍ ഇളകിമാറി കനാലിലേക്ക് വാഹനങ്ങള്‍ മറിയുന്ന തരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. കെഐപി ഓഫീസുകള്‍ പല സ്ഥലത്തും നിര്‍ത്തലാക്കിയതോടെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഈ ഭാഗത്തേക്ക് വരാറുമില്ല. കനാല്‍റോഡുകള്‍ വൃത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വര്‍ഷങ്ങളായി അധികൃതര്‍ക്ക് പരാതികളും നല്‍കുകയാണ്.
തകര്‍ന്നുകിടക്കുന്ന കനാല്‍റോഡുകള്‍ സമാന്തരയാത്രാ മാര്‍ഗമായിട്ടായിരുന്നു നാട്ടുകാര്‍ ഉപയോഗിച്ച് വന്നിരുന്നത്. പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകരമായിരുന്നു. എന്നാല്‍, റോഡ് പൂര്‍ണമായും തകര്‍ന്നതോടെ കനാലിന് അരികുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാദുരിതം നേരിടുന്നത്.
അപകടകരമായ റോഡിലൂടെ കാല്‍നടയാത്രപോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ എല്ലാ ഭാഗവും തകര്‍ന്ന് ടാറിങ് പൂര്‍ണമായും ഇളകിമാറി വലിയ കുഴികള്‍തന്നെ രൂപപ്പെട്ടു. അരികുകള്‍ ഇളകിമാറി കനാലിലേക്ക് വാഹനങ്ങള്‍ മറിയുന്ന തരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. കെഐപി ഓഫീസുകള്‍ പല സ്ഥലത്തും നിര്‍ത്തലാക്കിയതോടെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഈ ഭാഗത്തേക്ക് വരാറുമില്ല. കനാല്‍റോഡുകള്‍ വൃത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വര്‍ഷങ്ങളായി അധികൃതര്‍ക്ക് പരാതികളും നല്‍കുകയാണ്.
തകര്‍ന്നുകിടക്കുന്ന കനാല്‍റോഡുകള്‍ സമാന്തരയാത്രാ മാര്‍ഗമായിട്ടായിരുന്നു നാട്ടുകാര്‍ ഉപയോഗിച്ച് വന്നിരുന്നത്. പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകരമായിരുന്നു. എന്നാല്‍, റോഡ് പൂര്‍ണമായും തകര്‍ന്നതോടെ കനാലിന് അരികുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാദുരിതം നേരിടുന്നത്.