കൊല്ലം: കൊല്ലം ബൈപ്പാസിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണന്, ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കലക്ട്രേറ്റ് ജീവനക്കാരൻ രഞ്ജിത്തും മരിച്ചു.
കൊല്ലം ബൈപ്പാസിലെ മങ്ങാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണൻ ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെത്തി അവാര്‍ഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നു ദുരന്തം. കനത്ത മഴയിൽ വാഹനം തെന്നിമാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
നാല് പേരുണ്ടായിരുന്ന വാഹനത്തിൽ ഡോക്ടർ മിനിയും ഡ്രൈവർ സുനിലും ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കാറിലുണ്ടായിരുന്ന കൈക്കുഞ്ഞടക്കം രണ്ട് പേര്‍ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബൈപ്പാസിൽ തന്നെയുണ്ടായ മറ്റൊരു വാഹന അപകടത്തിൽ കൊല്ലം കലക്ട്രേറ്റ് ജീവനക്കാരനായ രഞ്ജിത്തും മരണപ്പെട്ടു. ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം. മരണപ്പെട്ട മൂന്ന് പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
സരസ് മേള വിജയകരമായ നാലാം ദിവസത്തിലേക്ക്
ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കൊല്ലത്തിന്റെ മണ്ണില്‍ അണിയിച്ചൊരുക്കി സരസ് മേള വിജയകരമായി നാലാം ദിവസത്തിലേക്ക്. മൂന്ന് ദിവസം പിന്നിടുമ്പോള്‍ കടുത്ത വേനല്‍ ചൂടിലും കണ്ണിനു കുളിര്‍മ പകര്‍ന്ന് കാഴ്ചയില്‍ പുതുമ നിറച്ചുകൊണ്ട് പ്രദര്‍ശനം തുടരുന്നു. ദേശീയ സരസ് മേളയോടനുബന്ധിച്ച് സിനിമയും സ്ത്രീയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം എംഎല്‍എ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഒരുകാലത്ത് സിനിമകളില്‍ അടിമത്തത്തിന്റെ പ്രതീകങ്ങളായിരുന്ന സ്ത്രീകള്‍ ഇന്ന് പോരാട്ടത്തിന്റെ പ്രതിരൂപങ്ങളായിരിക്കുന്നുവെന്ന് നൗഷാദ് എംഎല്‍എ പറഞ്ഞു. സാമൂഹിക മാറ്റങ്ങളുടെ പ്രതിഫലനം സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും കരുത്തേകിയെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കൊല്ലം കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എസ് ജയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് സിമ്പോസിയത്തിന്റെ മോഡറേറ്ററായി.