കൊല്ലം: കൊല്ലത്ത് വീണ്ടും ലോറി ഡ്രൈവർക്ക് നേരെ ആക്രമണം. കൊല്ലം ആയൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കൊല്ലം ഇത്തിക്കരയിൽ നിർത്തി ഇട്ടിരുന്ന ലോറി ഡ്രൈവറെ എട്ടഘ സംഘം ആക്രമിച്ചത്. ലോറി ഡ്രൈവറെ ക്രൂര മർദനത്തിന് ഇരയാക്കുകയും കാൽ അടിച്ച് ഒടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആക്രമണം നടന്നത്.
ലോറി ഡ്രൈവറായ കുളത്തുപ്പുഴ സ്വദേശി ഷിബിനാണ് ക്രൂര മർദനത്തിന് ഇരയായത്. ആയൂരിൽ ലോറി ഡ്രൈവർ അജയൻ പിള്ളയുടെ കൊലപാതകം നടന്ന സംഭവം പോലീസിനെ അറിയിച്ചതും ഷിബിനായിരുന്നു. അജയൻ പിള്ള കൊല്ലപ്പെട്ട ദിവസം ലോഡുമായി അതുവഴി പോയപ്പോഴാണ് അജയൻ പിള്ള ലോറിയ്ക്ക് സമീപം രക്തത്തിൽ വാർന്ന് കിടക്കുന്നത് ഷിബിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ചടയമംഗലം പോലീസ് അറിയിക്കുകയും ചെയ്തു.
കണ്ണൂരിൽ നിന്നും വെട്ടുകല്ല് കയറ്റി ഇത്തിക്കരയിൽ ലോഡ് ഇറക്കിയശേഷം ഇത്തിക്കര പാലത്തിനു സമീപം ലോറിയിൽ വിശ്രമിക്കെയാണ് എട്ടംഗ സംഘം ഷിബുവിനെ ആക്രമിച്ചത്. അക്രമികൾ ഷിബിനെ തലങ്ങും വിലങ്ങും മർദിക്കുകയും കാൽ അടിച്ച് ഒടിക്കുകയും ചെയ്തു. ലോഡുമായി വരുന്നത് നിരീക്ഷിച്ചിരുന്നതായി ഷിബിന്‍ പറയുന്നു.
മർദനമേറ്റ ഷിബിൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുളത്തുപ്പുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയാണ് ഷിബിൻ. അക്രമത്തിൽ രാഷ്ട്രീയവിരോധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദ്യം ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും വെളിച്ചമുള്ള സ്ഥലത്തേയ്ക്ക് ലോറി മാറ്റാൻ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. അക്രമത്തിനിടെ ഷിബിനെ വാഹനത്തിൽ കയറ്റി കൊണ്ട് പോകാനും ശ്രമിച്ചു. റോഡിലൂടെ മറ്റ് വാഹനങ്ങൾ കടന്ന് വന്നതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
ലോറി ഡ്രൈവറായ കുളത്തുപ്പുഴ സ്വദേശി ഷിബിനാണ് ക്രൂര മർദനത്തിന് ഇരയായത്. ആയൂരിൽ ലോറി ഡ്രൈവർ അജയൻ പിള്ളയുടെ കൊലപാതകം നടന്ന സംഭവം പോലീസിനെ അറിയിച്ചതും ഷിബിനായിരുന്നു. അജയൻ പിള്ള കൊല്ലപ്പെട്ട ദിവസം ലോഡുമായി അതുവഴി പോയപ്പോഴാണ് അജയൻ പിള്ള ലോറിയ്ക്ക് സമീപം രക്തത്തിൽ വാർന്ന് കിടക്കുന്നത് ഷിബിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ചടയമംഗലം പോലീസ് അറിയിക്കുകയും ചെയ്തു.
കണ്ണൂരിൽ നിന്നും വെട്ടുകല്ല് കയറ്റി ഇത്തിക്കരയിൽ ലോഡ് ഇറക്കിയശേഷം ഇത്തിക്കര പാലത്തിനു സമീപം ലോറിയിൽ വിശ്രമിക്കെയാണ് എട്ടംഗ സംഘം ഷിബുവിനെ ആക്രമിച്ചത്. അക്രമികൾ ഷിബിനെ തലങ്ങും വിലങ്ങും മർദിക്കുകയും കാൽ അടിച്ച് ഒടിക്കുകയും ചെയ്തു. ലോഡുമായി വരുന്നത് നിരീക്ഷിച്ചിരുന്നതായി ഷിബിന്‍ പറയുന്നു.
മർദനമേറ്റ ഷിബിൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുളത്തുപ്പുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയാണ് ഷിബിൻ. അക്രമത്തിൽ രാഷ്ട്രീയവിരോധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദ്യം ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും വെളിച്ചമുള്ള സ്ഥലത്തേയ്ക്ക് ലോറി മാറ്റാൻ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. അക്രമത്തിനിടെ ഷിബിനെ വാഹനത്തിൽ കയറ്റി കൊണ്ട് പോകാനും ശ്രമിച്ചു. റോഡിലൂടെ മറ്റ് വാഹനങ്ങൾ കടന്ന് വന്നതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.