റോഡരുകില്‍ ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം മരട്ടുചിറ അരുണ്‍ വിഹാറില്‍ അജയന്‍പിള്ള(59)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയൂര്‍-അഞ്ചല്‍ റോഡില്‍ ജവഹര്‍ സ്കൂളിന് സമീപത്തെ കൊടും വളവില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.
ബഹളം കേട്ട സമീപ വീട്ടുകാര്‍ നോക്കിയപ്പോള്‍ ലോറിയുടെ സൈഡില്‍ ഒരാള്‍ വീണുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് ചടയമംഗലം പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്പലത്തുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്, 2 ജീവനക്കാർക്ക് സസ്പെൻഷൻ!
സംഭവ ദിവസം പുലര്‍ച്ചെ ഷര്‍ട്ട് ധരിക്കാത്ത രണ്ടുപേര്‍ ലോറി കിടന്നിരുന്നതിന് സമീപമുള്ള വീടിനു മുമ്ബില്‍ നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു.വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോഴേക്കും രണ്ട് ബൈക്കുകളിലായി ഇവര്‍ കടന്നുകളഞ്ഞതായി വീട്ടുകാര്‍ പറയുന്നു. സമീപത്തെ കടയുടെ സൈഡില്‍ കിടക്കുകയായിരുന്ന ഒരാളെ ബൈക്കുകളില്‍ എത്തിയവരില്‍ ചിലര്‍ മര്‍ദിച്ചതായും പറയുന്നു. കൊലപാതകം കരുതികൂട്ടി ചെയ്തതാണോ മോഷണ ശ്രമത്തിന്റെ ഭാഗമാണോയെന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല.
ആയൂരിലും സമീപ പ്രദേശങ്ങളിലും ലോറിയില്‍ കാലിത്തീറ്റ വിതരണം നടത്തിവരികയും ലോഡ് ഇറക്കിയ ശേഷം ആയൂരിലെ കടകളില്‍ നിന്ന് റബര്‍ ഷീറ്റുകള്‍ ഉള്‍പ്പെടെ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്ന അജയന്‍പിള്ള കഴിഞ്ഞ ദിവസം രാത്രി ലോറി റോഡരുകില്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു. കാലിത്തീറ്റ കടകളില്‍ കൊടുത്ത വകയില്‍ ലോറിയില്‍ പണം സൂഷിച്ചിരുന്നതായും ഇക്കാര്യം ആര്‍ക്കെങ്കിലും അറിവുണ്ടായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടാരക്കര ഡിവൈ.എസ്.പി. സുരേഷ്, ചടയമംഗലം സി.ഐ. പ്രദീപ്, എസ്.ഐ. ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ബഹളം കേട്ട സമീപ വീട്ടുകാര്‍ നോക്കിയപ്പോള്‍ ലോറിയുടെ സൈഡില്‍ ഒരാള്‍ വീണുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് ചടയമംഗലം പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവ ദിവസം പുലര്‍ച്ചെ ഷര്‍ട്ട് ധരിക്കാത്ത രണ്ടുപേര്‍ ലോറി കിടന്നിരുന്നതിന് സമീപമുള്ള വീടിനു മുമ്ബില്‍ നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു.വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോഴേക്കും രണ്ട് ബൈക്കുകളിലായി ഇവര്‍ കടന്നുകളഞ്ഞതായി വീട്ടുകാര്‍ പറയുന്നു. സമീപത്തെ കടയുടെ സൈഡില്‍ കിടക്കുകയായിരുന്ന ഒരാളെ ബൈക്കുകളില്‍ എത്തിയവരില്‍ ചിലര്‍ മര്‍ദിച്ചതായും പറയുന്നു. കൊലപാതകം കരുതികൂട്ടി ചെയ്തതാണോ മോഷണ ശ്രമത്തിന്റെ ഭാഗമാണോയെന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല.
ആയൂരിലും സമീപ പ്രദേശങ്ങളിലും ലോറിയില്‍ കാലിത്തീറ്റ വിതരണം നടത്തിവരികയും ലോഡ് ഇറക്കിയ ശേഷം ആയൂരിലെ കടകളില്‍ നിന്ന് റബര്‍ ഷീറ്റുകള്‍ ഉള്‍പ്പെടെ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്ന അജയന്‍പിള്ള കഴിഞ്ഞ ദിവസം രാത്രി ലോറി റോഡരുകില്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു. കാലിത്തീറ്റ കടകളില്‍ കൊടുത്ത വകയില്‍ ലോറിയില്‍ പണം സൂഷിച്ചിരുന്നതായും ഇക്കാര്യം ആര്‍ക്കെങ്കിലും അറിവുണ്ടായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടാരക്കര ഡിവൈ.എസ്.പി. സുരേഷ്, ചടയമംഗലം സി.ഐ. പ്രദീപ്, എസ്.ഐ. ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.